16/06/2020
10 വയസുകാരനായ അഭിനന്ദ് ഭൂപേഷ് 3000 തിലധികം പ്രാവശ്യം 32മിനിറ്റ് തുടർച്ചയായി ജഗ്ഗിൾ ചെയ്ത് ചരിത്രം സൃഷ്ടിക്കുകയാണ്
ചേർപ്പിൽ തെക്കൂട്ട് ഭൂപേഷിന്റേയും മഞ്ജു ഭൂപേഷിന്റേയും മകനാണ് അഭിനന്ദ്. ഈ ചരിത്ര നേട്ടത്തിന് അവനെ അർഹനാക്കിയതിനു പിന്നിൽ അച്ഛൻ ഭൂപേഷിന്റെ അശ്രദ്ധമായ പരിശ്രമവും കാൽപ്പന്തു കളിയോടുള്ള അദമ്യമായ അഭിനിവേശവുമാണ്.അഭിനന്ദിനു 1 വയസു മുതൽ പന്താണ് കളിപ്പാട്ടമായി വാങ്ങികൊടിത്തിരുന്നത്. 3 വയസുമുതൽ ചേർപ്പ് മഹാത്മാ മൈതാനിയിൽ അച്ചനും ചേട്ടൻ അഭിനവിനോടും കൂടി പന്തുകളിക്കാൻ തുടങ്ങി.
. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നേതൃത്വത്തിൽ പറപ്പൂർ F C നടത്തിയ ജില്ലാ ബേബിലീഗിൽ 8 വയസായ അഭിനന്ദ് സമ്മാനം നേടി. 2018-19 കാലയളവിൽ നടത്തിയ ബേബിലീഗിൽ F C കേരളയെ ചാപമ്പ്യനാക്കിയ അഭിനന്ദ് 28 ഗോൾ സ്കോർ ചെയ്ത് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 2019-20 ഫുട്ബാൾ ഫെഡറേഷന്റെ കീഴിൽ പറപ്പൂർ F C നടത്തിയ 3 മാസം നീണ്ടു നിന്ന ബേബിലീഗിൽ അണ്ടർ 10 വിഭാഗത്തിൽ F C കേരളക്ക് ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്ത അഭിനന്ദ് ആ കളിയിൽ 21 കളിയിൽ നിന്നും 31 ഗോളുകൾ നേടി ടോപ് സ്കോററും ബെസ്റ്റ് പ്ലേയറും ബെസ്റ്റ് ഫോർവേഡും കരസ്ഥമാക്കി അപൂര്വമായ ട്രിപ്ൾ സമ്മാനം കരസ്ഥമാക്കി. അസാധാരണമായ പന്തടക്കവും മികച്ച ട്രിപളിങ്ങുമാണ് ടൂര്ണമെന്റിലുടനീളം അഭിനന്ദ് കാഴ്ച വെച്ചത്.
ഈ വിസ്മയ വിജയങ്ങൾക്കു അഭിനന്ദിനു പ്രചോദനം F C കേരളയിൽ തന്നെ കളിക്കുന്ന 11 വയസുകാരനായ ചേട്ടൻ അഭിനവ് ഭൂപേഷ് ആണ്.കളിക്കളത്തിൽ കവിത വിരിയിക്കുന്ന അഭിനന്ദ് ഇന്ത്യക്ക് ഒരു തിളങ്ങുന്ന ഭാവി വാഗ്‌ദാനമാണ്.