12/09/2025
എന്നെക്കണ്ട് ആളുകൾ പേടിച്ച് നിലവിളിക്കും, ചിലർ കളിയാക്കി ചിരിക്കും.. കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റിൽ കയറിയിട്ട് പോലും എന്നെ ഒഴിവാക്കി.. ഈ വികൃത രൂപം എന്റെ തെറ്റാണോ?? ചങ്കുതകർന്ന് ബിനുമോൻ ചോദിക്കുന്നു 😢😢😢
ഈ മുഖം കണ്ട് ദയവായി ആരും സഹതാപത്തോടെ നോക്കരുത്, കാരണം തോറ്റുപോയവന്റെ മുഖമല്ല ഇത്... വിധിയോട് പൊരുതി ജയിച്ചവന്റെ മുഖമാണ്.
ഒന്ന് ആലോചിച്ചു നോക്കൂ, വിശപ്പടക്കാൻ ഒരു ഹോട്ടലിൽ കയറുമ്പോൾ, അല്ലെങ്കിൽ ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് ചെല്ലുമ്പോൾ, നിങ്ങളെ കണ്ട് ഭയന്ന് ആളുകൾ എഴുന്നേറ്റ് പോയാൽ? ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർ പാതിവഴിയിൽ അത് ഉപേക്ഷിച്ച് മാറിയാൽ? ആ അവസ്ഥയിൽ നെഞ്ച് തകർന്നു പോകാത്തവരായി ആരാണുള്ളത്?
എന്നാൽ ബിനുമോൻ എന്ന ചെറുപ്പക്കാരൻ അതുകൊണ്ടൊന്നും തകർന്നില്ല. വെറുമൊരു ഡെലിവറി ബോയ് അല്ല ഇദ്ദേഹം. എം.എ ബിരുദധാരിയാണ്. രാപ്പകൽ ഇല്ലാതെ പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച മിടുക്കൻ. സർക്കാർ ജോലി എന്ന സ്വപ്നം കൈയെത്തും ദൂരത്ത് എത്തിയതായിരുന്നു. പക്ഷെ, റാങ്ക് ലിസ്റ്റിൽ പേരു വന്നിട്ടും വിധി അവിടെയും വില്ലനായി. ഒരുപക്ഷെ രൂപത്തിന്റെ പേരിൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും സാങ്കേതികതയുടെ പേരിൽ ആ സർക്കാർ ജോലി എന്ന സ്വപ്നം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു.
അവിടെ തീരേണ്ടതായിരുന്നു ബിനുമോന്റെ കഥ. വീട്ടിലെ ഇരുളടഞ്ഞ മുറിയിൽ, കണ്ണാടിക്ക് മുന്നിൽ വിതുമ്പി തീർക്കാമായിരുന്നു ബാക്കി ജീവിതം. പക്ഷെ ബിനുമോൻ ചെയ്തത് അതല്ല. തന്നെ കണ്ട് മുഖം തിരിച്ച അതേ സമൂഹത്തിന് മുന്നിലേക്ക്, നെഞ്ചുവിരിച്ചു തന്നെ അവൻ ഇറങ്ങി. വിധിയോട് പോരാടാൻ അവൻ സ്വിഗ്ഗിയുടെ കുപ്പായമണിഞ്ഞു.
ഇന്ന് എറണാകുളത്തെ തിരക്കുള്ള നിരത്തുകളിൽ ആ ബൈക്ക് ചീറിപ്പായുമ്പോൾ, അത് വെറുമൊരു ഫുഡ് ഡെലിവറി മാത്രമല്ല... അപമാനിച്ചവർക്കും മാറ്റിനിർത്തിയവർക്കും ഉള്ള മറുപടിയാണ്.
"എന്റെ മുഖം ഇങ്ങനെയൊക്കെ ആയിരിക്കും, പക്ഷെ എന്റെ മനസ്സിന് നൂറ് മേനി സൗന്ദര്യമുണ്ട്" എന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിക്കുന്നു. സർക്കാർ ജോലി എന്ന സ്വപ്നം ഇന്നും ആ മനസ്സിലുണ്ട്, അത് നേടുക തന്നെ ചെയ്യും. അതുവരെ ഈ പോരാട്ടം തുടരും. ആത്മവിശ്വാസത്തോടെ ബിനുമോൻ പറയുന്നു 🙏🙏🥺🥺