06/03/2022
രാജീവ് ബാലചന്ദ്രൻ 👏👏
ഉത്സവപറമ്പിലെ കാഴ്ചകൾക്ക് മുന്നിൽ ഞാൻ അന്നും ഇന്നും, അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുന്ന ആളാണ് ..ഉത്സവങ്ങൾക്കു ഒരു മാസം മുന്നേ വീടുകളിൽ ഒരുക്കം തുടങ്ങും.. മാറാല തട്ടലും, വീടും പരിസരവും വൃത്തിയാക്കലും, പെയിന്റ് അടിക്കലും, അങ്ങനെ അങ്ങനെ... വിരുന്നുകാര് വരുമ്പോൾ അവർക്കു വിരിക്കാനുള്ള വിരിപ്പുകളും കിടക്കയും തലയിണയും വരെ വെയിലത്തു കിടന്നു ഉഷാറാകും!!!!ഉത്സവതലേന്ന് വീട്ടിലെ അടുക്കള ഒരുക്കങ്ങൾക്ക് ഒരു പ്രത്യേക സുഖമാണ് കണ്ടു നില്ക്കാൻ... പച്ചക്കറികൾ തലേന്നേ അരിഞ്ഞു വെയ്ക്കും, സദ്യ ഉണ്ടാക്കാനുള്ള മുന്നൊരുക്കങ്ങൾ.. ഇഞ്ചിപ്പുളി തലേന്ന് ഉണ്ടാക്കി വെയ്ക്കും.. പിന്നെ കടുമാങ്ങ അച്ചാർ ഭരണിയിൽ നിന്നും പുറം ലോകം കാണുന്നതും ഈ ഉത്സവ ദിനത്തിൽ ആവും.. മാർച്ച്-ഏപ്രിൽ(മീനം )മാസത്തിലാണ് നമ്മുടെ ഉത്സവമെന്നതിനാൽ പഴുത്ത മാങ്ങ കൊണ്ടുള്ള മാമ്പഴ പച്ചടി സദ്യയിലെ താരം ആയിരിക്കും! പിന്നെ അതിരാവിലെ ഉണർന്നു അടുക്കളയിൽ സദ്യപണികൾ തുടങ്ങുമ്പോൾ, അന്നൊന്നും അതിന്റെ പണിഭാരം ഗ്രഹിച്ചിരുന്നില്ല വീട്ടുകാർ .. ഈ മുകളിൽ പറഞ്ഞ കരിയേങ്ങേൾ മുഴുവനും എന്റെ അല്ല നമ്മുടെ അടുത്ത് തന്നെ മറ്റു പല വീടുകളിൽ നടക്കുന്നത് കൂടി ആണ്. നമ്മുടെ വീട്ടിൽ മാമ്പഴപുളിശ്ശേരിയോ, പായസമോ ഒന്നും ഇല്ല എങ്കിലും മറ്റു സദ്യ വട്ടങ്ങൾ ഉണ്ടാകും .ഉച്ചക്ക് ശേഷം കൂട്ടുകാരുടെ കൂടെ കൂടാൻ വെമ്പൽ ആയിരിക്കും മനസ്സ് നിറയെ.കുഞ്ഞുനാളുകളിൽ ഉത്സവപ്പറമ്പിലെ കളിപ്പാട്ടങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടാവുമെങ്കിലും, വാങ്ങി തരുമെന്ന പ്രതീക്ഷകളെ ബാക്കി നിർത്തി പോയ ഉത്സവങ്ങൾ ആയിരുന്നു ഏറെയും.. വളർന്നപ്പോൾ ,അമ്പലത്തിലെ ദേവനും ആനയും മേളവുമൊക്കെ ആയിരുന്നു മനസ്സിൽ മുന്നിട്ടു നിന്നത്..പിന്നെ ബന്ധുക്കളുടെ കൂടിച്ചേരലും വിശേഷങ്ങളും കുട്ടിപട്ടാളങ്ങളുടെ കുസൃതികളും.. അടുത്ത ഉത്സവത്തിനു വേണ്ടി കൊതിപ്പിച്ചിട്ടാണ്.. തിരികെ പോവുക..പിന്നെ ഉത്സവപറമ്പിൽ കണ്ടുമുട്ടുന്ന സ്കൂൾ,സൗഹൃദം ... ആ കുറച്ചു നേരം കൊണ്ട് പങ്കിടുന്ന വലിയ ചെറിയ വിശേഷങ്ങൾ, അതൊക്കെയാണ് ജീവിതത്തിലെ വളരെ വിലപ്പെട്ടത്..
നമ്മൾ ഇഷ്ടപ്പെടുന്നവരുടെ മിന്നായം പോലുള്ള കാഴ്ചകളും, ഉത്സവം കഴിഞ്ഞാലും, അടുത്ത ഉത്സവം വരെ ആ ഓർമകളെ താലോലിക്കുന്ന രസകരമായൊരു പ്രതിഭാസം...പണ്ട് ബന്ധങ്ങളുടെ കെട്ടുറപ്പിനും സ്ഥാനമുണ്ടായിരുന്നു..ഇന്നു എല്ലാം മാറ്റങ്ങൾ, എല്ലായിടത്തും അതിന്റെ പ്രതിഫലനങ്ങളും... എന്നാൽ മനസ്സിലെ ഉത്സവ കാഴ്ചകൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ല...കോലുമിട്ടായിയും ബലൂണുകളും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലെ പൊരിക്കച്ചവടക്കാരും, തത്തമ്മ കാർഡ് എടുത്ത് കൈനോക്കുന്ന, കൈനോട്ടക്കാരികൊടുക്കുന്ന പ്രതീക്ഷ നിറഞ്ഞ വാക്കുകൾ... പല കാമുകി-കാമുകന്മാരുടെയും മനസ്സ് നിറയ്ക്കുന്ന വാക്കുകൾ ആയിരിക്കും.. യന്ത്ര ഊഞ്ഞാലുകളും മരണക്കിണറും പലനിറത്തിലും തരത്തിലും ആകാശത്തു പൊങ്ങി പാറുന്ന ബലൂണുകളും കാഴ്ചകളും എല്ലാവരുടെ മനസ്സിലും, വ്യത്യസ്ത ഭാവങ്ങളിൽ ഉറങ്ങികിടപ്പുണ്ടാവും... അടുത്ത ഉത്സവത്തിനു കൂടുതൽ ഉന്മേഷത്തോടെ ഉണരാൻ..!!ചെണ്ടമേളവും ആനകളും അലങ്കാരവുമായി ഓരോ ഉത്സവത്തെയും വരവേൽക്കാനായി ഓരോരുത്തരുടെയും മനസ്സ് തുടിക്കുന്നുണ്ടാവാം...വലിയ ഒരു പ്രതിസന്ധിയിൽ നിന്നും നമ്മൾ കരകയറുകയാണ്.ഉത്സവങ്ങൾ ഓരോ നാടിന്റെയും സ്പന്ദനങ്ങൾആണ്...ഒത്തൊരുമയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും,...ആത്മാർഥയും സ്നേഹവും മാഞ്ഞു പോകുന്ന ഈ ഈ ന്യൂജൻ കാലത്ത് നമ്മുടെ മനസ്സിൽ നിന്നും മായാത്ത ഉത്സവ കാഴ്ചകൾക്കായി നമുക്കോരുരുത്തർക്കും കാത്തിരിക്കാം......
❤❤