Kolambi

Kolambi Kolampi is a page started to give u news and reviews of new releasing movies. Nowadays, lots of films are releasing every month.

Sometimes you will be confused which movie you want to see or a good movie. so, kolampi will help you to get the reviews and news of new and upcoming films. There will be no partiality to any actors or movies in any industries. We wil try to promot all good films

04/02/2026
ഇരുണ്ട സ്ക്രീനിലേക്ക് മകരവിളക്ക് പോലെ ഒരു വെളിച്ചം തെളിയുന്നു. പതിയെ അത് വലുതായി ഒരു വിളക്കിലെ നാളം ആണെന്ന് മനസിലാകുന്നു...
04/02/2026

ഇരുണ്ട സ്ക്രീനിലേക്ക് മകരവിളക്ക് പോലെ ഒരു വെളിച്ചം തെളിയുന്നു. പതിയെ അത് വലുതായി ഒരു വിളക്കിലെ നാളം ആണെന്ന് മനസിലാകുന്നു. അതൊരു കുത്തുവിളക്ക് ആണ്. പതിയെ ആ കുത്തുവിളക്ക് പിടിച്ചിരിക്കുന്ന ആരോമലുണ്ണിയും പുറകെ കണ്ണപ്പനുണ്ണിയും രംഗത്തിലേക്ക് വരുന്നു. എന്തോ പറയാൻ എന്ന രീതിയിൽ പശ്ചാത്തല സംഗീതം ഉയർന്നു.
താഴേക്ക് ഇറങ്ങി അവർ വാതിൽ തുറന്നു.

കണ്ണപ്പനുണ്ണി : "അച്ഛൻ മരിച്ച ശേഷം ഈ നിലവറ തുറന്നിട്ടില്ല."

ആരോമലുണ്ണി : "മ്മ്. അതും അമ്മ പറഞ്ഞു."

കുത്തുവിളക്കിന്റെ സഹായത്തോടെ നിലവറയിലെ വസ്തുക്കൾ തെളിഞ്ഞു വരുന്നു. അവിടെ ആരോമൽ ചേകവരുടെ ചുരികയിലേക്ക് വെളിച്ചം എത്തിയപ്പോൾ കുത്തുവിളക്ക് ഒന്ന് പകച്ചു നിന്നു. സംഗീതം ഒരു പ്രകമ്പനമായി.

"അമ്മാവന്റെ അങ്കചുരിക "

കുഞ്ഞുണ്ണൂലി അവിടേക്ക് എത്തുമ്പോൾ അവർ ആ ചുരിക കയ്യിലെടുത്തു നോക്കി തുടങ്ങി. ചതിയുടെ ചുരിക.

"ഇരുമ്പാണിക്ക് പകരം മുളയാണി."

"പൊങ്കാരം കൊണ്ട് വിളക്കിയാൽ ചതി മനസ്സിലാവില്ല."

ഒരു പഴയ പാണപാട്ടിന്റെ ഈണം തുടങ്ങുന്നു. കണ്ണപ്പനുണ്ണി ഉടയാടകൾ പരിശോധികുമ്പോൾ കുഞ്ചുണ്ണൂലി അവിടേക്ക് എത്തി താളിയോല എടുത്ത് ആരോമലിന്റെ കൈയിൽ കൊടുക്കുന്നു. വിളക്ക് അല്പം പൊക്കി കണ്ണപ്പൻ ആരോമലിനെ വായിക്കാൻ സഹായിക്കുന്നു. രംഗം നിൽക്കുന്നു. മുൻപത്തെ ഈണം പാട്ടായി മാറി.

"എന്തിനവിടം പറയുന്നച്ഛാ
അരിങ്ങോടർ നീട്ടിയ നീട്ടെനിക്ക്.
എള്ളോളം തന്നെ മുറിഞ്ഞതുള്ളു.
മച്ചുനിയൻ ചന്തു ചതിച്ചതാണെ.!"

സ്‌ക്രീനിൽ "ഒരു വടക്കൻ വീരഗാഥ" എന്ന് എഴുതി കാണിക്കുന്നു.

ഒരു ലോകോത്തര നിലവാരത്തിൽ തന്നെ 1989 ൽ എം ടി എഴുതി വെച്ച വടക്കൻ പാട്ടിന്റെ പൊളിച്ചെഴുത്ത്.
വടക്കൻ പാട്ടിലുടനീളം വിഷമം മൗനമാക്കി ഒരു നീചജന്മം ജീവിച്ചു തീർക്കുന്ന ചന്തുവിന് എം.ടിയിലൂടെ ലഭിച്ച പുനർജന്മമാണ് ഈ തിരക്കഥ. അത്രമേൽ പതിഞ്ഞ രംഗങ്ങളിലൂടെ, സംഭാഷണ ശകലങ്ങളിലൂടെ എന്താണ് സംഭവിച്ചത് എന്നറിയാൻ കഥ ഒന്നും അറിയാത്ത ഒരാളിലേക് വേഗം inject ചെയുന്ന എം ടി ടച്ചിൽ ഉള്ള തുടക്കം.
അത് അത്രമേൽ ഗംഭീരം ❤️

സംസ്ഥാന ദേശിയ പുരസ്‌കാരങ്ങൾ വാരികൂട്ടിയ മലയാളത്തിന്റെ ക്ലാസ്സിക്‌
ഒരു വടക്കൻ വീരഗാഥ.!!

ജയിംസ് കാമറൂണിന്റെ 'അവതാർ' സിനിമാ പരമ്പരയിലെ മൂന്നാം ഭാഗമായ 'അവതാർ: ഫയർ ആൻഡ് ആഷ്' (Avatar: Fire and Ash) Avatar: Fire an...
28/12/2025

ജയിംസ് കാമറൂണിന്റെ 'അവതാർ' സിനിമാ പരമ്പരയിലെ മൂന്നാം ഭാഗമായ 'അവതാർ: ഫയർ ആൻഡ് ആഷ്' (Avatar: Fire and Ash)

Avatar: Fire and Ash - വിശദമായ വിലയിരുത്തൽ
പണ്ടോറ എന്ന വിസ്മയ ലോകത്തെ കൂടുതൽ ആഴത്തിൽ പരിചയപ്പെടുത്തുന്ന ചിത്രമാണ് ഫയർ ആൻഡ് ആഷ്. മുൻപത്തെ ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി പണ്ടോറയിലെ ഇരുണ്ട വശങ്ങളിലേക്കും പുതിയ ഗോത്രങ്ങളിലേക്കും ഈ ചിത്രം വിരൽചൂണ്ടുന്നു.

പ്രമേയവും കഥാപരിസരവും
'ദ വേ ഓഫ് വാട്ടറിന്' ശേഷം ജേക് സള്ളിയും നെയ്തിരിയും തങ്ങളുടെ കുടുംബത്തോടൊപ്പം നേരിടുന്ന പുതിയ വെല്ലുവിളികളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഇത്തവണ കാമറൂൺ നമ്മളെ പരിചയപ്പെടുത്തുന്നത് 'ആഷ് പീപ്പിൾ' (Ash People) അഥവാ 'മാങ്ക്‌വാൻ' (Mangkwan) എന്ന പുതിയ നവി ഗോത്രത്തെയാണ്. അഗ്നിപർവ്വത മേഖലകളിൽ വസിക്കുന്ന ഇവരുടെ സ്വഭാവം മുൻപ് കണ്ട ഗോത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ ആക്രമണകാരിയും ക്രൂരവുമാണ്. എല്ലാ നവികളും നല്ലവരല്ല എന്ന യാഥാർത്ഥ്യം ഈ ചിത്രം കാണിച്ചുതരുന്നു.

പ്രധാന കഥാപാത്രങ്ങൾ
ജേക് സള്ളി & നെയ്തിരി: തങ്ങളുടെ മകന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും മോചിതരാകാൻ ശ്രമിക്കുന്ന ഇവരുടെ വൈകാരികമായ പോരാട്ടങ്ങൾ സിനിമയുടെ നട്ടെല്ലാണ്.
ലോവാക് (Lo'ak): ജേക്കിന്റെ രണ്ടാമത്തെ മകനായ ലോവാക്കിന് ഈ ഭാഗത്തിൽ വലിയ പ്രാധാന്യമുണ്ട്. തന്റെ ജ്യേഷ്ഠന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന കുറ്റബോധം അവനെ വേട്ടയാടുന്നു.
വരാംഗ് (Varang): ആഷ് പീപ്പിൾ ഗോത്രത്തിന്റെ നേതാവായ വരാംഗ് ആണ് ഈ ചിത്രത്തിലെ ശ്രദ്ധേയമായ പുതിയ കഥാപാത്രം. ഊന ചാപ്ലിൻ ആണ് ഈ വേഷം അവതരിപ്പിക്കുന്നത്.

സാങ്കേതിക വശങ്ങൾ
ദൃശ്യവിരുന്ന്: ജയിംസ് കാമറൂൺ എന്ന മാന്ത്രികൻ വീണ്ടും വിസ്മയിപ്പിക്കുന്നു. 3D സാങ്കേതികവിദ്യയുടെ ഏറ്റവും മികച്ച രൂപമാണ് ഈ സിനിമ. അഗ്നിപർവ്വതങ്ങളും ചാരവും നിറഞ്ഞ ലോകം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
സംവിധാനം: ദൃശ്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം കഥയ്ക്ക് നൽകുന്നില്ല എന്ന ചെറിയ പരാതി ഉണ്ടെങ്കിലും, പണ്ടോറയിലെ രാഷ്ട്രീയം (Politics of Pandora) മികച്ച രീതിയിൽ അവതരിപ്പിക്കാൻ കാമറൂണിന് കഴിഞ്ഞിട്ടുണ്ട്.

പോസിറ്റീവ് വശങ്ങൾ
പണ്ടോറയിലെ പുതിയൊരു ഭൂപ്രദേശം കാണാൻ സാധിക്കുന്നു.
നവി ഗോത്രങ്ങൾക്കിടയിലുള്ള ആഭ്യന്തര കലഹങ്ങൾ കഥയ്ക്ക് പുതുമ നൽകുന്നു.
അതിശയിപ്പിക്കുന്ന വിഷ്വൽ ഇഫക്റ്റുകളും ആക്ഷൻ രംഗങ്ങളും.

നെഗറ്റീവ് വശങ്ങൾ
ദൈർഘ്യം: 3 മണിക്കൂറിന് മുകളിലുള്ള ദൈർഘ്യം ചിലയിടങ്ങളിൽ ഇഴച്ചിൽ അനുഭവപ്പെടുത്തുന്നു.
കഥയിലെ പുതുമയില്ലായ്മ: ആദ്യ രണ്ട് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കഥയിൽ വലിയ മാറ്റങ്ങളില്ല എന്ന വിമർശനം നിലനിൽക്കുന്നു.

നിങ്ങൾ ഒരു 'അവതാർ' ആരാധകനാണെങ്കിൽ തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ഒരു സിനിമയാണിത്. കഥയിലെ പോരായ്മകളെ മറികടക്കുന്നത് ഇതിലെ ദൃശ്യ വിസ്മയങ്ങളാണ്. മുൻ ചിത്രങ്ങളെ അപേക്ഷിച്ച് അല്പം കൂടി 'ഇരുണ്ട' ഗൗരവകരമായ ഒരു അന്തരീക്ഷമാണ് ഈ ചിത്രത്തിനുള്ളത്.
റേറ്റിംഗ്: 3.5/5

സർവ്വം മായ (2025)Mind is full. ഒറ്റവാക്കിൽ the soft എന്ന് വിശേഷിപ്പിക്കാം സിനിമയെ. നിവിനെ കാണാൻ ആഗ്രഹിച്ച രീതിയിൽ അഖിൽ ആ...
25/12/2025

സർവ്വം മായ (2025)

Mind is full. ഒറ്റവാക്കിൽ the soft എന്ന് വിശേഷിപ്പിക്കാം സിനിമയെ. നിവിനെ കാണാൻ ആഗ്രഹിച്ച രീതിയിൽ അഖിൽ ആവാതിരിപ്പിച്ചിട്ടുണ്ട്. നിവിൻ റിയ കോമ്പിനേഷൻ സീനുകൾ എല്ലാം തന്നെ മികച്ച് നിന്നു.
Theatre ൽ ഇത്തവണ കമന്റ്‌ ഉണ്ടായിരുന്നത് ഫാമിലിയുടെ വക ആരുന്നു.

" നിനക്ക് ഇന്ന് കിട്ടുമെടാ.!"
"അവന്റെ നിപ്പ് കണ്ടോ "

തുടങ്ങിയവ ഒക്കെ നമ്മുടെ അമ്മമാരുടെ സംഭാവനകൾ ആയിരിന്നു. ചില സീനുകളുടെ ബിജിഎം പൊട്ടിച്ചിരി ആയിരുന്നു.

Referance വേണ്ട രീതിയിൽ തന്മയത്വമായി അവതരിപ്പിക്കാം എന്നും കണ്ടു.
Review ൽ കണ്ട OG Nivin is back എന്ന് പറയുന്നില്ല. കാരണം തിരിച്ച് വരാൻ അയാൾ എവിടെയും പോയിരുന്നില്ല എന്ന് പറയാം ❤️

Such a beautiful one❤️🥹

എതിർ വാക്കുകളില്ലാത്ത തിരക്കഥാകൃത് - ശ്രീനിവാസൻ സാധാരണക്കാരന്റെ ജീവിതവും ചിന്തകളും അതേപോലെ വെള്ളിത്തിരയിൽ പകർത്തിയ ചുരുക...
21/12/2025

എതിർ വാക്കുകളില്ലാത്ത തിരക്കഥാകൃത് - ശ്രീനിവാസൻ

സാധാരണക്കാരന്റെ ജീവിതവും ചിന്തകളും അതേപോലെ വെള്ളിത്തിരയിൽ പകർത്തിയ ചുരുക്കം എഴുത്തുകാരിൽ ഒരാൾ തന്നെ ആണ് ശ്രീനിവാസൻ. സമീപകാലത് ജോലിയുടെ പിരിമുറുക്കങ്ങളിൽ ഒരു stress buster ആയി പ്രവർത്തിച്ചത് പൊന്മുട്ട ഇടുന്ന താറാവ് ആണെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞത് ഓർക്കുന്നു. അതിന്റെ തിരക്കഥ അത്രമേൽ പതിഞ്ഞതാണ്. അതിനുമപ്പുറം ആ കഥയെ വിശദീകരിക്കാൻ ലോകത്ത് ആർക്കും സാധിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

ശ്യാമളയിലേക്ക് വരാം. ആരോടും പറയാതെ മുങ്ങിയ വിജയൻ തിരിച്ച് വീട്ടിൽ എത്തുമ്പോൾ രാത്രി രംഗപ്രവേശം ചെയുന്ന അച്ഛനായ കരുണൻ മാസ്റ്റർ.

"മിസ്റ്റർ വിജയൻ അല്ലെ. ഞാൻ നിന്റെ അച്ഛൻ കരുണൻ. ''

സ്ഥിരം ഒരു അച്ഛൻ മകൻ ബന്ധത്തിൽ സംസാരിച്ചിട്ട് കാര്യമില്ല, ഔപചാരികമായി സംസാരിച്ചാൽ എന്തെങ്കിലും മാറ്റം വന്നാലോ എന്ന് കരുതിയാവണം അങ്ങനെ. അത് നമ്മക്ക് മനസിലാകാൻ മേല്പറഞ്ഞ ഒരു ഡയലോഗ് മതി.

താരപദവിയിലേക്ക് ഉയർന്ന മോഹൻലാലിന് 'the boy next door ' എന്ന ഒരു tag കൊടുക്കാൻ സാധിച്ചത് ശ്രീനിയുടെ എഴുത് ആണ്. നാടോടിക്കാറ്റ്, വരവേൽപ്, ഗാന്ധിനഗർ, വെള്ളാനകളുടെ നാട്, അക്കരെ അക്കരെ അക്കരെ, ഉദയനാണ് താരം എല്ലാം അതിന് ഉദാഹരണം തന്നെ.
ദൈന്യം ദിന ജീവിതത്തെ അതേപോലെ പേപ്പറിലേക്ക് വരച്ചിടാൻ കഴിഞ്ഞ എഴുത്തുകൾ തന്നെ ആണ് ശ്രീനിവാസനെ legend എന്ന പട്ടം നേടികൊടുക്കുന്നത്. ഒന്ന് അല്ലെങ്കിൽ മറ്റൊരു അവസ്ഥയിൽ നമ്മൾ അദേഹത്തിന്റെ ഒരു ഡയലോഗ് ഉപയോഗിക്കും എന്ന് തീർച്ച.

" എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ''

"നമുക്ക് എന്താ ഈ ബുദ്ധി നേരെത്തെ തോന്നാഞ്ഞേ?"

"എന്റെ തല എന്റെ ഫുള്ള്ഫിഗർ "

"പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് "

"സാധനം കയ്യിലുണ്ടോ ''

"നല്ല കവിൾ."

"ഞാനെ പോളിടെക്‌നിക് പഠിച്ചതാ''

ജഗദീഷ് പറഞ്ഞത് ഓർമ വരുന്നു. 98 സീനുകൾ ഉള്ള ഒരു സിനിമയിൽ ആദ്യ ദിവസം ഷൂട്ട്‌ ചെയുന്നത് 97മത്തെ സീൻ ആണെങ്കിലും ശ്രീനീ അത് എഴുതി കൊടുക്കും. അത് ആർക്കും സാധിക്കില്ല

അതെ. ആർക്കും സാധിക്കാത്ത എന്നാൽ അത്രയും ലളിതമായി തിരക്കഥ ഉപയോഗിച്ച അതുല്യ പ്രതിഭ തന്നെ ആയിരുന്നു ശ്രീനിവാസൻ.
അദ്ദേഹം തന്നെ എഴുതിയ ഉദയനാണ് താരത്തിലെ വരികൾ ഒന്ന് മാറ്റിയെഴുതാം.

" ഓം സത്യജിത് റായെ നമഃ
ഓം സ്പിൽബർഗയാ നമഃ
പ്രിയദർശനായ നമഃ
കുറസോവ അരവിന്ദ ചാപ്ലിനായ ശ്രീനിവാസനായ നമഃ

Adieu Legend.!!

വാനപ്രസ്ഥം (1999)ഹിന്ദു വിശ്വാസപ്രകാരം മനുഷ്യജന്മത്തിന് കടന്ന് പോകേണ്ട നാല് ജീവിതഘട്ടങ്ങളിൽ മൂന്നാമത്തേതാണ് വാനപ്രസ്ഥം. ...
19/12/2025

വാനപ്രസ്ഥം (1999)

ഹിന്ദു വിശ്വാസപ്രകാരം മനുഷ്യജന്മത്തിന് കടന്ന് പോകേണ്ട നാല് ജീവിതഘട്ടങ്ങളിൽ മൂന്നാമത്തേതാണ് വാനപ്രസ്ഥം. ഗൃഹസ്ഥ ജീവിതം ഉപേക്ഷിച്ച് മനസ്സും ബുദ്ധിയും ബാഹ്യ ചിന്തകളിൽ നിന്ന് മുക്തി നേടി ഏകാഗ്രത കൈവരിക്കാനും നാലാമത്തെ ഘട്ടമായ സന്യാസത്തെ സ്വീകരിക്കാനും ജീവിതത്തെ പ്രാപ്തമാക്കുന്ന ഘട്ടമാണ് ഇത്.

സിനിമ സംസാരിക്കുന്ന വിഷയവും കഥയുടെ ഒഴുക്കും അത്ര മനോഹരമായി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന നടന്റെ മികച്ച പല വേഷങ്ങൾ ഉണ്ടായിട്ടുണെങ്കിലും career best എന്ന് ചോദിച്ചാൽ എന്റെ ഉത്തരം വാനപ്രസ്ഥം എന്ന് തന്നെ ആകും. കുഞ്ഞിക്കുട്ടൻ ആകാനുള്ള അദേഹത്തിന്റെ സമർപ്പണം അത്രമേൽ പ്രശംസനീയമാണ്.
അയാളുടെ ജീവിതവും ദുഃഖങ്ങളും ദാരിദ്ര്യവും സംസാരിച്ചു പോകുന്നിടത്ത് നിന്ന് പൈങ്കുനി ഉത്സവത്തിന് തിരുവനന്തപുരത്ത് കളിക്കാൻ പോകുന്നിടത്തേക്ക് സിനിമ നടത്തുന്ന ഒരു മാറ്റം ഉണ്ട്. അവിടെ വെച്ച് സുഭദ്രയെ കാണുന്നു.

സുഭദ്ര! അർജുനന്റെ പത്നി. കുഞ്ഞിക്കുട്ടന്റെ വേഷം. അത്രമേൽ മനോഹരമായി ആടിയ കുഞ്ഞികുട്ടനെ സുഭദ്രക്ക് കാണാൻ ആകുന്നില്ല. അവിടെ അവരുടെ ആരാധനാമൂർത്തിയായ അർജുനൻ മാത്രം. അവൾ സ്നേഹിച്ചത് അർജുനൻ എന്ന വേഷത്തെ. കുഞ്ഞിക്കുട്ടൻ എന്ന ശരീരത്തെ. അർജുനനിൽ നിന്നും ഒരു ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്തിൽ അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നു. കുഞ്ഞിനെ കാണുന്ന മുന്നേ സുഭദ്ര അയാളെ കാണിക്കാതെ അവിടെ നിന്നും ദൂരേക്ക് പോയി മറയുന്നു. അവൾക് ലഭിച്ച അഭിമന്യുവുമായി.

വാനപ്രസ്ഥം പോകാൻ അയാളെ നിർബന്ധിതനാകാൻ മറ്റെന്ത്‌ വേണം.? യൗവനത്തിൽ തന്നെ വാർദ്ധക്യം പേറി കാശിയിൽ എത്തി ആത്മാവിനെ സ്വാതന്ത്രമാകാൻ അയാൾ ശ്രമിക്കുന്നു.

"ഇപ്പോൾ മുന്നിൽ വെറും ശൂന്യത. ഒന്നുമില്ലായ്മയിൽ എല്ലാം വന്നു നിറയും എന്ന് കേട്ടിട്ടില്ലേ. അങ്ങനെ!"

കുഞ്ഞിക്കുട്ടൻ മരിച്ചു എന്ന് ഒരാൾ പറഞ്ഞു സുഭദ്ര അറിയുമ്പോൾ അവൾ കരയുന്നത് പോർക്കളത്തിൽ തോറ്റു പോയ അർജുനനെ ഓർത്തിട്ട് ആവണം. അവളുടെ മനസ്സിൽ കുഞ്ഞിക്കുട്ടൻ ഇല്ല. അയാൾ ആരുമല്ലാതെ അവസാനിച്ചു. ആർക് വേണ്ടി ജീവിക്കാൻ ആഗ്രഹിച്ചോ വെറും ശൂന്യമായി അവർക്ക് വേണ്ടി അവസാനിച്ചു തീർന്ന ജന്മം.!!

‘Dhoni the untold story ‘ യുടെ ചില രംഗങ്ങൾ കാണുമ്പോഴൊക്കെ ചിന്തിക്കാറുണ്ടായിരുന്നു  'യുവരാജ് the untold story ' എന്ന അതി...
13/12/2025

‘Dhoni the untold story ‘ യുടെ ചില രംഗങ്ങൾ കാണുമ്പോഴൊക്കെ ചിന്തിക്കാറുണ്ടായിരുന്നു 'യുവരാജ് the untold story ' എന്ന അതിന്റെ മറ്റൊരു വേർഷന്റെ സാധ്യതയെപ്പറ്റി ..

Biopic wood എന്ന് തമാശക്കെങ്കിലും വിളിക്കപ്പെടുന്ന bollywood industry ഇങ്ങനെ ഒരു ഗംഭീര കഥയെയും കഥാപാത്രത്തെയും വെള്ളിത്തിരയിലെത്തിക്കാൻ വൈകുന്നതിന്റെ കാരണങ്ങളെപ്പറ്റി ..!

യുവരാജ് സിംഗിന്റെ കളി മികവിനെപ്പറ്റി ധോണി തന്റെ സുഹൃത്തുക്കളോട് വിവരിക്കുന്ന രംഗത്തിൽ നിന്നാണ് അയാളുടെ സിനിമയിലേക്കുള്ള entry . അവിടന്നങ്ങോട്ട് യുവരാജ് എന്ന പേര് പറയുന്നിടം മുതൽ അയാളെ സ്‌ക്രീനിൽ കാണിക്കുന്ന രംഗം വരെ അയാൾക്ക് കൊടുത്തിരിക്കുന്ന ബിൽഡ് up കാണുമ്പോൾ വ്യക്തമാണ് അന്നത്തെ കാലത്തു ക്രിക്കറ്റ് ലോകത്ത്‌ യുവരാജ് എന്ന പേര് ഉണ്ടാക്കിയെടുത്ത impact .. !

ലക്ഷക്കണക്കിന് പ്രതിഭാ ശാലികളായ കളിക്കാരുള്ള ഈ ഇന്ത്യാ മഹാരാജ്യത്തെ നിന്ന് അയാളുടെ space ലേക്ക് ഇന്നും കൃത്യമായ ഒരു replacement നടത്താൻ ബിസിസിഐ ക്ക് കഴിഞ്ഞിട്ടില്ലെന്ന് തിരിച്ചറിയുമ്പോ അന്നത്തെ അതേ impact ഇന്നും മാറ്റമില്ലാതെ തുടരുകയാണ് എന്നാണ് വ്യക്തമാവുന്നത് ..

വർഷം 2001, പതിനേഴോ പതിനെട്ടോ വയസ്സ് മാത്രം പ്രായമുള്ള young യുവരാജ് സിങ് ടീമിൽ എത്തിയതിനെക്കുറിച്ചും കെനിയയിൽ ഒരു സീരീസിന് പോയി match day ക്ക് തൊട്ടുമുൻപുള്ള ദിവസം അവിടെ night പാർട്ടിക്ക് പോയ അയാളെ whole night തേടി നടന്നതിനെക്കുറിച്ചും ഒരിക്കൽ ഗാംഗുലി പറയുകയുണ്ടായി .. അങ്ങനെ ഒരു night കഴിഞ്ഞു പോയിട്ടും next ഡേ നടന്ന മാച്ചിൽ ടോപ് scorer അതേ young man തന്നെയായിരുന്നെന്ന് വളരെ excitement ൽ തന്നെയാണ് ഗാംഗുലി പറഞ്ഞവസാനിപ്പിക്കുന്നത് ..

അവിടെ നിന്ന് തുടങ്ങി ഇന്ത്യയുടെ 'പറക്കും മനുഷ്യനായാണ് ' അയാൾ അറിയപ്പെട്ടത് . ബാറ്റിൽ നിന്ന് റൺസ് ഒഴുകുന്ന അതേ ലാഘവത്തിൽ എത്രയോ റൺസ് അയാൾ വായുവിൽ പറന്ന് തടുത്തിട്ടു ..! Spin magic ൽ എത്രയോ വിക്കറ്റുകൾ കടപുഴകി വീണു ..! ഇന്നും യുവരാജ് സിങ് സ്ലിപ്പിൽ നിന്നെടുക്കുന്ന catch ന്റെ beauty ഇടക്ക് കണ്ടാസ്വദിക്കുകയല്ലാതെ വഴിയില്ല . കാരണം അങ്ങനെ ഉള്ള ക്യാച്ചുകൾ ഇന്ന് ഇന്ത്യൻ ടീമിലൊരു കാണാക്കനി പോലെ ഒന്നാണ് .

2007 ൽ അടിച്ച ഓരോവറിലെ ആറു സിക്സുകളും 2007 , 2011 world കപ്പ് ജയങ്ങളും സമ്മാനിച്ച് അയാൾ ക്രിക്കറ്റ് ലോകത്തോട് ബൈ പറയുന്ന ദിവസം വരെ യുവരാജ് സിങ് പൊരുതിയത് എതിർടീമുകളോട് മാത്രമായിരുന്നില്ല , തന്നെ കീഴ്പ്പെടുത്താനിരുന്ന ക്യാന്സറിനോട്‌ , അതിന്റെ വേദനകളോട്.. 2011 world കപ്പിന് മുകളിൽ അയാളുടെ വേദനകളുടെ അടയാളം പോലും കോറികിടപ്പുണ്ടാവണം .

എന്നിട്ടും ,അർഹിച്ച രീതിയിലൊരു farewell അയാൾക്ക് കിട്ടിയില്ല എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട് നമുക്ക് ചുറ്റും ..

ധോണി ഇന്ത്യൻ ടീമിൽ നേടിയെടുത്ത പലതിലും യുവരാജ് എന്ന all റൗണ്ടറുടെ കഠിനാദ്വാനത്തിന്റെ , വേദനകളുടെ അംശം കോറികിടപ്പുണ്ട് .. അത്‌ 'the untold story of yuvraj ' എന്ന പേരിൽ ധോണിയുടെ ആത്മകഥക്കുള്ളിൽ തന്നെ ഒളിഞ്ഞിരിക്കുകയാണ് ...
അല്ലെങ്കിൽ ‘the test of my life’ എന്ന yuvraj സിംഗിന്റെ biography യിൽ മറഞ്ഞിരിക്കുകയാണ് ..

അണിയറയിൽ 200 Not out എന്ന പേരിൽ ഒരുങ്ങുന്ന bio pic മൂവി ഇറങ്ങും വരേക്കെങ്കിലും...!

പുതുമുഖങ്ങളെ മാത്രം വെച്ചുള്ള സ്ഥിരം തമിഴ് പരിപ്പുവട ത്രില്ലർ എന്ന് കരുതി ചുമ്മാ കണ്ടതാണ്..പക്ഷെ പൊളി ഐറ്റം 👌കിടു സ്ക്രി...
12/12/2025

പുതുമുഖങ്ങളെ മാത്രം വെച്ചുള്ള സ്ഥിരം തമിഴ് പരിപ്പുവട ത്രില്ലർ എന്ന് കരുതി ചുമ്മാ കണ്ടതാണ്..
പക്ഷെ പൊളി ഐറ്റം 👌

കിടു സ്ക്രിപ്റ്റ് ✌️✌️
പ്ലോട്ട് 👌👌
മോട്ടീവ് 👌👌

Specially the ക്ലൈമാക്സ് 😎

One of the recent best Psychological Thriller

നെറ്റ്ഫ്ലിക്സിൽ ഉണ്ട്...

Go Try it you never gonna regret 🥳

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ കളംകാവലിലെ പ്രകടനത്തിന് മമ്മൂക്ക 2025 സ്റ്റേറ്റ് അവാർഡ് ലിസ്റ്റിൽ ഇടം പിടിക്കും എന്ന് ആ...
09/12/2025

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ കളംകാവലിലെ പ്രകടനത്തിന് മമ്മൂക്ക 2025 സ്റ്റേറ്റ് അവാർഡ് ലിസ്റ്റിൽ ഇടം പിടിക്കും എന്ന് ആരാധകർ വിശ്വസിച്ചത് പോലെ തന്നെ ഞാനും വിശ്വസിച്ചിരുന്നു.

മമ്മൂക്കയുടെ പ്രകടനം മികച്ചതാകും എന്നതിന് അപ്പുറം സിനിമ എങ്ങനെയാവും എന്ന് പോലും ചിന്തിക്കാതെ ആണ് ടിക്കറ്റ് എടുത്തത്.

ആദ്യ സീനിൽ തന്നെ കയ്യടി വീണു. അത് മമ്മൂക്കയുടെ കയ്യടക്കത്തോടെ ഉള്ള പ്രകടനം കൊണ്ട് മാത്രം. അപ്പോൾ മനസ്സിൽ ഇങ്ങനെ ആയിരുന്നു

"ഇതിനൊക്കെ ആണ് ഞാൻ വന്നത്.. വരട്ടെ വരട്ടെ!! ഇനിയും ഞെട്ടിക്കലും കയ്യടികളും വരട്ടെ!!"

എന്നാൽ ക്ലൈമാക്‌സിൽ അതെ കയ്യടി വിനായകന് കിട്ടി. ക്രൂരതയും പ്രണയവും കാമവും മിന്നി വന്ന മുഖത്ത് പതർച്ച വന്നപ്പോൾ ആരാധകർ അടക്കം വിനായകന് വേണ്ടി കയ്യടിച്ചു.

അതാണ് ഒരു നടന് ലഭിച്ച ഏറ്റവും മികച്ച അവാർഡ്.

ഇനിയും മിനുക്ക് ഇക്കാ!!



Address

Adimali

Telephone

+918281968109

Website

Alerts

Be the first to know and let us send you an email when Kolambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share