25/01/2026
😭രണ്ടു പിഞ്ചുമക്കളുടെ അച്ഛനാണ്🥲😭... "രക്ഷിക്കണേ" എന്ന് ആ മനുഷ്യൻ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല! വിളപ്പിൽശാല ഗവൺമെന്റ് ആശുപത്രിയുടെ ക്രൂരമായ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തണലാണ്.
നെഞ്ചുവേദനയും ശ്വാസംമുട്ടലുമായി പുലർച്ചെ 1.30-ന് ആശുപത്രിയിൽ എത്തിയതായിരുന്നു ബിസ്മീർ. എന്നാൽ ഉള്ളിലേക്ക് പ്രവേശിക്കാൻ പോലും മിനിറ്റുകൾ കാത്തുനിൽക്കേണ്ടി വന്നു. വേദന കൊണ്ട് പുളഞ്ഞപ്പോഴും കൃത്യമായ ചികിത്സ നൽകാനോ പ്രാഥമിക ശുശ്രൂഷകൾ നൽകാനോ അവിടെയുണ്ടായിരുന്നവർ തയ്യാറായില്ലെന്ന് ഭാര്യ സുബൈദ കണ്ണീരോടെ പറയുന്നു🥲😭.
ഒരു കസേരയിൽ ഇരുത്തി ചോദ്യങ്ങൾ ചോദിച്ചതല്ലാതെ, ബിസ്മീറിന്റെ അവസ്ഥ പരിശോധിക്കാനോ അടിയന്തിരമായി നൽകേണ്ടിരുന്ന CPR നൽകാനോ ഡോക്ടറോ നഴ്സുമാരോ തയ്യാറായില്ല. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചപ്പോഴും ആംബുലൻസിൽ കൂടെ വരാൻ ഒരാൾ പോലുമില്ലായിരുന്നു. ഒടുവിൽ മെഡിക്കൽ കോളേജിൽ എത്തും മുൻപേ ആ ജീവൻ എരിഞ്ഞടങ്ങി.
കൃത്യസമയത്ത് ഒരു കുത്തിവെപ്പെങ്കിലും നൽകിയിരുന്നെങ്കിൽ, അല്ലെങ്കിൽ ഒന്ന് പരിചരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ മക്കൾക്ക് ഇന്ന് അച്ഛനെ നഷ്ടമാകില്ലായിരുന്നു. ആശുപത്രി അധികൃതരുടെ ഈ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഈ കുടുംബം.
നമ്മുടെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ കശാപ്പുശാലകളാവുകയാണോ? അടിയന്തിര ചികിത്സ തേടി എത്തുന്നവരോടുള്ള ഈ ക്രൂരതയ്ക്ക് എതിരെ ശക്തമായ നടപടി ഉണ്ടായേ തീരൂ. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്😭🥲.
അധികാരികളിൽ എത്തും വരെക്കും ഷെയർ ചെയ്യുക 👍