Pineapple Media

Pineapple Media 'Pineapple Media' is a Complete Media Page where we Visualize Accurate and Detailed Information About Cinema & Public Affairs. [email protected]

Pls Like our page and Subscribe into Our Youtube Channel. f/TeamPineappleMedia

[email protected]

കമ്മ്യൂണിസ്റ്റുകൾക്ക് ജനങ്ങളെ കാണാൻ കഴിയണമെങ്കിൽ, അവർ പ്രതിപക്ഷത്ത് തന്നെ ഇരിക്കണം!!
22/05/2026

കമ്മ്യൂണിസ്റ്റുകൾക്ക് ജനങ്ങളെ കാണാൻ കഴിയണമെങ്കിൽ, അവർ പ്രതിപക്ഷത്ത് തന്നെ ഇരിക്കണം!!

ലോകത്തെ പിടിച്ചുലയ്ക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ധനക്ഷാമവും വിലക്കയറ്റവും നേരിടാൻ പ്രധാനമന്ത്രി ന...
22/05/2026

ലോകത്തെ പിടിച്ചുലയ്ക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ധനക്ഷാമവും വിലക്കയറ്റവും നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പൂർണ്ണ പിന്തുണയുമായി നടനും രാജ്യസഭാ എം.പിയുമായ കമൽ ഹാസൻ. പാർട്ടി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ സുരക്ഷയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് കമൽ ഹാസൻ പറഞ്ഞു. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്ക, ഇസ്രായേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തെയും കർഷകരെയും വ്യവസായങ്ങളെയും നേരിട്ട് ബാധിക്കുമെന്ന് കമൽ ഹാസൻ മുന്നറിയിപ്പ് നൽകി. എണ്ണവില കുതിച്ചുയരുകയും കടൽമാർഗ്ഗമുള്ള വ്യാപാര പാതകൾ തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഊർജ്ജം ലാഭിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകത്തെ 60-ലധികം രാജ്യങ്ങൾ ഇതിനകം തന്നെ ഊർജ്ജ സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. സിംഗപ്പൂർ പോലുള്ള രാജ്യങ്ങൾ വരാനിരിക്കുന്ന കടുത്ത പ്രതിസന്ധികൾക്കായി ജനങ്ങളെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലൊരു വലിയ രാജ്യം ഈ വെല്ലുവിളിയെ അതീവ ഗൗരവത്തോടെ കാണണം. 1962-ലെ ചൈനീസ് യുദ്ധകാലത്ത് ഭാരതീയർ തങ്ങളുടെ വീട്ടിലെ സ്വർണ്ണാഭരണങ്ങൾ പോലും സൈനികർക്കായി സംഭാവന ചെയ്ത കാര്യവും, 1965-ൽ ഭക്ഷണക്ഷാമം നേരിട്ടപ്പോൾ ലാൽ ബഹദൂർ ശാസ്ത്രിയുടെ അഭ്യർത്ഥന മാനിച്ച് ആഴ്ചയിലൊരിക്കൽ ഭക്ഷണം ഉപേക്ഷിക്കാൻ തയാറായ ജനങ്ങളെയും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് ചെയ്ത വലിയ ത്യാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് രാജ്യം ആവശ്യപ്പെടുന്ന ഊർജ്ജ സംരക്ഷണം വളരെ ചെറിയൊരു കാര്യമാണെന്ന് കമൽ പറഞ്ഞു.

സിനിമയിലെ ആഡംബരങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്തെത്തിയിരുന്നു. അനാവശ്യമായ വിദേശയാത്രകളും പ്രൊഡക്ഷൻ കാലതാമസവും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച കമൽ ഹാസൻ, സ്വന്തം പ്രവർത്തനങ്ങളിലൂടെ അത് തെളിയിക്കുകയും ചെയ്തു. ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിനായി പോയപ്പോൾ ചാർട്ടേഡ് ഫ്ലൈറ്റിന് പകരം എക്കണോമി ക്ലാസ്സിൽ യാത്ര ചെയ്തത് സിനിമാ മേഖലയിലെ വലിയ ചർച്ചയായിരുന്നു.

' ഇൻഡി ' സഖ്യത്തിന്റെ ഏറ്റവും പുതിയ തന്ത.. " സിജെപി " !!ഇതും ഫ്ലോപ്പ് ആയാൽ, നിശ്ചിത ഇടവേള കഴിഞ്ഞ്, പുതിയ തന്തയെ അവതരിപ്പ...
22/05/2026

' ഇൻഡി ' സഖ്യത്തിന്റെ ഏറ്റവും പുതിയ തന്ത.. " സിജെപി " !!

ഇതും ഫ്ലോപ്പ് ആയാൽ, നിശ്ചിത ഇടവേള കഴിഞ്ഞ്, പുതിയ തന്തയെ അവതരിപ്പിക്കുന്നതാണ്! ഒരേയൊരു ലക്ഷ്യം, മോദിയെ താഴെ ഇറക്കുക, ' ആജീവനാന്ത ഭാവി പ്രധാനമന്ത്രി ' യെ, ശരിക്കും പ്രധാന ' വാഴ ' ഛെ.. പ്രധാനമന്ത്രി ആക്കി വാഴിക്കുക!!

നന്നായി പോകുന്ന നമ്മുടെ രാജ്യത്തെ അള്ളു വച്ച് പഞ്ചർ ആക്കി നിർത്തുക!!

ബിജെപിക്ക് എതിരെ സോഷ്യൽ മീഡിയയിലെ ഒരു പേജ്, കോക്രോച്ച് ജനതാ പാർട്ടി എന്ന ഒരു പേജിനെ കുറിച്ചാണ് ആണ് മലയാളത്തിലെ മുഖ്യധാരാ മാ പ്ര കളും, ശശി തരൂർ എന്ന ഇയാളും വലിയ കാര്യത്തിൽ തള്ളിമറിക്കുന്നത്..

അവിടെ ബിജെപി യുടെ ഔദ്യോഗിക പേജിന് ഇത്രയും കാലം കൊണ്ട് 8 മില്യൺ ഫോളോവർമാരും, എന്നാൽ വെറും 4 ദിവസം കൊണ്ട് മേൽപ്പറഞ്ഞ ഊളകൾക്ക് ബിജെപിയുടെ പേജിനേക്കാൾ ഫോളോവർമാരും ആയി എന്നാണ് മലയാളത്തിലെ മുഖ്യധാരാ മാ പ്ര കൾ തള്ളിമറിച്ച് കോൾമയിർ കൊള്ളുന്നത്.

ഇതിൽ തലയ്ക്ക് വെളിവുള്ളവർ ചിന്തിക്കേണ്ടതും മനസിലാക്കേണ്ടതും... ഫോളോവർമാരേയും ലൈക്കുകളും കാശ് കൊടുത്താൽ കൂട്ടി കാണിക്കാം.. പോസ്റ്റിന് ആയാലും ഒരു പേജിന് ആയാലും..

വെറും 4 ദിവസം കൊണ്ട് മേൽപ്പറഞ്ഞ പാറ്റകൾക്ക്, ബിജെപിയുടെ പേജിലെ 8 മില്യൺ ഫോളോവർമാരേക്കാൾ അധികം ഫോളോവർമാരെ നേടാൻ കഴിഞ്ഞു എങ്കിൽ, എത്രമാത്രം കാശ് ലവന്മാർ ഇതിനായി ഇറക്കിയിട്ടുണ്ടാകുമെന്ന് ഊഹിച്ചാൽ മതി.. അഥവാ കേന്ദ്ര സർക്കാരിനെ താറടിച്ചു കാണിക്കാൻ, ഇന്ത്യയ്ക്ക് അകത്തേയും പുറത്തേയും ശത്രു ശക്തികൾ ഇവന്മാരിലേക്ക് ഫണ്ട് ഒഴുക്കിയിട്ടുണ്ടാകുമെന്ന് ഊഹിച്ചാൽ മതി..

എന്തായാലും, ഓരോ മാസവും ഓരോ വർഷവും " തന്തയെ " മാറ്റിക്കൊണ്ടേയിരിക്കുന്ന ഖാൻ.ഗ്രസ്, ആം ആദ്മി, കമ്മ്യൂണിസ്റ്റ്, ഡിഎംകെ, ടിഎംസി, സുഡാപ്പി കൾ ഉൾപ്പടെ ഉള്ള ' ഇൻഡി ' സഖ്യം ഒരു വശത്ത്..

ദേശീയവാദികളും കേന്ദ്ര സർക്കാരും ഉൾപ്പെടുന്ന ഭാരത രാജ്യം മറുവശത്ത്!!

22/05/2026

വോട്ടിന് വേണ്ടി ഓരോന്ന് പ്രഖ്യാപിക്കും മുൻപ് ഇങ്ങനൊരു കണക്ക് എടുക്കാനോ അല്ലെങ്കിൽ ആലോചിക്കാനോ തലയ്ക്ക് വെളിവുള്ള ഒരുത്തനും ഖാൻ.ഗ്രസിൽ ഉണ്ടായിരുന്നില്ലേ ??

അതെങ്ങനെ 10 വർഷമായി അധികാരത്തിൽ ഇല്ല, ഇനിയും അധികാരം നേടിയില്ലെങ്കിൽ ഖാൻ.ഗ്രസ് എന്ന കടപൂട്ടേണ്ടി വന്നേനെ.. അപ്പോൾ കണ്ണുംപൂട്ടി ഓരോന്ന് അങ്ങ് പ്രഖ്യാപിച്ചു.. !!

അപ്പോൾ ഓരോരുത്തരും നന്നായി കേട്ടോളൂ, അധികാരത്തിലെത്താനായി ഇവർ നമ്മുക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നും നമ്മുടെ അവകാശങ്ങളാണ്.. നടപ്പിലാക്കിയേ തീരൂ

Like/Follow Pineapple Media

പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിൽ നടത്തിയ സന്ദർശനം നിക്ഷേപക രംഗത്ത് ഇന്ത്യയ്ക്ക് മികച്ച നേട്ടമായെന്ന് കേന്ദ്...
22/05/2026

പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിൽ നടത്തിയ സന്ദർശനം നിക്ഷേപക രംഗത്ത് ഇന്ത്യയ്ക്ക് മികച്ച നേട്ടമായെന്ന് കേന്ദ്രസർക്കാർ. രാജ്യത്തേക്ക് 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാൻ കഴിഞ്ഞു. യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. വിവിധ മേഖലകളിലെ അമ്പതിലധികം രാജ്യാന്തര കമ്പനികളുടെ മേധാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതുവഴിയാണ് നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചത്. നിലവിൽ ഇന്ത്യയിൽ നിക്ഷേപമുള്ള കമ്പനികളാണ് ഇവയിൽ പലതും. ഇവരുടെ നിലവിലെ ഇന്ത്യയിലെ നിക്ഷേപം 17.3 ലക്ഷം കോടി രൂപയിലധികം വരും. ഇതിന് പുറമെയാണ് 3.5 ലക്ഷം കോടി രൂപ കൂടി നിക്ഷേപിക്കുന്നത്.

സെമികണ്ടക്ടർ, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് പുതിയ നിക്ഷേപങ്ങൾ ഏറെയും. യുഎഇ മാത്രം 45,000 കോടി രൂപ നിക്ഷേപിക്കും. യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ മോദിയുടെ യുഎഇ സന്ദർശനം വിദേശകാര്യ ബന്ധത്തിലും നിർണായകമാണ്. ഹോർമുസ് പ്രതിസന്ധിക്കിടെ യുഎഇയിൽ നിന്ന് ക്രൂഡോയിൽ ലഭ്യത ഉറപ്പാക്കാൻ മോദിക്ക് കഴിഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി പെട്രോളിയം ശേഖരം സൂക്ഷിക്കാനുള്ള കരാറിലും ദീർഘകാലത്തേക്ക് എൽപിജി ലഭ്യത ഉറപ്പാക്കാനുമടക്കമുള്ള നിർണായക കരാറിലെത്താനും മോദിക്ക് കഴിഞ്ഞു.

നോർഡിക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ 200% വർധനയുണ്ടായെന്നും നരേന്ദ്ര മോദി പറഞ്ഞു. ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്‍ലൻഡ്, നോർവേ, സ്വീഡൻ എന്നിവയാണ് നോർഡിക് രാജ്യങ്ങൾ. ഇറ്റലിയുമായി 'സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിൽ' എത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

22/05/2026

നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിന്റെ ചോദ്യം മോദി അവഗണിച്ചത് ; ടി.ജി മോഹൻദാസ് പറയുന്നു

Like/Follow Pineapple Media

രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്; ചിത്രത്തിന്റെ ആഗോള റില...
22/05/2026

രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി' യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി തിങ്ക് സ്റ്റുഡിയോസ്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആയിരിക്കും.
2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക പ്രതികരണം നേടി യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരുന്നു.

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് കഥ പറയുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തന്നു. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായി രാം ചരൺ വമ്പൻ ശാരീരിക പരിവർത്തനമാണ് നടത്തിയത്.

ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകി പുറത്തു വന്ന, ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി

This time it’s delightfully chaotic! Can't wait to see Sandy's masterclass in action. 🍿
22/05/2026

This time it’s delightfully chaotic! Can't wait to see Sandy's masterclass in action. 🍿

സ്‌കൂളുകള്‍ക്ക് പിന്നാലെ പശ്ചിമ ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ സുവേന്ദു സര്‍ക്കാർ ഉത്തരവിട്ടു.സംസ്ഥാന ...
21/05/2026

സ്‌കൂളുകള്‍ക്ക് പിന്നാലെ പശ്ചിമ ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ സുവേന്ദു സര്‍ക്കാർ ഉത്തരവിട്ടു.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ന്യുനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും ഉത്തരവ് ബാധകമാണ്. ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സ്കൂൾ അസംബ്ലികളിൽ വന്ദേ മാതരം നിർബന്ധമാക്കിയിരുന്നു . അതിന്റെ തുടർച്ചയായാണ് ഇപ്പോൾ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കിയത്. രാവിലെ ക്ലാസുകള്‍ക്ക് മുന്നോടിയായി നടക്കുന്ന അസംബ്ലികളില്‍ വന്ദേ മാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നാണ് സ്‌കൂളുകള്‍ക്കായി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും.

കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വന്ദേമാതരത്തിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ സ്‌കൂള്‍ പരിപാടികളിലും ദേശീയഗാനമായ ‘ജനഗണമന’യ്‌ക്ക് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം പ്രമാണിച്ചായിരുന്നു നടപടി.

വിദേശ രാജ്യങ്ങളിൽ പോയി, മോദി ഭരണത്തെ വിമർശിക്കുന്നു, പരിഹസിക്കുന്നു എന്ന പേരിൽ, രാജ്യത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്...
21/05/2026

വിദേശ രാജ്യങ്ങളിൽ പോയി, മോദി ഭരണത്തെ വിമർശിക്കുന്നു, പരിഹസിക്കുന്നു എന്ന പേരിൽ, രാജ്യത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നതും, ഇന്ത്യൻ ഇക്കോണമി ചത്ത ഇക്കോണമി എന്ന് ഡയലോഗ് അടിക്കുന്നതും എല്ലാം... അങ്ങയുടെ പപ്പ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങൾ ആണോ അണ്ണാ ??

കുടുംബവഴക്ക് !!അഹങ്കാരം, ധാർഷ്ട്യ സമീപനം... ആര്യ രാജേന്ദ്രൻ മേയർ എന്ന നിലയിൽ ഒരു പരാജയം ആയെങ്കിൽ, അതിന് അവരുടെ അഹങ്കാരം,...
21/05/2026

കുടുംബവഴക്ക് !!

അഹങ്കാരം, ധാർഷ്ട്യ സമീപനം... ആര്യ രാജേന്ദ്രൻ മേയർ എന്ന നിലയിൽ ഒരു പരാജയം ആയെങ്കിൽ, അതിന് അവരുടെ അഹങ്കാരം, ധാർഷ്ട്യവും ആണ് കാരണമെങ്കിൽ.. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുഴപ്പമാണ്. പിണറായി വിജയന് മുതൽ ആര്യാ രാജേന്ദ്രൻ തുടങ്ങി നാട്ടിലെ ഒരു തുക്കടാ സഖാവിന് പോലും അത്തരം സ്വഭാവവൈകല്യം ഉണ്ട്!

Address

Solaman Tower, NH49, Maradu, Cochin
Kochi
682304

Website

Alerts

Be the first to know and let us send you an email when Pineapple Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Pineapple Media:

Share