News Roundup 24x7

News Roundup 24x7 Mrs India UAE 2024, Kids & Teens IndiaUAE 2024, Indian Business Icons of UAE

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണ...
15/06/2026

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ

ഗൃഹജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർ രാഷ്ട്രശില്പികളാണ് എന്നും അവരുടെ അദ്ധ്വാനം രാജ്യത്തിന്റെ പുരോഗതിയുടെ ആധാരമാണെന്നും സുപ്രീം കോടതി ചരിത്രപരമായ ഒരു വിധിയിലൂടെ നിരീക്ഷിച്ചത് ഇക്കഴിഞ്ഞ ജൂൺ 11-നാണ്. അതിനും വളരെ മുൻപേ, 2025 ഒക്ടോബറിലാണ് എൽഡിഎഫ് സർക്കാർ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. 31.34 ലക്ഷം പേരെയാണ് ഇതിൽ ഗുണഭോക്താക്കളായി കണക്കാക്കിയത്. 3720 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ അവസാനത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചത്. മാർച്ച്‌ മാസം വരെ പെൻഷൻ നൽകുകയും ചെയ്തു. സ്ത്രീസുരക്ഷാ പദ്ധതിയെ തുടക്കം മുതൽ അപഹസിച്ച യുഡിഎഫ് നേതൃത്വം ഇപ്പോൾ പദ്ധതിയെ തന്നെ തകർക്കാനുള്ള രാഷ്ട്രീയ തീരുമാനം അണിയറയിൽ തയ്യാറാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. രണ്ടു മാസത്തെ പെൻഷൻ നൽകാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുകയാണ്. സ്ത്രീപക്ഷ സർക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാന പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത്. യുഡിഎഫ് സർക്കാർ നിലപാട് തിരുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
BreakingNews WomenWelfare KeralaPolitics TrendingNews

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്കെതിരെ ആക്രമണം, ജയ്പൂരിലെ പ്രതിഷേധത്തിനിടെ മുഖത്തടിയേറ്റുകോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...
15/06/2026

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്കെതിരെ ആക്രമണം, ജയ്പൂരിലെ പ്രതിഷേധത്തിനിടെ മുഖത്തടിയേറ്റു

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം. ജയ്പൂരിലെ പ്രതിഷേധത്തിനിടെയാണ് ചിലർ അഭിജീതിനെ മർദിച്ചു. ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്. അതേ സമയം, നീറ്റ് പരീക്ഷാ ചോദ്യ പേ‍പ്പ‍ർ ചോർച്ചയിൽ ബെംഗളൂരുവിൽ കോക്ക്റോച്ച് ജനതാ പാർട്ടി ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫ്രീഡം പാർക്കിൽ കനത്ത മഴയെ വകവയ്ക്കാതെയായിരുന്നു പ്രതിഷേധം. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നൂറു കണക്കിന് പേർ പങ്കെടുത്തു. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്, സിനിമാ താരം കിരൺ ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു. കന്നട ചലച്ചിത്ര ഇതിഹാസം പുനീത് രാജ്കുമാറിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സിജെപി പ്രവർത്തകർ ഫ്രീഡം പാർക്കിലേക്കെത്തിയത്. ദില്ലി ജന്തർ മന്തർ പ്രതിഷേധത്തിന് ശേഷമാണ് സിജെപി ബെംഗളൂരുവിലും പ്രതിഷേധ കൂട്ടായ്മ ഒരുക്കിയത്.
NEET NEETPaperLeak PoliticalNews BreakingNews IndiaNews

‘ഞാൻ അമ്മയല്ല, ആ ഫീലും അറിയില്ല, പക്ഷേ കൊളുത്തുവലിക്കുന്ന വേദന’; നെടുമങ്ങാട്ടെ ക്രൂരതയിൽ സൂര്യസൂര്യ ജെ മേനോന്റെ വാക്കുകൾ...
01/06/2026

‘ഞാൻ അമ്മയല്ല, ആ ഫീലും അറിയില്ല, പക്ഷേ കൊളുത്തുവലിക്കുന്ന വേദന’; നെടുമങ്ങാട്ടെ ക്രൂരതയിൽ സൂര്യ

സൂര്യ ജെ മേനോന്റെ വാക്കുകൾ
എന്നെ ആദ്യമായിട്ടാണ് ഒരു കുട്ടിയുടെ നിസഹായാവസ്ഥയിലുള്ള കണ്ണുകൾ പിന്തുടരുന്നത്. ആ വാർത്ത കേട്ട ശേഷം എന്തോ പോലെയാണ്. ഞാൻ ഒരു അമ്മയൊന്നും അല്ല. മാതൃത്വത്തിൻറെ ഒരു ഫീലോ കാര്യങ്ങളോ എനിക്ക് അറിയത്തുമില്ല. പക്ഷേ എവിടെ ഒരു കൊളുത്തുവലിക്കുന്നൊരു വേദന. അതിനെക്കാൾ വിഷമം ഈ കുറ്റം ചെയ്ത ആളുകൾ ജയിലിൽ പോകുക, നല്ല ഭക്ഷണം കഴിക്കുക, അവര് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടുക. അത്യാവശ്യം സമ്പാദ്യമായിട്ട് വെളിയിൽ ഇറങ്ങുന്നു.

വധശിക്ഷ വിധിക്കുകയാണെങ്കിൽ പോലും, ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അതിൻറെ അപ്ഡേറ്റും കാര്യങ്ങളുമൊന്നും അറിഞ്ഞില്ല. അതുപോലെ ഷിംജിത. അവരിപ്പോൾ പുറത്തിറങ്ങി എന്ന് കേൾക്കുന്നു. വീഡിയോകൾ ചെയ്ത് നടക്കുന്നു. ഒരു ഐഡിയ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ നമുക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. അതാണ് പ്രധാന പ്രശ്നം. ചില സമയത്ത് ചില വാർത്തകൾ കേൾക്കും. കുറ്റം ചെയ്തവരെ പൊതുജനം തല്ലിക്കൊന്നു എന്നൊക്കെ. അതൊക്കെ നമ്മുടെ കേരളത്തിലും വന്നെങ്കിൽ എന്ന് ഇടയ്ക്ക് ഞാൻ ആഗ്രഹിക്കാറുണ്ട്. പൊതുവിൽ വൈലൻസ് ആഗ്രഹിക്കുന്ന ആളൊന്നുമല്ല ഞാൻ. പക്ഷേ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ, പൊതുജനം കയ്യേറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിമിഷമായിരുന്നു ഇന്നലത്തെ ഈ വാർത്ത. ‌

31/05/2026

നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുക്കാർ മർദിക്കുന്നു

സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യ വാരം അതിശക്തമഴ; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 6 ജില്ലകളിലും നാളെ 9 ജ...
31/05/2026

സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യ വാരം അതിശക്തമഴ; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്സം

സ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ ആഴ്ച 2 ദിവസങ്ങളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 3, 4 തിയതികളിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ അടുത്ത 5 ദിവസവും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും സ്കൂൾ തുറക്കുന്ന ദിവസമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ജൂൺ 2 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ജൂൺ 3 നാകട്ടെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 4 ന് പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

ഭാര്യ കിടപ്പുരോഗി, ലൈംഗികാസക്തിയും കാമവികാരങ്ങളും ഇല്ലാതാക്കാൻ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റി നാൽപ്പത്തിരണ്...
31/05/2026

ഭാര്യ കിടപ്പുരോഗി, ലൈംഗികാസക്തിയും കാമവികാരങ്ങളും ഇല്ലാതാക്കാൻ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റി നാൽപ്പത്തിരണ്ടുകാരൻ

ലൈംഗികാസക്തിയും കാമവികാരങ്ങളും ഇല്ലാതാക്കാൻ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റി നാൽപ്പത്തിരണ്ടുകാരൻ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ മഹാരാജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്.രാംമിലൻ യാദവ് എന്നയാളാണ് കടുംകൈ സ്വീകരിച്ചത്. തന്റെ കൃഷിയിടത്തിനടുത്തുള്ള കിണറ്റിൻകരയിൽ വെച്ചാണ് ഇയാൾ കോടാലി ഉപയോഗിച്ച് ലിംഗത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാൾ തന്നെ തന്റെ ബന്ധുവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ ബന്ധുക്കൾ ആദ്യം മഹാരാജ്പൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, പിന്നീട് പരിക്ക് ഗുരുതരമായതിനാൽ ഛത്തർപൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഒരു രാംലീല നാടകസംഘം നടത്തിവരികയായിരുന്ന രാംമിലൻ. കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നു ഇയാളെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമത്തിൽ ഒരു വീഡിയോയിൽ തന്റെ ലൈംഗികാസക്തിയും ആഗ്രഹങ്ങളും അവസാനിപ്പിക്കാൻ വേണ്ടിയാണ് താൻ ഈ കടുംകൈ ചെയ്തതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ശേഷിക്കുന്ന ജീവിതം പ്രാർത്ഥനകൾക്കും രാജ്യസേവനത്തിനുമായി സമർപ്പിക്കാനാണ് തന്റെ തീരുമാനമെന്നും ഇയാൾ പറയുന്നത്. രാംമിലന്റെ ഭാര്യ ദീർഘനാളായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്. ഒരു മകനും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. ഇതിൽ ഒരു മകളുടെ വിവാഹം വരാനിരിക്കുന്ന ജൂൺ 25ന് നിശ്ചയിച്ചിരിക്കുകയാണ്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

കുരുന്നിൻ്റെ കൊലപാതകത്തിൽ നടുക്കത്തോടെ നാട്ടുകാർ‘അഷ്കറിന് ആരുമായും സഹകരണമില്ല, വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അ...
31/05/2026

കുരുന്നിൻ്റെ കൊലപാതകത്തിൽ നടുക്കത്തോടെ നാട്ടുകാർ
‘അഷ്കറിന് ആരുമായും സഹകരണമില്ല, വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു’

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമർദനമേറ്റ് കൊലപ്പെട്ട സംഭവത്തിൽ നടുക്കത്തോടെ പനവൂർ കരിക്കുഴിയിലെ നാട്ടുകാർ. സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയ്ക്കും പങ്കാളി അഷ്കറിനും നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നില്ലെന്ന് സമീപവാസിക. വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നും വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും അഷ്കറിന് ഇഷ്ടമില്ലായിരുന്നു.

ക്രൂരമർദനം നേരിട്ട് ഒന്നര വയസ്സുകാരൻ, മരണം
നെടുമങ്ങാട് പനവൂർ കരിക്കുഴിയിലെ വാടക വീട്ടിൽ അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കുമൊപ്പം താമസിച്ചിരുന്ന ഒന്നര വയസ്സുകാരൻ്റെ മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഛർദിച്ചുവെന്ന് പറഞ്ഞ് കുട്ടിയെ അഷ്കർ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ആണ് കുട്ടിക്ക് മരണം സംഭവിച്ചത്. തുടർന്ന് നടന്ന പോസ്റ്റ് മോർട്ടത്തിൽ കുട്ടി അതിക്രൂരമായി മർദനം നേരിട്ടുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അമ്മ അഖില, പങ്കാളി അഷ്കർ എന്നിവരെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് ചെയ്തതും.

നിങ്ങളുടെ അഭിപ്രായം എന്താണ് ?ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി
08/05/2026

നിങ്ങളുടെ അഭിപ്രായം എന്താണ് ?
ആരായിരിക്കണം അടുത്ത മുഖ്യമന്ത്രി

06/05/2026

പരാജയത്തെക്കുറിച്ച് പഠിക്കുമെന്ന് ഒല്ലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാജി കോടങ്കണ്ടത്ത്. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ കെപിസിസി തലത്തിൽ അന്വേഷണം നടത്തും.

‘ഇത് നമ്മുടെ നഷ്ടം’ ; കെ.കെ.ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽകെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് റിമ കല്ല...
06/05/2026

‘ഇത് നമ്മുടെ നഷ്ടം’ ; കെ.കെ.ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽ

കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ. ‘ഇത് നമ്മുടെ നഷ്ടം’ എന്നു കുറിച്ചുകൊണ്ടായിരുന്നു റിമയുടെ പ്രതികരണം. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെയാണ് കെ.കെ.ശൈലജ പരാജയം ഏറ്റുവാങ്ങിയത്.

Address

Dubai
Dubai

Website

Alerts

Be the first to know and let us send you an email when News Roundup 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share