07/06/2026
സലിം കുമാറും ഇറങ്ങി പോവുകയാണ് ഇനി അദ്ദേഹം സിനിമകളിലൂടെ ഓർക്കപ്പെടും..
തമാശകൾ അവതരിപ്പിക്കുന്ന നടന്മാർ സിനിമയുടെ പ്രധാന ഘടകമായിരുന്നു, ദുരന്തവും സങ്കടങ്ങളുമായി കഥ പറഞ്ഞു പോകുമ്പോൾ സിനിമ അവസാനിക്കുന്നത് ഒരു ചിരിയിലാണെങ്കിലും ഈ ദുരന്തകഥകൾ പ്രേക്ഷകരെ സിനിമ തീരും വരെ പിടിച്ചിരുത്തിയത് സിനിമയുടെ 80% നിറഞ്ഞുനിന്ന സലിം കുമാറിനെ പോലെയുള്ളവരായിരുന്നു.. ഇന്ന് കുട്ടികൾ watching for the plot എന്ന് പറഞ്ഞ് അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ സിനിമയ്ക്ക് മുകളിൽ ഇവരാണ് തങ്ങൾ സിനിമ കാണാൻ റീസൺ എന്ന് പറയുന്ന template ന് ഉദാഹരണമാണ് പുലിവാൽ കല്യാണം സിനിമ കാണാൻ മണവാളൻ ഒരു plot ആയി മാറുന്നത്.. ഫെയ്സ് ബുക്ക് സജീവമാകുന്ന കാലത്തിൽ സലിം കുമാറിൻ്റെ മണവാളനും സുരാജിൻ്റെ ദാമുവും ഇവിടെ പ്രധാന മുഖങ്ങളായി മാറി.. ശരിക്കും സോഷ്യൽ മീഡിയ ഇത്രമാത്രം ആഘോഷിച്ച ഒരു കോമഡി കഥാപാത്രം ഇല്ല എന്ന് തന്നെ പറയാം. തെങ്കാശി പട്ടണത്തിലെ കുറിയും തൊട്ട് വളരെ നിഷ്കളമായി ചിരിക്കുന്ന മുത്തു രാമൻ കഥാപാത്രം,
"ഈശ്വര ഇവിടെയാരുമില്ലേ ഇത് പറഞ്ഞ് ചിരിക്കാൻ "
ഈ പറക്കും തളികയിലെ ബസ് മാറി കയറി പറന്നുപ്പോയ കോശി,
"ഹാ പോറോട്ടയടിക്കുന്നു ഒന്നു സാധകം ചെയ്തിട്ട് എത്ര നാളായി, "
" ശരി ശരിക്കും മുതലാളി " എന്ന സംഭാഷണങ്ങൾ ഇനിയും നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കും ,
വൺമാൻ ഷോയിലെ ഭാസ്ക്കരൻ താൻ ഉണ്ടാക്കിയ തൻ്റെ സ്വന്തം യൂണിവേഴ്സിൽ മഞ്ഞ കണ്ണടയും വച്ച് ചന്ദന തിരിയുമായി ഒരു കാലത്തിൻ്റെ ചിരിയോർമയായിരുന്നു..
"ഇനി ശെരിക്കും ചിലപ്പോ അവിടെ ബിരിയാണി കൊടുക്കണ്ടങ്കിലോ? പറയാൻ പറ്റൂലെ.."
നരസിംഹത്തിൽ ഇന്ദുചൂണ്ഡനെ രക്ഷിക്കാൻ വരുന്ന മാരാറിനെ പോലെ കള്ളൻ മാധവനെ രക്ഷിക്കാൻ വന്ന മുകുന്ദൻ ഉണ്ണി നിയമം പഠിപ്പിക്കുമ്പോൾ ഇപ്പൻ പാപ്പച്ചി വാ പൊളിച്ച് നിൽക്കുന്നപ്പോലെ നമ്മളും സലിം കുമാറിനെ നോക്കി നിന്നിണ്ടുണ്ടാകും..
" കാണാനൊരു ലുക്കിലെന്നല്ലേ ഉള്ളൂ ഒടുക്കത്തെ ബുദ്ധിയാ "
" എങ്ങോട്ട് പോകുന്നു മുട്ടലിഴഞ്ഞി "
മഴത്തുള്ളിക്കിലുക്കത്തിൽ ഭാര്യയുടെ കല്യാണത്തി ക്ഷണിക്കുന്ന, കുണ്ടിയെല്ലാം പൊച്ച് എന്ന് കരയുന്ന മായാണ്ടി, പല്ല് തേയ്ക്കാത്തത്ത് കൊണ്ട് അപ്പവും മുട്ട റോസ്‌റ്റും വേണ്ടന്ന് വച്ച് പുട്ടും കടലയും മതിയെന്ന് പറഞ്ഞ കുഞ്ഞിക്കൂനലിലെ ചന്ദ്രൻ ഓരോ വഴക്കിലും ഇതെൻ്റെ രാജിക്കത്ത് എന്ന് പറഞ്ഞു കൊണ്ട് ടെസ്‌റ്ററ് കൊടുക്കുന്നത് തമാശയിൽ ജീവിതത്തിൽ അനുകരിക്കുന്നവർ ധാരാളം. കല്യാണ രാമനിലെ മരിച്ചവരെ ഷഡ്ഡി ഇടാതെ പറഞ്ഞയക്കുന്ന പ്യാരിയും അയാളുടെ സംഭാഷണങ്ങൾ എല്ലാം നമ്മൾക്ക് മന:പാഠംമാണ്.
"ഭവാനിയൊന്ന് മനസ് വച്ചാൽ നമ്മുക്കി കലവറ ഒരു മണിയറയാക്കാം "
" ഞാനല്ല ഈ മുത്തച്ഛനാ ആ മസാല ദോശയോട്. മദാ സലാ"
"ചത്ത കിളിക്ക് എന്തിനാ കൂട്"
"നി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ നിൻ്റെ വിധി, തളരരുത് രാമൻകുട്ടി തളരരുത്, "
ഗ്രാമഫോണിലെ കുടിയനായ തമ്പലിസ്റ്റ്, എന്നെ ?ഇന്നാ തിങ്കളാഴ്ച്ചയാ, വെള്ളിയാഴ്ച്ച ആകട്ടെയെന്ന് പറഞ്ഞ് ഓടുന്ന CID മൂസയിലെ പേരില്ലാത്ത ഭ്രാന്തൻ. പുലിവാൽ കല്യാണത്തിലെ എന്നും എപ്പോഴും റേഫറസ് ആക്കുന്ന മണവാളൻ സംഭാഷണങ്ങൾ, കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഉസ്മാൻ്റെ തീയും പുകയുമായി വരുന്ന വരെ പേടിച്ച് ഓടിയ ഓട്ടം, ഓട്ടത്തിലെ വീഴ്ച്ച .. പട്ടാളത്തിലെ ഒരു കള്ളനെ കൊണ്ട് മാത്രം ജോലി ചെയ്ത് ജീവിക്കുന്ന ഡബ്ബാർ സാറും , പെങ്ങളെ കെട്ടിയ സ്ത്രീധന തുക ചോദിച്ചു വരുന്ന ഓമന കുട്ടൻ്റെ വഴിതറക്കത്തിലെ പ്രാക്ടീക്കൽ അവതരണവും കഞ്ചാവ് വലിച്ച് ഇന്ദുലേഖയുടെ പ്രണയം ഓർക്കുന്നതും നമ്മളെ ഒരുപാട് ചിരിപ്പിച്ചതാണ്.. ചതിക്കാത്ത ചന്ദുവിലെ ഡാൻസ് മാസ്റ്റർ വിക്രം, തൊമ്മനും മക്കളിലെ രാജക്കണ്ണ്, രാജമാണിക്യത്തിലെ മമ്മൂട്ടിക്ക് കണ്ണട എറിഞ്ഞു കൊടുക്കുന്ന ദാസപ്പൻ പച്ചക്കുതിരയിലെ ചന്ദ്രൻ മായാവിലെ കണ്ണൻ സ്രാങ്ക് ചിരിപ്പിച്ച് കരയിച്ച ക്രസി ഗോപാലനിലെ ലഷ്മണൻ, ചട്ടമ്പിനാട്ടിലെ മാക്രി ഗോപാലൻ, മലർവാടിയിലെ കട്ടപ്പാര ശശിയും ബേസ്റ്റ് ആക്ടറിലെ പ്രാൻഞ്ചി അയാളും ഞാനും തമ്മിലിലെ തൊമ്മാച്ചൻ കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ചന്ദ്രനും അങ്ങനെ നമ്മളെ ചിരിപ്പിച്ച എത്ര കഥാപാത്രങ്ങൾ, ആദാമിൻ്റെ മകൻ അബു , അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛനും കേരള കഫേയിലെ കഥാപാത്രങ്ങളും നമ്മളെ വേദനിപ്പിച്ച മികച്ച പ്രകടനങ്ങളായിരുന്നു..
സലിം കുമാർ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായി തന്നെ ഇനിയും തുടരും..