Malayalam journals

Malayalam journals News, Business, Health, knowledge & Entertainment Portal
"Each & Every moment We focus on the Truth"

ഒരു അച്ഛന് ഇതിനപ്പുറം എന്തുവേണം..മനസ്സുനിറഞ്ഞു ലാലേട്ടൻ...വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ സിനിമ തുടക്കം തീയ...
09/08/2026

ഒരു അച്ഛന് ഇതിനപ്പുറം എന്തുവേണം..
മനസ്സുനിറഞ്ഞു ലാലേട്ടൻ...

വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ സിനിമ തുടക്കം തീയേറ്ററുകളിൽ സക്സസുള്ളായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിസ്മയയുടെ ആദ്യചിത്രം എന്നതിലുപരി ഒരു നല്ല സിനിമ എന്ന തരത്തിൽ പ്രേക്ഷകർ തുടക്കം ഇപ്പോൾ തന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

പ്രേക്ഷകരുടെ വളരെ മികച്ച അഭിപ്രായങ്ങൾ അറിഞ്ഞതോടു കൂടിയാണ് മോഹൻലാൽ ഇപ്പോൾ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ജനങ്ങളോട് ഒരു നന്ദി സൂചിപ്പിച്ചു കൊണ്ടാണ് മോഹൻലാൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരച്ഛനന് ഇതിൽ കൂടുതലൊന്നും ചോദിക്കാനില്ല. തന്റെ മകളുടെ സിനിമ ജനങ്ങളെ ഏറ്റെടുത്തതും അവളോടുള്ള ജനങ്ങളോടുള്ള സ്നേഹവും ഒരു അനുഗ്രഹമായി കാണുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.

തുടക്കം സിനിമയെക്കുറിച്ചും അതിലെ വിസ്മയ മോഹൻലാലിൻറെ പ്രകടനത്തെ കുറിച്ചും വളരെ മികച്ച അഭിപ്രായമാണ് മലയാളികളിൽ നിന്നും മറ്റ് സിനിമ പ്രേമികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും തുടക്ക സിനിമയോട് കൂടെ തന്നെ വിസ്മയ മലയാള സിനിമയിൽ തൻ്റെ വ്യക്തിമുദ്ര അടയാളപ്പെടുത്തി കഴിഞ്ഞു.

"എന്നെ കല്യാണം കഴിക്കുന്ന ആൾക്ക് ഞാൻ എല്ലാ മാസവും ഒരുലക്ഷം രൂപ വീതം വെറുതെ കൊടുക്കും..അയാളുടെ ജോലി എന്നെ കൊഞ്ചിക്കുക, ലാ...
09/08/2026

"എന്നെ കല്യാണം കഴിക്കുന്ന ആൾക്ക് ഞാൻ എല്ലാ മാസവും ഒരുലക്ഷം രൂപ വീതം വെറുതെ കൊടുക്കും..

അയാളുടെ ജോലി എന്നെ കൊഞ്ചിക്കുക, ലാളിക്കുക, താലോലിക്കുക എന്നിവയാണ്... "

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്ബോസ് താരവും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ജാൻ മണി ദാസ് പറഞ്ഞ വാക്കുകളാണിത്. തന്നെ ഇണയായി ഒപ്പം വരുന്ന ഒരു പുരുഷൻ വേറെ ഒരു പണിക്കും പോകണ്ട. എന്നെ സ്നേഹിച്ചാൽ മാത്രം മതി എന്നാണ് ജാൻ മണി പറയുന്നത്..

പാവം റോബിൻ രാധാകൃഷ്ണൻ..!!ആർക്കുവേണ്ടിയാണ് ഈ അടികളൊക്കെ കൊള്ളുന്നത് എന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്നു പറയാവോ??കുറച്ച...
09/08/2026

പാവം റോബിൻ രാധാകൃഷ്ണൻ..!!

ആർക്കുവേണ്ടിയാണ് ഈ അടികളൊക്കെ കൊള്ളുന്നത് എന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്നു പറയാവോ??

കുറച്ച് നാളായി അദ്ദേഹം സെക്രട്ടേറിയറ്റിൽ പ്രതിഷേധം നടത്തുന്നു..

ഇടയ്ക്ക് സെക്രട്ടറിയേറ്റിനു മുന്നിലുള്ള എല്ലാവരോടും പോയി ചോദിക്കുന്നത് കണ്ടു നിങ്ങൾ എന്തിനാണ് സമരം നടത്തുന്നത്, നിങ്ങളുടെ ആവശ്യം എന്താണ്? നിങ്ങൾക്കൊപ്പം ഞാനുണ്ട് എന്ന തരത്തിൽ ആശ്വാസവാക്കുകൾ നൽകുന്നതും ഞാൻ കണ്ടു. അടുത്ത നേതാവ് ഇദ്ദേഹം തന്നെ.. ജനങ്ങളുടെ സമരത്തിൻ്റെ ആവശ്യം കേട്ടറിഞ്ഞ് ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി സമരം നടത്തുന്ന വേറെ ഏത് യുവ നേതാവുണ്ട്???

ഓരോരോ വ്യത്യസ്ത ആഗ്രഹങ്ങളെ...!!₹220 കോടി രൂപ ചെലവഴിച്ച് നായയായി ജീവിക്കാൻ ശ്രമിച്ച് ജാപ്പനീസ് കോടീശ്വരൻ; സോഷ്യൽ മീഡിയയിൽ...
09/08/2026

ഓരോരോ വ്യത്യസ്ത ആഗ്രഹങ്ങളെ...!!

₹220 കോടി രൂപ ചെലവഴിച്ച് നായയായി ജീവിക്കാൻ ശ്രമിച്ച് ജാപ്പനീസ് കോടീശ്വരൻ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വിചിത്രമായ സംഭവം.

ലോകത്ത് പലരുടെയും വിചിത്ര ഹോബികൾ വാർത്തയാകാറുണ്ട്. എന്നാൽ ജപ്പാനിലെ ഒരു വ്യക്തിയുടെ ആഗ്രഹം ഇപ്പോൾ സോഷ്യൽ മീഡിയയെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ്. ബാല്യകാലം മുതൽ നായയായി ജീവിക്കണമെന്ന സ്വപ്നം മനസിൽ സൂക്ഷിച്ചിരുന്ന ഈ വ്യക്തി, അതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ.

"ടോകോ" (Toco) എന്ന പേരിൽ അറിയപ്പെടുന്ന 26 വയസുകാരൻ ആയ ഇയാൾ, യഥാർത്ഥ ബോർഡർ കോളി നായയെപ്പോലെ തോന്നിക്കുന്ന പ്രത്യേക വേഷം നിർമ്മിപ്പിച്ചു. സിനിമകളിലും പരസ്യങ്ങളിലുമുള്ള സ്പെഷ്യൽ എഫക്റ്റ് വേഷങ്ങൾ നിർമ്മിക്കുന്ന ജാപ്പനീസ് കമ്പനിയാണ് ഈ വേഷം തയ്യാറാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. നിർമ്മാണത്തിന് ആഴ്ചകളോളം സമയമെടുത്തതായും പറയുന്നു.

ഈ വേഷം ധരിച്ച് ടോകോ നാലുകാലിൽ നടക്കുകയും, മറ്റ് നായകളുമായി ഇടപഴകുകയും, പാർക്കുകളിൽ സമയം ചെലവഴിക്കുകയും ചെയ്യുന്ന വീഡിയോകൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. "I Want To Be An Animal" എന്ന പേരിലുള്ള അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ചിലർ ഇതിനെ ഒരാളുടെ തീവ്രമായ ഹോബിയായി കാണുമ്പോൾ, മറ്റുചിലർ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയർത്തുന്നുണ്ട്.

എന്നാൽ ടോകോയുടെ നിലപാട് ഇങ്ങനെയാണ്; "ഇത് എന്റെ ഹോബിയാണ്. ഇത് എന്നെ സന്തോഷിപ്പിക്കുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ ഈ വാർത്ത വീണ്ടും വൈറലായതോടെ നിരവധി ആളുകൾ അതിശയവും കൗതുകവും പ്രകടിപ്പിക്കുകയാണ്. മനുഷ്യൻ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എത്രത്തോളം പോകുമെന്നതിന് ഉദാഹരണമായി ടോകോയുടെ കഥ ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുകയാണ്.

എന്നാലിത് fake വാർത്ത എന്നാണ് ഇപ്പൊൾ ചിലർ പറയുന്നത്. രൂപം മാറിയതൊക്കെ ശരി ത്തന്നെയാണ്. എന്നാൽ ഇത്രയും രൂപ ചിലവഴിച്ചിട്ടല്ല, മറിച്ച് പ്രച്ഛന്ന വേഷം കെട്ടുന്നതുപോലെ ഒരു മാറ്റം മാത്രമാണ് ഇതെന്നുമാണ് ചിലർ പറയുന്നത്. എന്തായാലും വാർത്ത കേറി വൈറൽ ആയിട്ടുണ്ട്...

വിജയ് യും ഭാര്യ സംഗീതയും പിരിയുന്നില്ല !!വാർത്ത വന്നതുമുതൽ തെറിവിളി മുഴുവൻ പാവം തൃഷയ്ക്ക്.തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് ...
09/08/2026

വിജയ് യും ഭാര്യ സംഗീതയും പിരിയുന്നില്ല !!

വാർത്ത വന്നതുമുതൽ തെറിവിളി മുഴുവൻ പാവം തൃഷയ്ക്ക്.

തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യും അദ്ദേഹത്തിൻ്റെ ഭാര്യ സംഗീതയും പിരിയാൻ പോകുന്നു എന്ന വാർത്ത തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചരണം മുതൽ ചർച്ച ആയ ഒന്നാണ്. വേർപിരിയലിന് കാരണം തൃഷയുമായുള്ള ബന്ധത്തെ പറ്റിയുള്ള വിവാദങ്ങൾ ആണെന്നും ആയിരുന്നു നേരത്തെ ഉള്ള ചർച്ചകൾ. അന്നും സോഷ്യൽ മീഡിയയിൽ ചിലർ തൃഷയെ ആണ് ചീത്ത വിളിച്ചുകൊണ്ടിരുന്നത്.
പ്രതിപക്ഷവും ഇതിനെ ഒരു ആയുധമാക്കി എടുത്തിരുന്നു.

ഇപ്പോഴിതാ വിജയ് യും സംഗീതയും പിരിയുന്നില്ല, വിവാഹ മോചന ഹർജി പിൻവലിക്കുന്നു എന്ന പുതിയ വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. രസകരമായ കാര്യം എന്തെന്നാൽ ഇവിടെയും ചീത്ത വിളികൾ തൃഷയ്ക്ക് തന്നെയാണ്.

എന്തിനാണ് ഞങ്ങൾ ഇങ്ങനെ പെരുമാറുന്നതെന്ന് ഒരു ചോദ്യചിഹ്നം തന്നെയാണ്. പ്രതിപക്ഷവും പെട്ടിരിക്കുകയാണ്. ഇതുവരെ വിജയ് ക്കെതിരെ ഉന്നയിക്കാൻ ഒരു കാരണം ഉണ്ടായിരുന്നു. ഇനി എന്തു പറയും എന്ന ആശങ്കയിലായിരിക്കും തമിഴ്നാട് പ്രതിപക്ഷം.

പ്രതിപക്ഷവും വിജയ് എതിരാളികളും പെട്ടു.! ഇനി എന്തു കുറ്റം പറയും!?വിവാഹമോചന ഹർജി പിൻവലിച്ച്  വിജയ് യുടെ ഭാര്യ സംഗീത...വിജയ...
09/08/2026

പ്രതിപക്ഷവും വിജയ് എതിരാളികളും പെട്ടു.! ഇനി എന്തു കുറ്റം പറയും!?

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ് യുടെ ഭാര്യ സംഗീത...

വിജയ് യുടെ ഭാര്യ സംഗീത വിജയ് യുമായി പിണക്കത്തിലാണെന്നും തൃഷയുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്നുമുള്ള വാർത്തകൾ സിനിമ രാഷ്ട്രീയ ഇടങ്ങളിൽ വൻ ചർച്ചയാണ്. ഇക്കാരണത്താലാണ് സംഗീത വിജയ് യുമായി പിരിയണം എന്ന ആവശ്യവുമായി കോടതിയിൽ ഹർജി നൽകിയിരുന്നു.

പ്രതിപക്ഷം തെരഞ്ഞെടുപ്പിന് മുൻപ് മുതൽ വിജയ് ക്ക് എതിരെയുള്ളവയുദ്ധക്കാനായി തെരഞ്ഞെടുത്ത പ്രധാന വിഷയം ആയിരുന്നു ഇത്.

ഇപ്പൊൾ സംഗീത ഇത് പിൻവലിച്ചു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. വിജയ് യുമായി പിരിയേണ്ട എന്ന അവർ തീരുമാനിക്കുകയും ഹർജി പിൻവലിക്കുകയും ചെയ്തു. വിജയ് യുടെ അമ്മ ആണ് ഇതിനായി മുന്നിൽ നിന്നത് എന്ന വാർത്തകളും വരുന്നുണ്ട്. വിജയ് യുടെ മകനും ഭാര്യയും പിണക്കത്തിലാണെന്നും അതുകൊണ്ടാണ് അവർ അദ്ദേഹത്തിൻ്റെ സത്യപ്രതിഞ്ഞ ചടങ്ങിൽ പോലും വരാതിരുന്നത് എന്ന വിമർശങ്ങൾ ശക്തമായിരുന്നു. കുറച്ച് ദിവസം മുൻപാണ് വിജയുടെ മകൻ ജയ്സൺ സഞ്ജയ് നൽകിയ ഇൻ്റർവ്യൂ പുറത്തുവന്നത്. ഇപ്പൊൾ സംഗീത ഹർജി പിൻവലിച്ചത് കൂടി ആയപ്പോൾ പ്രതിപക്ഷം കുരുക്കിൽ ആയിരിക്കുകയാണ്..

സൂര്യ പറഞ്ഞത് 100 % ശരിയാണ് അല്ലേ?കഴിഞ്ഞ ദിവസമാണ് നടിപ്പിൻ നായകൻ സൂര്യ കേരളത്തിൽ എത്തിയത്. വിശ്വനാഥ് & സൺസ് എന്ന ചിത്രത്...
09/08/2026

സൂര്യ പറഞ്ഞത് 100 % ശരിയാണ് അല്ലേ?

കഴിഞ്ഞ ദിവസമാണ് നടിപ്പിൻ നായകൻ സൂര്യ കേരളത്തിൽ എത്തിയത്. വിശ്വനാഥ് & സൺസ് എന്ന ചിത്രത്തിൻ്റെ പ്രചരണത്തിനായാണ് മമിതൈക്കൊപ്പംബദേഹം തിരുവന്തപുരത്ത് എത്തിയത്. ഇവിടെ അദ്ദേഹത്തെ കാണാനായി തടിച്ചുകൂടിയത് വൻ ജനക്കൂട്ടമാണ്. ഇത്രയും മഴയത്തും വൻ തിരക്ക് കണ്ട സൂര്യ തൻ്റെ പ്രേക്ഷകരോട് സന്തോഷം പങ്കിടാനായി പറഞ്ഞ വാക്കുകൾ ഏത് സൂര്യ ആരാധകൻ്റെയും ഹൃദയത്തിൽ തൊടുന്നത്താരുന്നു..

" മഴയാണ്, പ്രോഗ്രാം ക്യാൻസൽ ചെയ്താലോ എന്ന് ചിന്തിച്ചപ്പോൾ ആണ് അത് പോലും വക വക്കാതെ ഇത്രയും വലിയ ഒരു കൂട്ടം ഇവിടെ നിൽക്കുന്നത് കണ്ടത്..

കേരളത്തിനെ ദൈവത്തിന്റെ ദേശം എന്ന് വിളിക്കാറുണ്ട് പക്ഷേ എന്നെ സംബന്ധിച്ച് ഇത് അൻപിന്റെ ദേശം ആണ്. 20 വർഷം മുൻപ് ആണ് ആ അൻപ് എനിക്ക് ഇവിടെ നിന്ന് കിട്ടി തുടങ്ങുന്നത് അന്ന് നിങ്ങൾ സ്കൂൾ/ കോളേജിൽ ഒക്കെ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് ജോബ്, ഫാമിലി, കല്യാണം ഒക്കെ കഴിഞ്ഞ് ലൈഫ് മറ്റൊരു സ്റ്റേജിൽ എത്തിയിട്ടും അന്ത അൻപ് മട്ടും മാറവേ ഇല്ല, എനിക്ക് കിട്ടിയ ലൈഫ് ടൈം സെറ്റിൽമെന്റ് "

സത്യത്തിൽ സൂര്യ പറഞ്ഞത് 100 % ശരിയാണ്. സൂര്യ ഫാൻസ് മിക്കവാറും 90 s കിഡ്സ് ആയിരിക്കും. ഇവർ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന ടൈമിൽ ആണ് സൂര്യയുടെ വൻ വിജയങ്ങൾ ഉണ്ടായ ചിത്രങ്ങൾ ആരാധകരെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. കാക്ക കാക്ക, ഗജിനി, അയൺ, വാരണം ആയിരം, ആദവൻ തുടങ്ങി സൂര്യയുടെ പ്രതാപ കാലം, വ്യക്തമായി പറഞ്ഞാൽ സൂര്യ ഫാൻസിലോട്ട് ആളുകളെ അടുപ്പിച്ച കാലഘട്ടം ഈ സമയങ്ങൾ ആയിരുന്നു.

ആ സമയത്ത് സൂര്യയുടെ ആരാധകർ ആയ ആളുകൾ അന്നത്തെ teen age കുട്ടികൾ ആയിരുന്നു. ആ കുട്ടികൾ ഇന്ന് കുടുംബവും കുട്ടികളും പ്രാരാബ്ധങ്ങളും ഒക്കെ ആയി ജീവിതത്തിൻ്റെ തിരക്കുകളിലാണ് ഇപ്പൊൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സൂര്യ എത്തുന്നു എന്നറിഞ്ഞ് തടിച്ചുകൂടിയത് കൂടുതലും ഈ പ്രായത്തിലുള്ള ആളുകൾ അവരുടെ കുട്ടികൾക്കൊപ്പം ആയിരുന്നു എന്നത് സൂര്യ നിരീക്ഷിച്ചുണ്ടാവണം. അതായിരിക്കും ഇത്ര വ്യക്തമായി ഈ കാര്യം അദ്ദേഹം എടുത്തുപറഞ്ഞത്.

" വിജയ് അല്ല, ഇനി ഏത് സർക്കാർ വന്നാലും ഒന്നും നടപ്പിലാക്കാൻ അനുവദിക്കില്ല... "       -എം എം മണിമുല്ലപ്പെരിയാർ വിഷയത്തിൽ ...
07/08/2026

" വിജയ് അല്ല, ഇനി ഏത് സർക്കാർ വന്നാലും ഒന്നും നടപ്പിലാക്കാൻ അനുവദിക്കില്ല... "
-എം എം മണി

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം രൂക്ഷം ആയിക്കൊണ്ടിരിക്കുക യാണ്. ഈ അവസരത്തിലാണ് ഇപ്പൊൾ പരസ്യപ്രസ്താവനയുമായി മുൻ മന്ത്രിയും എം എൽ എയുമായ എം എം മണി രംഗത്ത് വന്നിരിക്കുന്നത്.

വിജയ് സർക്കാർ അധികാരം ഏറ്റത്തിന് ശേഷം അവതരിപ്പിച്ച ബജറ്റിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന് മുല്ലപ്പെരിയാറിൻ്റെ ഉയരം വർധിപ്പിക്കും എന്നാണ്. തമിഴ്നാട് ജനങ്ങൾ ഇപ്പൊൾ ആശങ്കയിൽ നിൽക്കുന്ന ഒരു വിഷയമാണ് മുല്ലപ്പെരിയാർ.

കേരളജനത ഡാമിൻ്റെ സുരക്ഷിതത്വത്തിൽ സംശയം ഉള്ളതിനാൽ തന്നെ വളരെയധികം ആശങ്കയിലാണ്. പുതിയ ഡാം നിർമ്മിച്ചാൽ തമിഴ്നാടിന് ജലം കൊടുക്കും എന്ന പഴയ കരാർ ഒഴിവാക്കുകയും കേരളം അവർക്ക് ജലം കൊടുക്കാതിരിക്കുകയും ചെയ്യുമോ എന്ന ആശങ്കയിലാണ് അവർ.

ജനങ്ങൾ ഉയർത്തുന്ന പ്രധാന ആശങ്ക അതു ആയതുകൊണ്ട് തന്നെ പ്രതിപക്ഷവും ഏത് ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ട് ഈ വിഷയത്തിൽ ജനങ്ങൾക്ക് വേണ്ടി വിജയ് എടുത്ത തീരുമാനം ആയിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഉയരം വർധിപ്പിക്കും എന്നത്.

എന്നാൽ അണക്കെട്ടിൻ്റെ സുരക്ഷിതത്വത്തിൻ്റെ കാര്യത്തിൽ കേരള ജനതയ്ക്ക് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് എം എം മണി വിജയ്‌ക്കെതിരെ പരസ്യ പ്രസ്താവനയുമായി വന്നത്. വിജയ് സർക്കാരല്ല, ഇനി ആരൊക്കെ വന്നാലും ശരി അവരുടെ തീരുമാനം നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന ഉറപ്പ് ജനങ്ങൾക്ക് നൽകുന്ന തരത്തിലാണ് അദ്ദേഹം ഇപ്പൊൾ പ്രതികരിച്ചിരിക്കുന്നത്...


അനുജത്തിയുടെ തുടക്കത്തിന് ചേട്ടൻ പ്രണവ് എത്തി...കാണ്മാനില്ലാതിരുന്ന പ്രണവ് അനുജത്തിക്കൊപ്പം തുടക്കം കാണാൻ എത്തിയത് പ്രേക...
07/08/2026

അനുജത്തിയുടെ തുടക്കത്തിന് ചേട്ടൻ പ്രണവ് എത്തി...

കാണ്മാനില്ലാതിരുന്ന പ്രണവ് അനുജത്തിക്കൊപ്പം തുടക്കം കാണാൻ എത്തിയത് പ്രേക്ഷകർക്ക് വളരെ കൗതുകമാണ്..

വിസ്മയ മോഹൻലാലിൻ്റെ ആദ്യ ചിത്രം തുടക്കം കാണാൻ പ്രണവ് എത്തി എന്നത് എല്ലാ മാധ്യമങ്ങളും വലിയ വാർത്ത പ്രാധാന്യത്തോടെ ആണ് കവർ ചെയ്തത്. എന്തെന്നാൽ പ്രണവ് അങ്ങനെ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടൽ വളരെ കുറവാണ്. സ്വന്തം സിനിമകൾ കാണാൻ പോലും അദ്ദേഹം അധികം എത്താറില്ല.

തൻ്റെ ഹിറ്റ് ചിത്രം ഡേയ്സ് ഇറായ് ഹിറ്റ് ആയിട്ടും പുള്ളിയെ ഒരിടത്തും കണ്ടില്ല. അവസാനം ആ സിനിമയിൽ ആകും ആരാധകർ കണ്ടിട്ടുണ്ടാവുക. ഇപ്പോഹിത തൻ്റെ അനുജത്തിയുടെ അരങ്ങേറ്റ ചിത്രം അനിയത്തിയും അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഇരുന്നു കാണാൻ അദ്ദേഹം തിയറ്ററിൽ എത്തി. ഇത് ആരാധകർക്ക് വൻ ആവേശവും ഉണ്ടാക്കിയിട്ടുണ്ട്. ചിത്രം ഇപ്പൊൾ തന്നെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു എന്ന തരത്തിലാണ് റിവ്യൂകൾ വരുന്നത്.

ലഹരിക്കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കാൻ നിർണായക തീരുമാനവുമായി എക്സൈസ് വകുപ്പ്. ലഹരിക്കേസുകളിൽ പി...
07/08/2026

ലഹരിക്കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കാൻ നിർണായക തീരുമാനവുമായി എക്സൈസ് വകുപ്പ്.

ലഹരിക്കേസുകളിൽ പിടിയിലാകുന്ന സ്ത്രീകളുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്തുകയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദേശം നൽകി. എക്സൈസ് കമ്മീഷണർ പുറത്തിറക്കിയ സോഷ്യൽ മീഡിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഔദ്യോഗികമായോ അനൗദ്യോഗികമായോ ഉള്ള സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് നിർദേശം. കേസിലെ സാക്ഷികളുടെ സ്വകാര്യതയും അതേപോലെ സംരക്ഷിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
അന്വേഷണത്തെയോ പ്രോസിക്യൂഷൻ നടപടികളെയോ പ്രതികൂലമായി ബാധിക്കാവുന്ന ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നതിനായി പ്രത്യേകമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ പിന്നീട് നിയമപരമായ തെളിവായി ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിൽ കൂടുതൽ ഉത്തരവാദിത്വവും നിയമാനുസൃതതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യതയും മനുഷ്യാവകാശവും സംരക്ഷിക്കുന്നതിനൊപ്പം അന്വേഷണത്തിന്റെ വിശ്വാസ്യതയും നിലനിർത്താൻ ഈ തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Address

Thiruvananthapuram , Vizhinjam Port Road
Thiruvananthapuram

Alerts

Be the first to know and let us send you an email when Malayalam journals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Malayalam journals:

Shortcuts

Share