WVV

WVV ഉപകാരപ്പെടുന്ന വിവരങ്ങളും മറ്റും പരമാവധി നിങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മാത്രം 🙏

ഓങ്ങല്ലൂര്‍

പാലക്കാട് ജില്ലയില്‍, പട്ടാമ്പി നിയോജക മണ്ഡലത്തിലെ പട്ടാമ്പി താലൂക്കില്‍, പട്ടാമ്പി ബ്ളോക്കിലാണ് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഓങ്ങല്ലൂര്‍ ഒന്ന്, ഓങ്ങല്ലൂര്‍ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓങ്ങല്ലൂര്‍ പഞ്ചായത്തിന് 31.68 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 20-11-1961 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ഓങ്ങല്ലൂര്‍ പഞ്ചായത്ത്‌ നിലവില്‍ വന്നത്. 1963

ലാണ് ആദ്യ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത് . ഈ പഞ്ചായത്തിന്റെ അതിരുകള്‍, കിഴക്കുഭാഗത്ത് പട്ടാമ്പി പഞ്ചായത്തും, വടക്കു ഭാഗത്ത് കൊപ്പം, വല്ലപ്പുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയു‍മാണ്. ഭാരതപ്പുഴയുടെ വടക്കേകരയില്‍ സ്ഥിതി ചെയ്യുന്ന ഓങ്ങല്ലൂര്‍ ഗ്രാമത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളാവാം ഇങ്ങനെയൊരു സ്ഥലനാമമുണ്ടാവാന്‍ കാരണം. ഓങ്ങള്‍ എന്ന പദത്തിന് മല, മേട്, ഉയര്‍ന്ന സ്ഥലം, ആന, കപ്പല്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ശബ്ദതാരാവലിയിലെ ഗ്രാമം എന്ന് അര്‍ത്ഥം വരുന്ന ഊര് എന്ന സഹായപദം ചേര്‍ന്ന് ഓങ്ങല്ലൂര്‍ എന്ന സ്ഥലനാമമുണ്ടായി. ഇതില്‍ നിന്നുതന്നെ ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷത മനസിലാക്കാം. പഞ്ചായത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മലനിരകള്‍ നിറഞ്ഞതും തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഭാരതപുഴയോരം പെതുവേ താഴ്ചയുള്ള സമലതലവുമാണ്. സുമാര്‍ 1500 മീറ്ററിലധികം ഉയരത്തിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നതെന്ന് കേരളലാന്റ് റിസോഴ്സ് മാപ്പുകള്‍ സൂചിപ്പിക്കുന്നു. പാലക്കാട് ജില്ലയില്‍ ഭാരതപുഴയോടു ചേര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പൊതുവേ സമതലങ്ങളാണ്. പണ്ട് ഏറ്റവും ഉയരം കൂടിയ ജനവാസയോഗ്യമായ ഭൂപ്രദേശമായിരുന്നതിനാലാവാം ഇവിടം ഓങ്ങല്ലൂരെന്നറിയപ്പെട്ടത്. ഭൂമിശാസ്ത്രപരമായി ഉയര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ തന്ത്രപ്രധാനമായ പ്രദേശവുമായിരുന്നു ഇവിടം. ഓങ്ങല്ലൂരിലെ രാമഗരിക്കോട്ട മലബാറിലെ മൈസൂര്‍ ഭരണാധിപന്‍മാരുടെ പ്രധാനകോട്ടകളില്‍ ഒന്നായിരുന്നു.

സാമൂഹ്യസാംസ്കാരികചരിത്രം-
1800-ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഓങ്ങല്ലൂരിനോട് ചേര്‍ന്ന കൂടനടുഭാഗങ്ങള്‍ സംസ്കാരസമ്പന്നമായിരുന്ന ജനവാസകേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. പില്‍ക്കാലത്ത് നെടുങ്ങനാട്ടുടയവരുടെ കീഴിലായ ഈ പ്രദേശത്തെ അധികാരികളും പടനായകന്‍മാരുമായി പെരുമ്പ്രയൂര്‍ പെരുമ്പറനായന്മാരെ ചുമതലപ്പെടുത്തുകയുണ്ടായി. ഇവരുടെ പ്രധാന കേന്ദ്രങ്ങളായിരുന്നു ഓങ്ങല്ലൂരും പരുതൂര്‍ പള്ളിപ്പുറവും. സമൂതിരിയുടെ പതിനെട്ടര തളികളിലൊന്നായിരുന്നു ഓങ്ങല്ലൂര്‍ തളി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടം തകര്‍ക്കപ്പെട്ടതായി പറയപ്പെടുന്നു. ടിപ്പുവിന്റെ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന കോയമ്പത്തൂരില്‍ നിന്ന് ഭടന്‍മാരും സഹായികളുമായി വന്നവരത്രേ ഓങ്ങല്ലൂരിലെ ഇന്നത്തെ റാവുത്തര്‍മാര്‍. മലബാര്‍ മുസ്ളീങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നും അവരുടെ ഭാഷയും വേഷവും. ഓങ്ങല്‍ എന്ന പദത്തിന്റെ അര്‍ത്ഥം ഉയര്‍ന്നത്, മല എന്നെല്ലാമാണ്. ഭൂപ്രകൃതിപരമായി നിമ്നോന്നതമായി കിടക്കുന്ന നല്ല ഊര് (നാട്) എന്നര്‍ത്ഥത്തില്‍ ഓങ്ങല്ലൂര്‍ എന്ന പേരുണ്ടായതായി അനുമാനിക്കാം. അനുഷ്ഠാനാകലാരൂപങ്ങളായ തിറ, പൂതന്‍, അയ്യപ്പന്‍പാട്ട്, പാവക്കൂത്ത്, വേട്ടയ്ക്കൊരുമകന്‍ എന്നിവയും നാടന്‍ കലാരൂപങ്ങളായ നായാടിപാട്ട്, ആണ്ടി, ഓണപാട്ട്, ചവിട്ടുകളി, കോല്‍ക്കളി, വെള്ളാട്ട് ദഫ്മുട്ട്, ഖസപാട്ട്, കാളകളി എന്നിവയും, വാദ്യരൂപങ്ങളായ ചെണ്ട, വില്ലിന്‍മേല്‍തായമ്പക, തകില്‍, നാദസ്വരം, കൊമ്പ്, കുഴല്‍ എന്നിവയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രചാരത്തിലുണ്ട്. പ്രസിദ്ധമായ കടപ്പറമ്പത്തുകാവില്‍ വേല, വൈലീരിക്കാവില്‍ വേല, വാടാനാംകുറുശ്ശി തൈപൂയാഘോഷം, പട്ടാമ്പിനേര്‍ച്ചയുമായി ബന്ധപ്പെട്ട മരുതൂരില്‍ നിന്നുള്ള ആഘോഷം, കരിമ്പുള്ളി നേര്‍ച്ച, അങ്ങാടിക്കാവില്‍ വേല എന്നിവ ഈ പ്രദേശത്തെ പ്രധാന ഉല്‍സവങ്ങളാണ്. പഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ നീണ്ടുകിടക്കുന്ന രാമഗിരിക്കോട്ട ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന്റെ ചരിത്രസ്മരണകളുണര്‍ത്തി ഇന്നും നിലകൊള്ളുന്നു. തുലാമുറ്റംകുന്നിനെക്കുറിച്ച് ഐതിഹ്യകഥകള്‍ ധാരാളമുണ്ട്. ചരിത്രപ്രാധാന്യമുള്ള ശില്‍പകലാവൈഭവത്തിന്റെ ഉജ്ജ്വലമാതൃകയായി ഓങ്ങല്ലര്‍ ശ്രീതളിമഹാദേവക്ഷേത്രം വിലയിരുത്തപ്പെടുന്നു. അപൂര്‍വ്വമായ കൊടക്കല്ല് ഓങ്ങല്ലൂര്‍ നമ്പാടത്ത് കാണപ്പെടുന്നു. ഇതേ പ്രദേശത്തുനിന്നും ഏതാനും നന്നങ്ങാടികളും ഉല്‍ഖനനം ചെയ്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവിടെത്തന്നെയുള്ള പാറകളില്‍ ചരിത്രപ്രാധാന്യമുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. സാമൂതിരിയുടെ പടനായകന്‍മാരായിരുന്ന പെരുമ്പ്രയൂര് പെരുമ്പ്ര നായന്‍മാരുടെ പടയാളികളെ പരിശീലിപ്പിക്കുന്നതിന് പൂവ്വക്കോട് ഒരു പടകെട്ടിലും പണിക്കന്‍മാരുടെ കളരിയും ഇവരുടെ കുലദൈവമായി കള്ളാടി പറ്റയില്‍ അന്തിമഹാളന്‍ കാവും നിലവിലുണ്ട്. സമ്പന്നമായ ഒരു സാംസ്കാരികപൈതൃകം ഓങ്ങല്ലൂര്‍ ഗ്രാമത്തിനുണ്ട്. നിളാനദീതീരത്തു സ്ഥിതിചെയ്യുന്ന ഈ വള്ളുനാടന്‍ ഗ്രാമം പ്രാചീനകലകളുടെ വിളനിലം കൂടിയാണ്. അതിപ്രാചീനമായ ചവിട്ടുകളി ഈ പ്രദേശത്ത് ഇന്നും പ്രചാരത്തിലുണ്ട്. കഥകളിരംഗത്ത് വേഷകലാകാരന്മാരായിരുന്ന കാട്ടാളത്ത് ഗോപാലന്‍നായര്‍, കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ (പൊട്ടോഴിതാഴത്തേതില്‍) എന്നിവര്‍ ഈ പഞ്ചായത്തുകാരായിരുന്നു. വാദ്യകലാരംഗത്തും പ്രസിദ്ധരായ സംഘങ്ങള്‍ ഇവിടെ നിലവിലുണ്ട്. സാഹിത്യരംഗത്ത് കെ.ടി.രാവുണ്ണിമേനോനെ പോലെയുള്ള പ്രഗത്ഭമതികള്‍ ഇവിടെ ജീവിച്ചിരുന്നു. ചവിട്ടുകളിയെ പോലെതന്നെ അനുഷ്ഠാനകലകളായ കൂത്ത്, കളംപാട്ട്, അയ്യപ്പന്‍പാട്ട്, സര്‍പ്പംതുള്ളല്‍, ഖിസ്സപ്പാട്ട് എന്നിവയെല്ലാം ഇവിടെ സജീവമായി നിലനിന്നിരുന്നു. മരുതൂര്‍ ഗ്രാമീണ വായനശാല, സെഞ്ച്വറി ആര്‍ട്സ് & സ്പോട്സ് ക്ളബ്ബ് & ലൈബ്രറി, കെ.ടി.രാവുണ്ണിമേനോന്‍ സ്മാരകവായനശാല, വാടാനാംകുറുശ്ശി ഗ്രമീണവായനശാല എന്നിവയാണ് പ്രധാന ഗ്രന്ഥശാലകള്‍. സ്വാതന്ത്ര്യസമര സേനാനികളായ കെ.ടി.രാവുണ്ണിമേനോന്‍, എ.കെ.ശേഖരപിഷാരടി, പി.രാഘവപിഷാരടി, പി.വി.കൃഷ്ണവാരിയര്‍ തുടങ്ങിയവര്‍ ഈ പ്രദേശത്തു ജനിച്ചവരാണ്. 1932-ല്‍ കേളപ്പജി നയിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ വാളണ്ടിയര്‍ ആയിരുന്ന കെ.ടി.രാവുണ്ണി മേനോന്‍ കേരളത്തിലെ പ്രസിദ്ധനായ കവി കൂടിയായിരുന്നു.

THREE-TIME CHAMPIONS 🇮🇳
08/03/2026

THREE-TIME CHAMPIONS 🇮🇳

ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാനായി  180 ഏക്കർ ഭൂമി സൗജന്യമായി കൈമാറ...
03/03/2026

ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് പുതിയ മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാനായി 180 ഏക്കർ ഭൂമി സൗജന്യമായി കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. അഡ്വാന്‍സ്ഡ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ഭൂമി കൈമാറുക.

പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായവകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് റവന്യൂ മന്ത്രിയോടൊപ്പം മീറ്റിങ്ങ് വിളിച്ചു ചേർക്കുകയും രണ്ട് സ്ഥലങ്ങൾ പ്രാഥമികമായി കണ്ടെത്തുകയും ചെയ്തു. അടുത്തപടിയായി റവന്യൂ,വ്യവസായം, DRDO സംഘം സംയുക്ത പരിശോധനയിലൂടെ പദ്ധതിപ്രദേശം കണ്ടെത്തുകയും ചെയ്തു. സുപ്രീംകോടതി നിർദേശമുള്ളതിൽ സ്ഥലം വിട്ടുനൽകുന്നതിൽ തടസമുണ്ടായിരുന്നു. ഇത് മനസിലാക്കിക്കൊണ്ട് അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായമാരായുകയും അനുകൂല നിയമോപദേശം ലഭിക്കുകയും ചെയ്തു. ഇതിന്മേൽ ബഹു. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ കൂടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിക്കുകയും അനുമതി നേടുകയും ചെയ്തു.

പ്രതിരോധ ഗവേഷണ വികസന സംഘടനയായ DRDOയുടെ കീഴിൽ പ്രവർത്തിക്കുന്ന BATL ഈ ഭൂമിയിൽ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ കേരളത്തിന്റെ സംഭാവന പലമടങ്ങ് വർധിക്കുകയാണ്. ഇതിനൊപ്പം 15 വർഷത്തിനുള്ളിൽ 2500 കോടി രൂപയ്ക്ക് മുകളിൽ GST വരുമാനം ലഭിക്കാനും, 500ൽ അധികം ഹൈസ്കിൽ എഞ്ചിനീയറിങ്ങ്/ടെക്നിക്കൽ ജോലികൾ സൃഷ്ടിക്കപ്പെടാനും പദ്ധതിയിലൂടെ സാധിക്കും. ഒപ്പം അനവധി പരോക്ഷ തൊഴിലവസരങ്ങൾക്കും പദ്ധതി വഴിയൊരുക്കും.

You brought us to the Semi-Final ! 🇮🇳 പുച്ഛിച്ചവർക്കുള്ള മറുപടി... 🔥
01/03/2026

You brought us to the Semi-Final ! 🇮🇳

പുച്ഛിച്ചവർക്കുള്ള മറുപടി... 🔥

134 സിനിമകളിലെ പാട്ടുകൾ സംഗീതസംവിധായകൻ ഇളയരാജ ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി വിധിസരിഗമ ഇന്ത്യ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലു...
19/02/2026

134 സിനിമകളിലെ പാട്ടുകൾ സംഗീതസംവിധായകൻ ഇളയരാജ ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി വിധി

സരിഗമ ഇന്ത്യ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നു സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നു കോടതി നിർദേശിച്ചു. ആമസോൺ മ്യൂസിക്, ഐറ്റ്യൂൺസ്, ജിയോ സാവൻ തുടങ്ങി വിവിധ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തെന്നാണ് സരിഗമയുടെ ഹർജിയിൽ പറയുന്നത്. ഇതു പകർപ്പവകാശ നിയമത്തിന്‍റെ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

1976നും 2001നും ഇടയിൽ വിവിധ സിനിമാ നിർമാതാക്കളുമായി ഒപ്പിട്ട കരാറുകൾ പ്രകാരം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 134 സിനിമകളിലെ ഗാനങ്ങളുടെ പൂർണ പകർപ്പവകാശം തങ്ങൾക്കാണെന്ന് സരിഗമ വാദിച്ചു. ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന ഇളയരാജയുടെ വാദം കോടതി പരിഗണിച്ചില്ല.

1957ലെ പകർപ്പവകാശ നിയമ പ്രകാരം, ഒരു സിനിമയ്ക്ക് വേണ്ടി നിർമിക്കുന്ന ഗാനങ്ങളുടെ ആദ്യ ഉടമസ്ഥാവകാശം അതിന്‍റെ നിർമാതാവിനായിരിക്കും. നിർമാതാക്കളിൽ നിന്ന് ഈ അവകാശം സരിഗമ നിയമപരമായി വാങ്ങിയതാണെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. ഇളയരാജയുടെ നടപടി സരിഗമയ്ക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ഇളയരാജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ അടുത്ത വാദം ഏപ്രിൽ മാസത്തിൽ നടക്കും.

നേരത്തേ, താൻ ഈണം നൽകിയ ഗാനങ്ങൾ തന്‍റെ അനുമതിയില്ലാതെ ഗാനമേളകളിലടക്കം പാടരുതെന്ന് ഇളയരാജ നിർദേശിച്ചിരുന്നു. 2017ൽ എസ്.പി. ബാലസുബ്രഹ്മണ്യം, എസ്.പി. ചരൺ, കെ.എസ്. ചിത്ര എന്നിവർ അനുമതിയില്ലാതെ തന്‍റെ ഗാനം പാടിയെന്ന് ആരോപിച്ച് ഇവർക്കെതിരേ ഇളയരാജ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിരുന്നു.

©

19/01/2026

തീർച്ചയായും നിങ്ങൾക്കിത് വളരെ ഉപകാരമുള്ള വീഡിയോ ആവും...
ഷെയർ ചെയ്യാൻ മറക്കേണ്ട... 🤍

18/01/2026
ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤️
01/01/2026

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤️

Happy new year.. ⭐
31/12/2025

Happy new year.. ⭐

🤍
25/12/2025

🤍

Address

Pattambi
679313

Website

Alerts

Be the first to know and let us send you an email when WVV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share