02/07/2025
ഒരു ഇടത്തരം കുടുംബത്തിൽ ആയിരുന്നു നവാസ് ജനിച്ചത് മൂത്തവൾ ആയിഷ രണ്ടാമൻ ആയിരുന്നു നവാസ്
ഇളയ രണ്ടു പെൺകുട്ടികൾ അവർ ഇരട്ടകൾ ആയിരുന്നു ഫാത്തിമയും ഫാദിലയും
ഉപ്പാക്ക് അടയ്ക്കാ കച്ചവടം ആയിരുന്നു ആ ചെറിയ കുടുംബം സന്തോഷത്തോടുകൂടി ജീവിച്ചുവരുകയായിരുന്നു
കച്ചവടത്തിൽ മിച്ചം പിടിച്ച പൈസ കൊണ്ട് 10 സെൻറ് ഓളം വരുന്ന പറമ്പ് വാങ്ങി അതിലൊരു ഓലപ്പുരയും വെച്ചു
സ്വന്തം വീട് എന്ന സൗഭാഗ്യം അവർ ആസ്വദിച്ചു വരികയായിരുന്നു ആ സന്തോഷവും സൗഭാഗ്യവും അധിക നാൾ നീണ്ടു നിന്നില്ല
നവാസിന്റെ ഉപ്പാക്ക് അടയ്ക്ക തോട്ടത്തിൽ നിന്നും പാമ്പുകടിയേറ്റു മരണപ്പെട്ടു
തൻറെ പതിനാറാമത്തെ വയസ്സിൽ അവൻ പഠിത്തം നിർത്തി ഉപ്പ ചെയ്തുകൊണ്ടിരുന്ന തൊഴിൽ അവൻ ഏറ്റെടുത്തു
അങ്ങനെ മൂന്നാലു വർഷം പോയി അതിനിടയ്ക്ക് മൂത്തവളുടെ കല്യാണം കഴിഞ്ഞു
പലരിൽ നിന്നും കടം വാങ്ങിയും കച്ചവടത്തിന് വെച്ചിരുന്ന തുകയും വെച്ചാണ് കല്യാണം നടത്തിയത്
പിന്നീട് അങ്ങോട്ട് കച്ചവടം ചെയ്യാൻ പറ്റാതായി കടക്കാരാവട്ടെ എന്നും ബഹളവും
ആയി ഇടയ്ക്കാണ് അകന്ന ബന്ധത്തിലുള്ള സുലൈമാൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നിരുന്നത്
ഒരു ദിവസം നവാസിന്റെ വീട്ടിൽ വന്നപ്പോൾ അവൻറെ വിഷമസ്ഥിതികൾ കണ്ട് ഗൾഫിൽ ഒരു ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞു
പറഞ്ഞപോലെ തന്നെ രണ്ടു മാസങ്ങൾക്ക് ശേഷം വിസ അയച്ചുകൊടുത്തു
അങ്ങനെയാണ് നവാസ് ആദ്യമായി ആ മണലാരണ്യത്തിലെത്തുന്നത് ഒരു കമ്പനിയിലെ കയറ്റിറക്ക് ജോലികളാണ് ആദ്യമായി കിട്ടിയത്
അവൻ അത് സന്തോഷത്തോടുകൂടി ചെയ്തു അങ്ങനെ പണം സ്വരുക്കൂട്ടി
ഓലമേഞ്ഞ വീട് ഒരു ഓട്ടുപുരയായി മാറി
ഇനിയും ഉപ്പ ഏൽപ്പിച്ച കടമകൾ ബാക്കിയാണ് രണ്ടു കുഞ്ഞു പെങ്ങൾ അവരുടെ കല്യാണം നടത്തണം
അതിനായി ആ പൊരി വെയിലത്ത് അവൻ അധ്വാനിച്ചു കൊണ്ടേയിരുന്നു അവന്റെ നിശ്ചയദാർഢ്യം അതൊന്നു കൊണ്ട് മാത്രം
അവൻ വിചാരിച്ച പോലെ രണ്ടു പെങ്ങന്മാരുടെയും കല്യാണം കഴിച്ച് അയച്ചു
ഇവരുടെ കല്യാണത്തിന് ഒന്നും നവാസ് വന്നിരുന്നില്ല മനസ്സിനൊരു സമാധാനം വന്നപ്പോഴാണ്
മൂന്നു മാസത്തെ ലീവിൽ നാട്ടിലേക്ക് വന്നത് തന്നാൽ ആവുന്ന വിധം ഉമ്മാക്കും പെങ്ങന്മാർക്കും അളിയന്മാർക്കും വേണ്ട എല്ലാ സാധനങ്ങളും സ്വരിക്കൂട്ടി
അങ്ങനെ നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞതും നവാസിനു വേണ്ടി ഉമ്മ പെണ്ണ് നോക്കൽ തുടങ്ങി
പത്തിരുപത്തൊമ്പത് വയസ്സായില്ലേ ഇനിയങ്ങോട്ടാണ്
എന്നായിരുന്നു ഉമ്മയുടെ ചോദ്യം
വൈകാതെ തന്നെ ഉമ്മാ അവനു വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തി
സഫാന എന്നായിരുന്നു ആ കുട്ടിയുടെ പേര് ഇരുകൂട്ടർക്കും ഇഷ്ടപ്പെട്ടു പോകുന്നതിനു മുൻപായി തന്നെ കല്യാണം നടത്തണമെന്ന് ഉമ്മാക്ക് നിർബന്ധം
ഒരു ചുരുങ്ങിയ നിലയിൽ ആ കല്യാണവും കഴിഞ്ഞു ഇനി രണ്ടു മാസം ലീവ് ബാക്കിയുണ്ട് ആ രണ്ടുമാസം
അവർക്ക് പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനും പോരായിരുന്നു
രണ്ടുമാസം രണ്ടുദിവസം പോലെ കടന്നുപോയി നാട്ടിൽ നിന്നും വീണ്ടും ജോലി സ്ഥലത്തേക്ക്
ഇക്കുറി വന്നപ്പോൾ ജോലി കയറ്റം കിട്ടി അങ്ങനെ സ്റ്റോർ കീപ്പർ ആയി ശമ്പളത്തിലും ചെറിയൊരു വർദ്ധനവ് വന്നു
ഇന്നത്തെപ്പോലെ ആയിരുന്നില്ല അന്ന് ചുരുങ്ങിയത് മൂന്നുവർഷം കൂടുമ്പോഴേ ഒരു ലീവ് കിട്ടു
ലീവ് കിട്ടിയതും വളരെ സന്തോഷമായി തനിക്ക് ജനിച്ചിരുന്ന മോളെ കാണാനുള്ള അവസരം
ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂ അങ്ങനെ നാട്ടിലെത്തി ഞാൻ വരുമെന്ന് അറിഞ്ഞു പെങ്ങമ്മാരും കുട്ടികളും മറ്റുള്ളവരും
നേരത്തെ എത്തിയിരുന്നു എല്ലാവരെയും കണ്ടു സ്വന്തം കുഞ്ഞിനെയും പരിചയമില്ലാത്ത കൊണ്ടാവണം
എൻറെ അടുത്ത് വന്നതും അവൾ കരയാൻ തുടങ്ങി സന്തോഷകരമായ ദിവസങ്ങൾ
കുഞ്ഞിനെയും അവളെയും പിരിഞ്ഞു തിരിച്ചു പോവുന്നില്ലെന്ന് ഒരു തീരുമാനം മനസ്സിന് തോന്നി
ഉമ്മാക്കും വയ്യാതായിരിക്കുന്നു പലപ്പോഴും തലചുറ്റി വീഴുക പതിവായിരുന്നു
ഉമ്മ ഒരിക്കൽ പോലും ആശുപത്രിയിൽ പോയിട്ടില്ല അധികം വയ്യാതായാൽ അടുത്തുള്ള ഒരു വൈദ്യരെ കാണും അയാൾ കൊടുക്കുന്ന കഷായം കുടിച്ച്
സുഖപ്പെടും എന്ന പ്രതീക്ഷയിൽ അങ്ങനെ ഇരിക്കും
കുറച്ച് ദിവസങ്ങൾക്ക് ശേഷം തൻറെ മോൾ തന്റെ ഒപ്പം കൂട്ടുകൂടാൻ തുടങ്ങി കളിയും ചിരിയുമായി
ഒരു ദിവസം രാത്രിയിൽ കുഞ്ഞു നിർത്താതെയുള്ള കരച്ചിൽ എന്താണ് എന്നൊന്നും മനസ്സിലായില്ല
കരഞ്ഞു കരഞ്ഞു അവൾ തളർന്നുറങ്ങി രാവിലെ എഴുന്നേറ്റപ്പോൾ തീ പോലെ പൊള്ളുന്ന പനി
ഞാനും സഫാനയും കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ക്ലിനിക്കിൽ ചെന്നു ഡോക്ടർ കുഞ്ഞിനെ പരിശോധിച്ചു
പേടിക്കേണ്ട വിധമുള്ള രോഗം ഒന്നും ഇല്ലെന്നു പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു
രണ്ടു മരുന്നു തന്നിരുന്നു അതു കൊടുക്കേണ്ട വിധവും പറഞ്ഞു തന്നു
അങ്ങനെ വീട്ടിലേക്ക് വന്നു സാധാരണ എപ്പോഴും ഉമ്മറത്ത് ഇരിക്കുന്ന ഉമ്മാനെ കാണാനില്ല വാതിൽ തുറന്നു കിടക്കുന്നു
കുഞ്ഞു ഉറക്കത്തിലായിരുന്നു അതുകൊണ്ട് തന്നെ കട്ടിലിൽ കിടത്തിയിട്ട് ഞാനും സഫാനയും ഉമ്മാനെ തിരഞ്ഞു
വീട്ടിനകത്ത് ഒന്നും കണ്ടില്ല പുറത്തും കാണാനില്ല അപ്പോഴാണ് സഫാന
പിന്നിൽ നിന്നും നിലവിളിക്കുന്നത് കേട്ടത് ഓടിച്ചെന്ന് നോക്കുമ്പോൾ കുളിമുറിക്ക് പുറത്ത് ഉമ്മ വീണു കിടക്കുന്നു
ഞാൻ വാരിയെടുത്ത് കട്ടിലിൽ കിടത്തി ശരീരമാകെ തണുപ്പ് കയറിയിരുന്നു ഉടനെ തന്നെ ഒരു ഓട്ടോ വിളിച്ചു വന്നു ഉമ്മാനെയും കേറ്റി
ആശുപത്രിയിൽ എത്തി ഉമ്മാനെ അകത്തെ മുറിയിൽ പരിശോധനയ്ക്കായി കൊണ്ടുപോയി
കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ വന്നു ഉമ്മ മരണപ്പെട്ട വിവരം അറിയിച്ചു
സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഒരുപാട് കരഞ്ഞു അങ്ങനെ വീട്ടിലേക്ക് കൊണ്ടുവന്നു
ഉമ്മാനെ കബറടക്കി തിരിച്ചു വരുമ്പോൾ ഞാനൊരു തീരുമാനമെടുത്തു ഇനിയൊരു മടങ്ങി പോകില്ല എന്ന്
നാട്ടിൽ പല ജോലികളും ചെയ്തു നോക്കി ഒന്നും ശരിയായില്ല അങ്ങനെ ഒരു ഓട്ടോ ഡ്രൈവർ ആയി
വലിയ സമ്പാദ്യങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ വീടിൻറെ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞിട്ടും ശരിയാക്കാൻ ആകാതെ ഇരുന്നു
ആയിടക്കാണ് ബാങ്കിൽ നിന്നും ലോൺ ശരിയാക്കി തരാമെന്ന് ഒരു സുഹൃത്ത് പറഞ്ഞു
ഉപ്പാൻറെ പേരുള്ള ഭൂമി പെങ്ങമ്മാരുടെ സഹായത്തോടുകൂടി എൻറെ പേരിലേക്ക് മാറ്റി എഴുതി അതെനിക്ക് തരാൻ അവർക്ക് സന്തോഷമായിരുന്നു
കാരണം ആ കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട് എന്നെ അവർക്കറിയാമായിരുന്നു
ബാങ്കിൽ നിന്നും ലോണെടുത്ത് പുതിയൊരു വീട് വച്ചു ഓട്ടോ ഓടിച്ചു കിട്ടുന്ന പൈസയിൽ നിന്ന് ലോൺ അടയ്ക്കാൻ പറ്റാത്ത സ്ഥിതിയായി
കുറച്ച് മാസങ്ങൾക്ക് ശേഷം ആ വീട് വിൽക്കേണ്ടിവന്നു ഞാനും ഭാര്യയും മൂന്നു മക്കളും ഒരു വാടക വീട്ടിലേക്ക് താമസം മാറി
കുട്ടികളുടെ പഠിത്തവും വീട്ടു വാടകയും ജീവിത ചിലവും ഓട്ടോ ഓടിച്ചു തരണം ചെയ്യാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി
അതുമാത്രമല്ല ഞാൻ വീട് വച്ച വഴിയിലൂടെ സവാരി പോകുമ്പോൾ ആ വീട്ടിലേക്കു നോക്കുമ്പോൾ ഒരുപാട് സങ്കടം തോന്നി
ഞങ്ങൾ ജനിച്ചു വളർന്ന സ്ഥലം എൻറെ ഉപ്പയുടെയും ഉമ്മയുടെയും ഓർമ്മകൾ എന്നെ ഒരുപാട് നൊമ്പരപ്പെടുത്തി
പണം കായ്ക്കുന്ന മരം അതുള്ളത് മണലാരണ്യത്തിൽ ആണെന്ന് എനിക്കറിയാമായിരുന്നു
അങ്ങനെ ഞാൻ വീണ്ടും സ്വപ്നങ്ങളും പ്രതീക്ഷയുമായി ഭാര്യയുടെയും മക്കളുടെയും കണ്ണീരോടുകൂടിയുള്ള യാത്രയയപ്പിൽ
,,,,,,,,,,,,,, മരുഭൂമിയിലേക്ക്,,,,,,,,,,,,,
,
പിന്നീട് ഒരിക്കലും നവാസ് തിരിച്ചു വന്നില്ല ഒരു അപകടത്തിൽപ്പെട്ട് മരണമടയുകയായിരുന്നു മരുഭൂമിയിലെ കബറുകൾക്കിടയിൽ തൻറെ പൂർത്തിയാവാത്ത സ്വപ്നങ്ങളുമായി അവൻ
ഉറക്കത്തിലാണ്