Sree Guruvayur

Sree Guruvayur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Guruvayur, Arts and entertainment, Guruvayoor.

ഗുരുവായൂരപ്പന്റെസ്വർണ്ണക്കൊടിമരത്തിൽ സപ്തവർണ്ണക്കൊടി ഉയർന്നു. ഇനി പത്തു ദിവസം ഉത്സവത്തിന്റെ നാളുകൾ.🙏🙏🙏
28/02/2026

ഗുരുവായൂരപ്പന്റെസ്വർണ്ണക്കൊടിമരത്തിൽ സപ്തവർണ്ണക്കൊടി ഉയർന്നു.
ഇനി പത്തു ദിവസം ഉത്സവത്തിന്റെ നാളുകൾ.🙏🙏🙏

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; എങ്ങനെ വ്രതം എടുക്കാം?സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്ര...
28/02/2026

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; എങ്ങനെ വ്രതം എടുക്കാം?
സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇത്തവണ മാര്‍ച്ച് മൂന്നിനാണ്
സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇത്തവണ മാര്‍ച്ച് മൂന്നിനാണ്. ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് വരെ നിരവധി സ്ത്രീകള്‍ എത്തും. ഈ ദിവസം തിരുവനന്തപുരം നഗരം പൊങ്കാല അര്‍പ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാല്‍ നിറയും
വ്രതം
കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്

കലശച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്:നാളെ തത്ത്വ കലശം.......ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമ...
25/02/2026

കലശച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്:
നാളെ തത്ത്വ കലശം.......
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. നാളെ (ഫെബ്രുവരി 26 വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. വിശിഷ്ടമായ തത്ത്വ കലശം നാളെയാണ്. കൂത്തമ്പലത്തിൽ കലശത്തിനുള്ള സ്വർണ്ണ, വെള്ളിക്കുടങ്ങൾ സജ്ജമാക്കി. കലശം എട്ടാം ദിവസമായ ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് ശ്രീഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം .

നാളെയും മറ്റന്നാളും പുലർച്ചെ മുതൽ നാലമ്പലത്തിൽ ദർശന നിയന്ത്രണമാണ്.

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

ഗുരുവായൂർ ഉത്സവം:സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കംഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ചുള്ള എട്ടു ദിവസത്തെ സഹസ്രകലശ...
21/02/2026

ഗുരുവായൂർ ഉത്സവം:

സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കം

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ചുള്ള എട്ടു ദിവസത്തെ സഹസ്രകലശച്ചടങ്ങുകൾ ക്ക് തുടക്കമായി.വെളളിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യവരണമായിരുന്നു. ദേവസ്വം ഭരണസമിതി അംഗവും ക്ഷേ ത്രം ഊരാളനുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിന് വസ്ത്രവും പവിത്രവും നൽകി. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടും പങ്കെടുത്തു.

തുടർന്ന് മുളയറയിൽ വെള്ള പ്പാലികയിൽ നവധാന്യങ്ങൾ വിതച്ച് മുളയിടൽച്ചടങ്ങ് നടത്തി. ഇന്ന് രാവിലെ മുതൽ ശുദ്ധികർമങ്ങളും ഹോമങ്ങളും നടക്കും. 26-ന് തത്ത്വകലശാഭിഷേകവും 27-ന് വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവുമാണ്. 28-ന് രാത്രിയാണ് ഉത്സവം കൊടിയേറുക.

അന്നു രാവിലെ ആനയില്ലാശീവേലിയും ഉച്ചതിരിഞ്ഞ് ആനയോട്ടവും നടക്കും. മാർച്ച് ഒൻപതിന് രാത്രി ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

*ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; മോഹൻലാൽ മുഖ്യാതിഥി, ആഘോഷങ്ങൾ 23 മുതൽ*ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്...
17/02/2026

*ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്; മോഹൻലാൽ മുഖ്യാതിഥി, ആഘോഷങ്ങൾ 23 മുതൽ*

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം 25ന് രാവിലെ 8.45ന് ആരംഭിക്കും. ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കും. തുടർന്ന് 10ന് നന്ദഗോവിന്ദം ഭജൻസ് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് 23ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് 3ന് ആണ് പൊങ്കാല. രാവിലെ 9.45ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.15ന് ഉള്ള ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23-ന് വൈകിട്ട് 5.30-ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. 🙏

*💫ഗണേശാഷ്ടകം*ഏകദന്തം മഹാകായംതപ്തകാഞ്ചനസന്നിഭംലംബോദരം വിശാലാക്ഷംവന്ദേഹം ഗണനായകംമൌഞ്ജീകൃഷ്ണാജിനധരംനാഗയജ്ഞോപവീതിനംബാലേന്ദു ...
16/02/2026

*💫ഗണേശാഷ്ടകം*

ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

മൌഞ്ജീകൃഷ്ണാജിനധരം
നാഗയജ്ഞോപവീതിനം
ബാലേന്ദു വിലസന്‍ മൌലീം
വന്ദേഹം ഗണനായകം

ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹം ഗണനായകം

അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം
കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം

മൂഷികോത്തമമാരൂഹ്യ
ദേവാസുര മഹാഹവേ
യോദ്ധു കാമം മഹാവീര്യം
വന്ദേഹം ഗണനായകം

യക്ഷ കിന്നര ഗന്ധര്‍വ
സിദ്ധ്യ വിഭ്യാ ധരൈസദാ
സ്ഥൂയമാനം മഹാത്മാനം
വന്ദേഹം ഗണനായകം

സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ശനിദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്ന ശനിപ്രദോഷം ഇത്തവണ മഹാശിവരാത്രിയുടെ തൊട്ടു തലേന്ന് വരുന്നത് ശ്രേഷ്ഠവു...
14/02/2026

ശനിദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്ന ശനിപ്രദോഷം ഇത്തവണ
മഹാശിവരാത്രിയുടെ തൊട്ടു തലേന്ന് വരുന്നത് ശ്രേഷ്ഠവും അത്ഭുത ഫലസിദ്ധികരവുമായി പറയുന്നു. ഈ പ്രദോഷത്തിൻ്റെ മറ്റൊരു പ്രത്യേകത ഇത് കൃഷ്ണപക്ഷത്തിൻ വരുന്നതാണ്. കൃഷ്ണപക്ഷ പ്രദോഷത്തിന് സ്വതേ കൂടുതൽ പ്രാധാന്യമുണ്ട്. അതിൽ തന്നെ കൃഷ്ണപക്ഷത്തിൽ ശനിയാഴ്ച വരുന്ന പ്രദോഷത്തിലെ വ്രതാനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതങ്ങളും അലച്ചിലുകളും അവസാനിപ്പിക്കും എന്നാണ് വിശ്വാസം. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന ശനിപ്രദോഷ അനുഷ്ഠാന മാഹാത്മ്യം ആചാര്യന്മാർ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ശിവാരാധനയിലെ ഏറ്റവും മഹത്തായ ദിവസമായ മഹാശിവരാത്രിയോട് ചേർന്ന് വരുന്ന ശനിപ്രദോഷ മാഹാത്മ്യം പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ. 1201 കുംഭം 2, 2026 ഫെബ്രുവരി 14 ശനിയാഴ്ചയാണ് കുംഭമാസത്തിലെ പ്രദോഷം. പ്രദോഷ വ്രതമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തണം. സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. അന്ന് ഓം നമഃ ശിവായ, ശിവ അഷ്ടോത്തര ശതനാമാവലി തുടങ്ങി ശിവപ്രീതികരമായ മന്ത്രങ്ങളും ശങ്കരധ്യാന പ്രകാരം, ലിംഗാഷ്ടകം, ശിവപഞ്ചാക്ഷര സ്തോത്രം, ബില്വാഷ്ടകം, ദാരിദ്ര്യ ദഹന ശിവ സ്തോത്രം, പ്രദോഷ സ്തോത്രം, വിശ്വനാഥാഷ്ടകം, പാർവ്വതി വല്ലഭാഷ്ടകം,.ഉമാ മഹേശ്വര സ്തോത്രം തുടങ്ങിയ കീർത്തനങ്ങളും പരമാവധി ചൊല്ലണം. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാലും മതി. എന്തായാലും ഓം നമഃ ശിവായ പഞ്ചാക്ഷരി മന്ത്രം പരമാവധി പ്രാവശ്യം ജപിക്കുക. കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം കഴിയുന്നത്ര ജപിക്കുന്നതും ഉത്തമമാണ്. ശിവ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും നല്ലതാണ്.ശിവരാത്രി വ്രതം കൂടി അനുഷ്ഠിക്കുന്ന ഈ പുണ്യ ദിവസം ശിവ ലീലകൾ അടങ്ങുന്ന ശിവപുരാണം പാരായണം ചെയ്യാൻ ഏറ്റവും നല്ല ദിവസവുമാണ്. ഈ പുണ്യദിനത്തിൽ യാതൊരു അധാർമ്മിക പ്രവൃത്തികളും ചെയ്യരുത്. മോശം കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും പാടില്ല. അസ്തമയസന്ധ്യാ സമയത്ത് നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യണം. പ്രദോഷ ദിവസം ഉപവസിക്കാൻ കഴിയുന്നില്ലെങ്കിൽ മിതമായി മാത്രം ഭക്ഷണം കഴിക്കുക. പ്രാർത്ഥനയ്ക്കുള്ള സന്ധ്യാസമയമാണ് പ്രദോഷസമയമായി കണക്കാകുന്നത്. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പൂജ കണ്ട് തൊഴണം. പ്രദോഷപൂജയുടെ
തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ഗുരുവായൂരിൽ ജനുവരി 25 ന്  245ലേറെ  വിവാഹങ്ങൾ:  പ്രത്യേക ക്രമീകരണം ഒരുക്കും........ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 25 ഞായറാ...
22/01/2026

ഗുരുവായൂരിൽ ജനുവരി 25 ന് 245ലേറെ വിവാഹങ്ങൾ: പ്രത്യേക ക്രമീകരണം ഒരുക്കും........
ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 25 ഞായറാഴ്ച 245 വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും.

വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ.....
സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺ വേ അക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം.. താലികെട്ട് ചടങ്ങിൻ്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

ദർശന ക്രമീകരണം......
ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ
ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.ക്ഷേത്ര, ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും ' കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരുംസെക്യൂരിറ്റി വിഭാഗവും പോലീസും ഉണ്ടാകും
ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.

തിരുവാതിര ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ഒരു ചടങ്ങാണ് പാതിരാപ്പൂ ചൂടൽ. ധനുമാസത്തിലെ തിരുവാതിര നാളിൽ അർദ...
31/12/2025

തിരുവാതിര ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ഒരു ചടങ്ങാണ് പാതിരാപ്പൂ ചൂടൽ. ധനുമാസത്തിലെ തിരുവാതിര നാളിൽ അർദ്ധരാത്രിയിലാണ് ഈ ചടങ്ങ് നടക്കുന്നത്.
ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു:

​എന്താണ് ഈ ചടങ്ങ്?

​തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾ ഉറക്കമൊഴിഞ്ഞ് (രാപ്പാർക്കൽ), പാതിരാസമയത്ത് ദശപുഷ്പങ്ങൾ അണിഞ്ഞൊരുങ്ങുന്ന ചടങ്ങാണിത്. മംഗല്യഭാഗ്യത്തിനും ഭർതൃക്ഷേമത്തിനുമായാണ് സുമംഗലികളും കന്യകമാരും ഈ ചടങ്ങ് നടത്തുന്നത്.

​പ്രധാനപ്പെട്ട ഘട്ടങ്ങൾ:

​ദശപുഷ്പം: പത്ത് ഔഷധച്ചെടികൾ ചേർന്നതാണ് ദശപുഷ്പം. മുക്കുറ്റി, പൂവാംകുറുന്നില, നിലപ്പന, കടുക്കാപ്പൂ (കൃഷ്ണക്രാന്തി), ഉഴിഞ്ഞ, ചെറൂള, കൈയ്യംനിന്നി, മുയൽചെവിയൻ, വള്ളിഉഴിച്ചിൽ, നിലപ്പന എന്നിവയാണവ.

​ചടങ്ങ് നടക്കുന്നത്: പാതിരാത്രിയിൽ കുളിച്ച് ഈറനണിഞ്ഞ്, നിലവിളക്ക് കൊളുത്തിവെച്ച് ദശപുഷ്പങ്ങൾ ഓരോന്നായി ദേവിയെ സ്മരിച്ച് തലയിൽ ചൂടുന്നു.

​ഐതിഹ്യം: പാർവ്വതി ദേവി ശിവനെ ഭർത്താവായി ലഭിക്കാൻ വേണ്ടി കഠിനമായ തപസ്സ് ചെയ്യുകയും ഒടുവിൽ തിരുവാതിര നാളിൽ ഭഗവാൻ പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നാണ് വിശ്വാസം. ഈ സന്തോഷത്തിന്റെ സ്മരണ പുതുക്കലാണ് ഈ ആഘോഷം.

​ഇതിന്റെ പ്രാധാന്യം:

​ഭക്തി: ശിവപാർവ്വതിമാരുടെ അനുഗ്രഹം തേടുക.

​ആരോഗ്യം: ദശപുഷ്പങ്ങൾ തലയിൽ ചൂടുന്നത് ആരോഗ്യത്തിനും മനസ്സിനും നല്ലതാണെന്ന് ആയുർവേദത്തിൽ പറയുന്നു.

​കൂട്ടായ്മ: സ്ത്രീകൾ ഒന്നിച്ചിരുന്ന് തിരുവാതിരപ്പാട്ടുകൾ പാടിയും ചുവടുവെച്ചും നടത്തുന്ന ഈ ആഘോഷം വലിയൊരു ഒത്തുചേരൽ കൂടിയാണ്.
​പണ്ട് കാലത്ത് തൊടിയിൽ നിന്ന് നേരിട്ട് ദശപുഷ്പങ്ങൾ പറിച്ചെടുക്കമായിരുന്നുവെങ്കിൽ, ഇന്ന് പലയിടത്തും ഇവ കിട്ടാനില്ലാത്തതിനാൽ പ്രതീകാത്മകമായാണ് ഈ ചടങ്ങുകൾ നടക്കാറുള്ളത്.

മലയാള മാസമായ ധനു മാസത്തിലാണ് (ഡിസംബർ - ജനുവരി) തിരുവാതിര ആഘോഷവും അതിനോടനുബന്ധിച്ചുള്ള തിരുവാതിരക്കളിയും നടക്കുന്നത്.

​മാസം: ധനു മാസത്തിലെ തിരുവാതിര നക്ഷത്രം വരുന്ന ദിവസമാണ് പ്രധാനമായും ഇത് ആഘോഷിക്കുന്നത്.

​വിശ്വാസം: ശ്രീപരമേശ്വരന്റെ ജന്മനാളായാണ് ധനുമാസത്തിലെ തിരുവാതിര അറിയപ്പെടുന്നത്.

​ഓണം: തിരുവാതിര ആഘോഷത്തിന് പുറമെ, കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമായ ചിങ്ങ മാസത്തിലെ ഓണക്കാലത്തും സാധാരണയായി തിരുവാതിരക്കളി (കൈകൊട്ടിക്കളി) അവതരിപ്പിക്കാറുണ്ട്.

​എങ്കിലും, ആചാരപരമായ പ്രാധാന്യത്തോടെ തിരുവാതിരക്കളി നടക്കുന്നത് ധനു മാസത്തിലെ തിരുവാതിര നാളിലാണ്.

​"നിലാവും പാതിരാപ്പൂക്കളും മനസ്സിന്റെ നന്മയും ഒത്തുചേരുന്ന പുണ്യനിമിഷം. മംഗല്യഭാഗ്യത്തിനായും കുടുംബൈശ്വര്യത്തിനായും ദശപുഷ്പം ചൂടി തിരുവാതിര വ്രതം നോൽക്കുന്ന മലയാളി മങ്കമാർ. ഏവർക്കും ഹൃദയം നിറഞ്ഞ തിരുവാതിര ആശംസകൾ! 🌸✨"

*ധനുമാസത്തിലെ തിരുവാതിര**ജനുവരി 3, 2026**ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷത്രമാണ്. തിരുവാതിര നാളിൽ പാർവതീ പരമേശ്വരന്മാരുടെ ...
31/12/2025

*ധനുമാസത്തിലെ തിരുവാതിര*
*ജനുവരി 3, 2026*

*ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷത്രമാണ്. തിരുവാതിര നാളിൽ പാർവതീ പരമേശ്വരന്മാരുടെ അനുഗ്രഹത്തിനായി ഭക്തർ വ്രതവും മറ്റ് ചടങ്ങുകളും അനുഷ്ഠിക്കുന്നു*. *വിവാഹിതകൾ ദീർഘമംഗല്യ ത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്*. *ധനുമാസത്തിലെ തിരുവാതിര നാൾ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നത് വരെ അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകതയുമുണ്ട്*
*ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി* *തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു*. *കൂടാതെ ശ്രീപരമേശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു*.

*മകയിരം, തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണ്. മകയിരം നോയമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരം നോയമ്പ് ഒരിക്കലോടെയാണ് അനുഷ്ഠിക്കേണ്ടത്. മകയിരദിനത്തിൽ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്,കരിമ്പും മറ്റും ചേർത്താണ് എട്ടങ്ങാടി വിഭവം തയാറാക്കുന്നത്. ഗണപതിക്കും ശിവനും പാർവതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്ഷിക്കാം*.

*തിരുവാതിര വ്രതാനുഷ്ഠാനം ഇങ്ങനെ*

*തിരുവാതിരദിനത്തിൽ പുലർച്ചെ ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നന്ന്. അതിനുശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേർത്ത് കുറി തൊടുകയും സീമന്തരേഖയിൽ പാർവതീ ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യുക*.

*സിന്ദൂരം അണിയുമ്പോൾ*

" *ലളിതേ സുഭഗേ ദേവി*

*സുഖസൗഭാഗ്യദായിനി*

*അനന്തം ദേവി സൗഭാഗ്യം*

*മഹ്യം തുഭ്യം നമോ നമഃ" എന്ന മന്ത്രം മൂന്നുതവണ ജപിക്കുക*.

*അന്നേദിവസം അരിയാഹാരം ഒഴിവാക്കി തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങൾ, കരിക്കിൻ വെളളം എന്നിവ കഴിക്കാം*.

*പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതിക്ക് എളുപ്പ മാർഗമാണത്രേ. അന്നേ ദിവസം ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും കൂവളമാല സമർപ്പിക്കുന്നതും ഉത്തമം* .

*ഭാര്യാഭർതൃഐക്യം വർധിപ്പിക്കാൻ നൂറ്റെട്ട് തവണ "ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ" എന്ന് ജപിക്കണം. കൂടാതെ ഉമാമഹേശ്വരനെ ഒന്നിച്ചു ധ്യാനിച്ചുകൊണ്ട് " ഓം നമഃ ശിവായ ശിവായ നമഃ " എന്ന് വ്രതാനുഷ്ഠാനത്തിലുടനീളം ജപിക്കുന്നത് അത്യുത്തമമാണ്*.

*തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകൾ ആരംഭിക്കും*. *ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ഏറ്റവും മുൻനിരയിൽ നിൽക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങൾ, അഷ്ടമംഗല്യം, കിണ്ടിയിൽ ശുദ്ധ ജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവർ‌ ഇവ‌രെ അനുഗമിച്ചുകൊണ്ട് ‘‘ഒന്നാകും മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി....’’ എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തിൽ പാടും*.

*വ്രതദിനത്തിൽ ഭക്തിയോടെ ദശപുഷ്പം ചൂടണം എന്നാണ് ചിട്ട . ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്*.
1. *കയ്യോന്നി - ശിവനാണു ദേവൻ. പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം*.

2. *മുക്കുറ്റി - പാർ‌വതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും*.

3. *കൃഷ്ണക്രാന്തി- മഹാവിഷ്ണുവാണു ദേവൻ. കൃഷ്ണക്രാന്തി ചൂടിയാൽ വിഷ്ണുപ്രീതി ലഭിക്കും*.

4. *തിരുതാളി- മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു*.

5. *കറുക- ആദിത്യനാണു ദേവൻ. കറുക ചൂടിയാൽ ആധികളും വ്യാധികളും ഒഴിയും*.

6. *പൂവാംകുരുന്നില- ബ്രഹ്മാവാണു ദേവൻ. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്*.

7. *മുയല്‍ചെവിയന്‍ -കാമൻ ദേവത. മംഗല്യസിദ്ധിക്കാണ് മുയല്‍ചെവിയന്‍ ചൂടാറുള്ളത്*.

8. *ഉഴിഞ്ഞ- ഇന്ദ്രാണിയാണു ദേവത.‌ അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാൽ ഫലം*.

9. *ചെറൂള - യമദേവനാണു ദേവൻ. ആയുസ്സു വർ‌ധിക്കുമെന്നാണു വിശ്വാസം*.

10. *നിലപ്പന- ഭൂമിദേവിയാണു ദേ‌വത. പാപങ്ങൾ ‌അകന്നുപോകും*.

*തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം*.

 #നാളെ എന്റെ ഗുരുവായൂർ കണ്ണന് കളഭാട്ടംഡിസംബർ 27ന് ♥️💛💛💛💛💛💛💛💛💛💛💛💛💛💛💛💛♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️വിശേഷ സുഗന്ധകള...
26/12/2025

#നാളെ എന്റെ ഗുരുവായൂർ കണ്ണന് കളഭാട്ടംഡിസംബർ 27ന് ♥️💛💛💛💛💛💛💛💛💛💛💛💛💛💛💛💛♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

വിശേഷ സുഗന്ധകളഭം കൊണ്ട് ഗുരുവായൂരപ്പനെ അഭിഷേകം, വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഗുരുവായൂരപ്പന് കളഭാഭിഷേകം, കോഴിക്കോട് സാമൂതിരിപ്പാടിന്റെ വകയാണ് കളഭാട്ടം,മറ്റ് ദിവസങ്ങളിൽ കളഭംചാർത്തൽ മാത്രമാണ്, കശ്മീർ കുങ്കുമപ്പൂവ്, മൈസൂരു ചന്ദനം, ഗോരോചനം, കസ്തൂരി എന്നിവ പനിനീരിൽ ചാലിച്ച് കീഴ്ശാന്തിമാരാണ് കളഭക്കൂട്ട് തയ്യാറാക്കുക, ഉച്ചപ്പൂജയ്ക്കു മുൻപ്‌ കളഭാഭിഷേകച്ചടങ്ങ് നടക്കും.❤️
എന്റെ കണ്ണാ ❤️എന്റെ ഗുരുവായൂരപ്പാ ❤️
💚💛💚💛💚💛💚💛💚💛💚💛💚💛💚💚💛

ശ്രീകൃഷ്ണ കഥകൾകേവലം  നൂറ്റമ്പത്  വർഷങ്ങൾക്കു  മുൻപ് നടന്ന  ഒരു സംഭവമാണ് ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു  വളരെ  ചെറുപ്പ...
18/12/2025

ശ്രീകൃഷ്ണ കഥകൾ
കേവലം നൂറ്റമ്പത് വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവമാണ്
ശ്രീകൃഷ്ണ ഭക്തനായ ഒരു മഹാത്മാവിനു വളരെ ചെറുപ്പത്തിൽ തന്നെ ബദരീനാഥനെ കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടായി . എന്നാൽ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് അദ്ദേഹത്തിന് പോകാൻ കഴിഞ്ഞില്ല.
കാലം കുറെ കഴിഞ്ഞു . അദ്ദേഹത്തിന് വയസ്സായി. ഒരു ദിവസം അദ്ദേഹത്തിന് ബദരിയിൽ പോകാൻ അവസരം ലഭിച്ചു. വളരെ കഷ്ടപ്പെട്ട് ദിവസങ്ങളോളം നടന്ന്‌ ആഹാരവും ഉറക്കവും ഇല്ലാതെയായിരുന്നു യാത്ര. എന്നാൽ ഈ കഷ്ടത ഒന്നും തന്നെ അദ്ദേഹത്തെ ബാധിച്ചില്ല. മനസ്സ് മുഴുവൻ അദ്ദേഹം കേട്ട ബദരീശന്റെ കഥകളിൽ മുഴുകി വഴിയിൽ മുഴുവൻ അതെല്ലാം കണ്ണനോട് പറഞ്ഞു കൊണ്ടായിരുന്നു യാത്ര.
അവസാനം അദ്ദേഹം ബദരിയിൽ എത്തിയപ്പോൾ രാത്രിയായി . അവിടെ അദ്ദേഹം കണ്ടത്‌ മന്ദിരം പൂട്ടി ഇറങ്ങുന്ന പൂജാരിയെയാണ് .

ബദരിയിൽ ആറു മാസം മാത്രമേ പൂജക്കായി തുറക്കുകയുള്ളു. പൂജ കഴിഞ്ഞു നട പൂട്ടിയാൽ ആറു മാസം കഴിയാതെ തുറക്കില്ല .
അങ്ങിനെ നടപൂട്ടി ഇറങ്ങുന്ന സമയമാണ് അദ്ദേഹം അവിടെ എത്തിയത്. ആ ഭക്തൻ ഉറക്കെ കരഞ്ഞുകൊണ്ട്‌ പൂജാരിയുടെ കാൽക്കൽ വീണു , ഒന്ന് തുറന്നു തരൂ. ഒരു നിമിഷം മാത്രം ഭഗവാനെ ഒന്ന് കാണാൻ അനുവദിക്കണം എന്നപേക്ഷിച്ചു . പക്ഷെ നടയടച്ചാൽ ആറുമാസം കഴിയാതെ തുറക്കാൻ പാടില്ല എന്നത് അലംഘനീയമായ നിയമമാണ്. പൂജാരി ആ ഭക്തനെ പറഞ്ഞു മനസ്സിലാക്കാൻ കുറേ ശ്രമിച്ചു. എന്നാൽ ഭകതൻ തന്റെ എല്ലാ കാര്യങ്ങളും പൂജാരിയോട് പറഞ്ഞു. ഇനി പോയി ആറുമാസം കഴിഞ്ഞു വരൂ അല്ലാതെ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞ്‌ സഹതാപത്തോടെ ആ പൂജാരി പോയി.

പത്തു മിനിറ്റു മുൻപ് വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് ദർശനം ലഭിക്കുമായിരുന്നു. ഇനി ഇത്രയും പ്രായമായ ആ സാധുവിന് എങ്ങനെ ആറുമാസം കഴിയുമ്പോൾ വരാൻ കഴിയും ? മഞ്ഞു മൂടിക്കിടക്കുന്ന ഈ ആറുമാസം എവിടെയും തങ്ങാനും സാധ്യമല്ല. അദ്ദേഹത്തെ ഈ രാത്രിയിൽ കൂടെ കൂട്ടിക്കൊണ്ടു വന്ന് നാളെ രാവിലെ നല്ല വാക്ക് പറഞ്ഞ്‌ തിരിച്ച് അയയ്ക്കമായിരുന്നു. എന്നിങ്ങനെ ചിന്തിച്ചു പൂജാരി അസ്വസ്ഥനായി .
എന്നാൽ ആ ഭക്തൻ "കൃഷ്ണാ " എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് നിസ്സഹായനായി ബദരീനാഥന്റെ മുന്നിൽ കുഴഞ്ഞു വീണു.```​ ``` അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഒരാട്ടിടയൻ അവിടെ ഓടിയെത്തി . അദ്ദേഹത്തെ താങ്ങി എഴുന്നേല്പിച്ചു അടുത്തുള്ള തന്റെ ഗുഹയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി .അദ്ദേഹത്തിന്റെ കാലും മുഖവും കഴുകിച്ചു വെള്ളം കുടിക്കുവാൻ കൊടുത്തു. എന്നിട്ട് ആ ഭക്തന്റെ കാൽ തടവിക്കൊടുത്തുകൊണ്ട് കാൽക്കൽ ഇരുന്ന്‌ വിശേഷങ്ങൾ ചോദിച്ചു. എല്ലാം കേട്ട് കഴിഞ്ഞ്‌ ആ ബാലൻ പറഞ്ഞു .

"അങ്ങ് വിഷമിക്കേണ്ട. ഇവിടുത്തെ പൂജാരി മഹാ ദയാലുവാണ്‌. അങ്ങയുടെ മനസ്സ് മനസ്സിലാക്കി തീർച്ചയായും നാളെ രാവിലെ അങ്ങക്ക്‌ വേണ്ടി നട തുറക്കും തീർച്ച. സമാധാനമായി ഉറങ്ങു "

ഇത് കേട്ട ആ ഭക്തൻ പറഞ്ഞു.

"എന്റെ കൃഷ്ണൻ വന്നു പറഞ്ഞത് പോലെ ആശ്വാസം തരുന്നു നിന്റെ വാക്കുകൾ. പക്ഷെ കുഞ്ഞേ എനിക്ക് നാളെ ഭഗവാനെ കാണുന്നതുവരെ ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല.

ആ ബാലന്റെ കണ്ണുകൾ വികസിച്ചു .

"കൃഷ്ണനോ അതാരാണ് അങ്ങയുടെ മകനാണോ ?"
"കുഞ്ഞേ എല്ലാവർക്കും നാഥനായ കൃഷ്ണനെ കുറിച്ച് നീ കേട്ടിട്ടില്ലേ? മയാമനുഷ ബാലനായി ഭൂമിയിൽ അവതരിച്ച്‌ ആടിയ സുന്ദരലീലകളെകുറിച്ച് കേട്ടിട്ടില്ലേ?"

സ്വാമി ഈ കാട്ടിൽ കഴിയുന്ന എനിക്ക് ഇതെല്ലാം ആരാണ് പറഞ്ഞു തരുന്നത്? അങ്ങേക്ക് വിഷമമില്ലെങ്കിൽ ഉറക്കം വരുന്നത് വരെ എനിക്ക് ആ കൃഷ്ണകഥകൾ പറഞ്ഞു തരൂ "

അത് കേട്ട് അദ്ദേഹം സന്തോഷത്തോടെ കണ്ണന്റെ കഥകൾ പറഞ്ഞു തുടങ്ങി. കഥകൾ ആസ്വദിച്ചു കേട്ട ആ ബാലൻ കൃഷ്ണകഥകളിൽ മുഴുകി കൃഷ്ണനായി മുന്നിൽ നില്ക്കുന്നത് പോലെ ആ ഭക്തന് അനുഭവപ്പെട്ടു. രണ്ടു പേരും പരമാനന്ദത്തിൽ മുങ്ങി. നേരം നന്നായി പുലർന്നു. രണ്ടുപേരും ആ രാത്രി ഉറങ്ങിയില്ല. കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ്‌ അദ്ദേഹം ഇടയബാലൻ പറഞ്ഞത് പോലെ ക്ഷേത്രത്തിൽ പോയി നോക്കാം എന്ന് കരുതി പുറപ്പെട്ടു. ബാലൻ അദ്ദേഹത്തെ നമസ്കരിച്ചു ആടുമേക്കാൻ പോയി. ക്ഷേത്രത്തിൽ എത്തിയ ആ മഹാത്മാവ് അത്ഭുതപ്പെട്ടു . ആറുമാസം കഴിഞ്ഞേ തുറക്കു എന്ന് പറഞ്ഞ ക്ഷേത്രനട തുറന്നിരിക്കുന്നു. വീണു നമസ്കരിച്ചു. എത്ര കാലമായി ആഗ്രഹിച്ച ആ പുണ്യ ദർശനം. ആത്മാനന്ദത്തൽ എല്ലാം വിസ്മരിച്ചു കുറെ സമയം ഇരുന്നു. ആനന്ദത്തിൽ നിന്നും ഉണർന്ന അദ്ദേഹം പൂജാരിയുടെ മുന്നിൽ വീണു നമസ്കരിച്ചു കൊണ്ട് പറഞ്ഞു

അങ്ങയുടെ പരമ കാരുണ്യത്താൽ എന്റെ ചിരകാലാഭിലാഷം സാധിച്ചു. ഇനിയും ആറുമാസം വന്നു ദർശനം എന്നത് സാധിക്കാത്ത കാര്യമാണ്."
പൂജാരി അത്ഭുതത്തോടെ ചോദിച്ചു

"അങ്ങ് പറയുന്നത് ഒന്നും തന്നെ എനിക്ക് മനസ്സിലാവുന്നില്ല. ഈ ആറുമാസം അങ്ങ് എവിടെ ആയിരുന്നു? ഞാൻ ഇക്കാലമൊക്കെയും അങ്ങയെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുകയായിരുന്നു. ആറുമാസം കഴിഞ്ഞു ഇന്ന് നട തുറന്ന ഈ ദിവസം തന്നെ കൃത്യമായി അങ്ങെങ്ങിനെ ഇവിടെ എത്തി?"

"എന്ത്! ആറുമാസമോ? ഞാൻ ഇന്നലെ വൈകീട്ടല്ലേ ഇവിടെ വന്നത്?"
വിഷമിച്ചു തളർന്നു വീണപ്പോൾ ഇടയബാലൻ വന്നതും ഭക്ഷണം തന്നു സൽക്കരിച്ചതും പുലരും വരെ കൃഷ്ണ കഥകൾ പറഞ്ഞിരുന്ന് രാവിലെ ആ ബാലൻ പറഞ്ഞതനുസരിച്ച് ഇന്ന് ഇവിടെ വന്ന് നോക്കീട്ടു തിരിച്ചു പോകാം എന്ന് കരുതിയതാണ് എന്നുമള്ള ആ ഭാഗവതോത്തമന്റെ വാക്കുകൾ കേട്ട പൂജാരി അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു . ആ പ്രദേശത്ത് അങ്ങിനെ ഒരു ഗുഹയോ ഇടയ ബാലനോ ഇല്ലായിരുന്നു. മാത്രമല്ല ഈ ആറുമാസക്കാലം ആ പ്രദേശം മുഴുവനും മഞ്ഞു മൂടിക്കിടക്കുകയായിരുന്നു.

സർവ്വാത്മ സമർപ്പണത്തോടെയുള്ള നിഷ്ക്കാമ ഭക്തിക്കു മുൻപിൽ കാലദേശങ്ങൾക്കു എന്ത് സ്ഥാനം ?

കണ്ണന് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താന്നറിയോ? കണ്ണന്റെ കഥകൾ പറയുന്നതാണ്.

ശ്രവണ പ്രിയനാണ് കണ്ണൻ. കണ്ണന്റെ കഥകൾ പറയുകയും കേൾക്കുകയും ചെയ്യുന്നവരുടെ കൂടെ കണ്ണൻ സദാ സച്ചിതാനന്ദ സ്വരൂപനായി ഉണ്ടാകും. ഇനിയിപ്പോൾ കേൾക്കാൻ ആളില്ലെങ്കിലും പറയാം. ഉളളിൽ ഇരിക്കുന്ന കണ്ണനോട് . അങ്ങിനെ കഥ പറയാൻ തുടങ്ങുമ്പോൾ കണ്ണൻ വിട്ടുമാറാതെ കൂടെത്തന്നെ ഉണ്ടാകും

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

Address

Guruvayoor

Telephone

+918075722259

Website

Alerts

Be the first to know and let us send you an email when Sree Guruvayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share