Be Happy

Be Happy Entertainment , Knowledge and Fun zone. Like page for updates

08/04/2023
09/06/2021
08/04/2021
ഒന്നാം സമ്മാനമായ ആറു കോടി കിട്ടി എന്നറിഞ്ഞിട്ടും, മറ്റൊരാൾ തലേന്ന് പറഞ്ഞു വെച്ചു എന്ന ഒറ്റക്കാരണത്താൽ ലോട്ടറി വിലയായ ഇരു...
23/03/2021

ഒന്നാം സമ്മാനമായ ആറു കോടി കിട്ടി എന്നറിഞ്ഞിട്ടും, മറ്റൊരാൾ തലേന്ന് പറഞ്ഞു വെച്ചു എന്ന ഒറ്റക്കാരണത്താൽ ലോട്ടറി വിലയായ ഇരുനൂറു രൂപ മാത്രം വാങ്ങിയ ആ തെരുവോര ലോട്ടറി ടിക്കറ്റു വില്പനക്കാരിക്ക് ഇത്രയും മഹത്തായ മൂല്യ ബോധം എവിടുന്നു വന്നു ചേർന്നു..?
അറിയില്ല. അവളുടെ മുന്നിൽ നമ്മൾ ഒന്നുമല്ല. വാക്ക് മാറാനുള്ളതല്ലേ എന്നു പറയുന്ന ഈ ലോകത്തിൽ വാക്കാണ് സത്യം എന്നു മൗനമായി നടന്നകലുന്ന സ്മിജ...!
🙏🙏 Sreehari Bala

17/01/2021

ഞാൻ
K S R T C എംഡിക്കൊപ്പം.
ഈ സ്ഥാപനം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ഷെയർ ചെയ്യുക

07/01/2021

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അഞ്ചുപേർ മെൽബണിലെ ഒരു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് യാദൃശ്ചികമായിക്കണ്ട നവൽദീപ് സിങ് എന്ന ആരാധകൻ തൻറെ ഇഷ്ടതാരങ്ങളറിയാതെ അവരുടെ ബില്ല് കൊടുത്തു. എത്ര നിർബന്ധിച്ചിട്ടും പണം വാങ്ങാൻ തയ്യാറാവാതിരുന്ന ആരാധകനൊപ്പം ഒരു ഫോട്ടോയുമെടുത്തു താരങ്ങൾ പോയി. സന്തോഷം കൊണ്ട് ബില്ലിൻറെ ഫോട്ടോയടക്കം കാര്യങ്ങൾ നവൽദീപ് സിങ് സോഷ്യൽ മീഡിയയിൽ ഇട്ടു. തുടർന്ന് ബില്ലിലെ ബീഫ് വിഭവങ്ങളുടെ പേരിൽ താരങ്ങൾക്ക് നേരെ സൈബർ ആക്രമണം തുടങ്ങി. അധിക്ഷേപങ്ങളെത്തുടർന്ന് നവൽദീപ് തൻറെ ട്വിറ്റർ പ്രൊഫൈൽ ലോക്ക് ചെയ്തു. ഒരു വ്യക്തി കഴിച്ച ഭക്ഷണത്തിൻറെ പുറകെ ആളുകൾ പോകുന്നത് ഏത് പ്രാധാന്യത്തിൻറെ പേരിലാണ്? ഇതേ സമയത്തു തന്നെയാണ് കേരളത്തിലെ ചില ഹോട്ടലുകളിൽ ഹലാൽ ബ്രാൻഡിംഗ് ഏർപ്പെടുത്തുന്നു എന്ന വിമർശനം ഉണ്ടായത്. അനുവദനീയം എന്നർത്ഥമുള്ള അറബിവാക്കാണ് ഹലാൽ എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം ഒരു ബ്രാൻഡിംഗിൻറെ വിശദാംശങ്ങളും ലക്ഷ്യങ്ങളും എന്താണ് എന്നത് ഇനിയും പുറത്തുവരേണ്ട കാര്യങ്ങളാണ്. മതസംഘടനകൾ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പക്ഷേ ഒരു മതപ്രഭാഷകൻ പറഞ്ഞത്, 'ഹലാൽ ബോർഡ് കണ്ടിട്ടും നിങ്ങൾ ആ ഹോട്ടലിൽ കയറുന്നില്ലെങ്കിൽ നിങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം വേണ്ടെന്ന് നിങ്ങൾ പരോക്ഷമായി പ്രഖ്യാപിക്കുകയാണ്' എന്നാണ്. ഇവിടെയാണ് പ്രശ്നം. നാളെ ആരോഗ്യത്തിന് പകരം മതം എന്ന വാക്കുപയോഗിച്ചാൽ, പിന്നെ ഹലാൽ ബോർഡുള്ള ഒരു ഹോട്ടലിൽ മാത്രം കയറാൻ ഒരു വിശ്വാസി മതമൗലികവാദികളാൽ നിർബന്ധിക്കപ്പെടാം. അടുത്തടുത്തു ഹലാൽ ബോർഡുള്ളതും ഇല്ലാത്തതുമായ രണ്ട് ഹോട്ടലുണ്ടായിട്ട് ബോർഡില്ലാത്ത ഹോട്ടലിലാണ് ദുൽഖർ സൽമാനോ ഫഹദ് ഫാസിലോ കയറുന്നതെങ്കിൽ, രോഹിത് ശർമയ്ക്കും ഋഷഭ് പന്തിനും നേരെ ഇപ്പോൾ നടക്കുന്ന ആക്രമണം നാളെ അവർക്ക് നേരെയും ഉണ്ടാകാം. ഒരിടത്തു ബ്രാഹ്മണർക്ക് മാത്രമായി ഒരു ക്രിക്കറ്റ് ടൂർണമെന്റും, മറ്റൊരിടത്തു മുസ്ലിങ്ങൾക്ക് മാത്രമായി വേറൊരു ടൂർണമെന്റും നടത്തുന്നതിൻറെ വാർത്ത അടുത്തിടെയാണ് നമ്മൾ കണ്ടത്. പൊതുവിദ്യാലയങ്ങൾ, കളിക്കളങ്ങൾ, ഭക്ഷണശാലകൾ, സിനിമാക്കൊട്ടകകൾ, വായനശാലകൾ.... ഇവിടങ്ങളിലൂടെയൊക്കെയാണ് ഭരണഘടനയിൽ എഴുതിവെച്ചിട്ടുള്ള മതനിരപേക്ഷത യഥാർത്ഥത്തിൽ ജീവൻ വെച്ച് വളരുന്നത്. ആ ഒത്തുചേരലുകൾ ഇല്ലാതാക്കുവാനാണ് പുതിയ വാദങ്ങളും ശീലങ്ങളും സൃഷ്ടിക്കുവാൻ അവർ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ ചോറ്റുപാത്രത്തിൽ തലയിടുന്ന കാര്യത്തിൽ എല്ലാ ഫാസിസ്റ്റുകൾക്കും ഒരു മനസ്സാണ്. ചോറ്റുപാത്രം കാലിയാണെങ്കിൽ അതവരുടെ പ്രശ്നവുമല്ല. എന്നാൽ നമുക്ക് ഭക്ഷണം സ്നേഹത്തിനൊപ്പം പങ്ക് വെക്കാനുള്ളതാണ്. അത് വെറുപ്പിൻറെ ആയുധമല്ല.
Ron Bastian

" എന്നെ വിലയ്ക്ക് വാങ്ങാൻ ഇഷ്ടം പോലെ  കോടികളാ ഓഫര്‍ ചെയ്തത്, ഒരു പൈസ പോലും ഞാന്‍ വാങ്ങിയില്ല. ഇന്നും ഞാന്‍ ഈ 3 സെന്റ് സ്...
22/12/2020

" എന്നെ വിലയ്ക്ക് വാങ്ങാൻ ഇഷ്ടം പോലെ കോടികളാ ഓഫര്‍ ചെയ്തത്, ഒരു പൈസ പോലും ഞാന്‍ വാങ്ങിയില്ല. ഇന്നും ഞാന്‍ ഈ 3 സെന്റ് സ്ഥലത്ത് കോളനിയിലാ കിടക്കുന്നത്. എന്‍റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി. ഞാന്‍ ഹാപ്പിയാ'' ഇന്ന് ഞാൻ കള്ള് കുടിക്കും
""രാജു""

ഈ ലോകത്തെ ഏറ്റവും നീതിമാന്മാരായ മനുഷ്യരിൽ പെട്ടഒരാൾ"
മുഴുവൻ വായിക്കാതെ പോകരുത്.
---------------------------- *

ആ കള്ളന് മനസാക്ഷിയുണ്ട്,
സത്യസന്ധതയുണ്ട്,
കരുണയുണ്ട്,
കരളുറപ്പുണ്ട്...

ഇതൊന്നുമില്ലാത്ത ഒരു കൂട്ടം ആളുകളുണ്ട്.
കാശു കണ്ടാൽ കണ്ണു മഞ്ഞളിച്ച് ഏത് കള്ളത്തരത്തിനും കൂട്ടുനിൽക്കുന്ന കുതികാൽ വെട്ടികൾ.

അടയ്ക്കാ രാജു.
ജോലി മോഷണമാണ്.
പേരിന്റെ കൂടെയുള്ള ഇരട്ടപ്പേര് കേട്ടാലറിയാം
എന്തൊക്കെയാകും ഇതിയാന്റെ മോഷണ വസ്തുക്കളെന്ന്...
ജൂവലറികളും ബാങ്കുകളും കുത്തിത്തുറന്ന് കോടികൾ മോഷ്ടിക്കുന്ന കൂട്ടത്തിലല്ല,
നാളികേരം, വാഴക്കുല, അടയ്ക്കാ, ഇരുമ്പു കമ്പികൾ .... ഇത്യാദി സാധനങ്ങൾ അടിച്ചു മാറ്റുന്ന സാദാ കള്ളൻ..

വിഷയത്തിലേക്ക് വരാം.
അടയ്ക്കാ രാജു പത്ത് ഇരുപത്തേഴ് കൊല്ലം മുന്നേ കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിൽ മോഷ്ടിക്കാനെത്തി.
കഴിഞ്ഞ രണ്ടു തവണയും ഇവിടെ തന്നെ മോഷ്ടിക്കാൻ വന്നത്, നിർമ്മാണ പ്രവർത്തനത്തിന്റെ ബാക്കി വന്ന കമ്പി മോഷ്ടിക്കാനായിരുന്നു.
രാത്രിയിൽ മോഷ്ടിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയപ്പോൾ രണ്ടു പേർ ടോർച്ചുമടിച്ച് കേറി വരുന്നു. രാജു പതുങ്ങി നിന്ന് വന്നവരേ നിരീക്ഷിച്ചു. വന്നവർ ഒളിച്ചും പാത്തും കെട്ടിടത്തിനകത്തേക്ക് കയറി. ലക്ഷ്യം തന്നേയല്ല എന്നു മനസിലാക്കിയപ്പോൾ
പണി പാളിയതിനാൽ രാജു മതിലു ചാടി മുങ്ങി.
പിറ്റേന്ന് രാവിലെ അവിടെ ഒരു മരണം നടന്നു. കോൺവെന്റിലെ സിസ്റ്റർ അഭയ കിണറ്റിൽ മരിച്ചു കിടക്കുന്നു.
വാർത്ത കേട്ടറിഞ്ഞ് നാട്ടുകാരൻ കൂടിയായ അടയ്ക്കാ രാജുവും സംഭവം കാണാൻ കോൺവെന്റിലെത്തി.
തലേന്ന് രാത്രി ടോർച്ചുമടിച്ച് പതുങ്ങി വന്ന രണ്ട് ളോഹ ധാരികളും അവിടെ നിൽക്കുന്നു!
കന്യാസ്ത്രീകൾ മാത്രം താമസിക്കുന്ന കോൺവെന്റിൽ പാതിരാത്രിയിൽ പതുങ്ങി കയറി പോയ വൈദിക ശ്രേഷ്ഠർ എന്ത് കുമ്പസാരത്തിനാണ് പോയത് എന്ന് അന്നേ രാജുവിന് മനസിലായിരിക്കണം!!
പക്ഷെ പുറത്തു പറഞ്ഞില്ല. കഴിഞ്ഞ രണ്ടു തവണത്തെ മോഷണക്കുറ്റമടക്കം വെറുതെ തലയിൽ വെക്കണ്ടാ എന്നു കരുതിക്കാണും!
കഥ തീർന്നില്ല .. ഈ മരണം ഭയങ്കര പ്രശസ്തിയായി! അന്വേഷണം ക്രൈംബ്രാഞ്ചിന്..
പോലീസ് നായ മണം പിടിച്ചോ,
മോഷണ മുതല് തേടിച്ചേന്നതോ -
എന്തായാലും രാജുവിന് പിടി വീണു.
രണ്ടു മാസം ക്രൂര മർദനം!
കൊലപാതകം ഏറ്റെടുത്താൽ പാരിതോഷികം വരെ വാഗ്ദാനം ചെയ്തു.
രാജു വീണില്ല! കേസന്വേഷണ ഉദ്യോഗസ്ഥരോട് സംഭവ ദിവസം രാത്രിയിൽ നടന്നത് പറഞ്ഞു. അന്വേഷണത്തിന് വഴിത്തിരുവായത് അവിടം മുതലാണ്.
കേസിലെ പ്രതി, പ്രധാന സാക്ഷിയായി.
പിന്നീട് നടന്നതൊക്കെ അന്നേ വരെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ. തിരുവസ്ത്രമണിഞ്ഞ മണവാട്ടികളുടെ നെറികേടുകളും ളോഹയിട്ട വൈദികരുടെ കൊളളരുതായ്മകളും പുറം ലോകമറിഞ്ഞു...

അനേക വർഷങ്ങൾ കൂടെ താമസിച്ച കർത്താവിന്റെ മണവാട്ടി അനുപമ, മരണപ്പെട്ട സിസ്റ്റർ അഭയയേ കഴിഞ്ഞ ദിവസം കോടതിയിൽ തള്ളിപ്പറഞ്ഞു....!!
സഭാചട്ടമനുസരിച്ച് വൈദികരെ രക്ഷപെടുത്തണമെന്നാണ് നിയമം!!
ഫ്രാങ്കോ പിതാവിനെ രക്ഷപെടുത്താൻ ഒരുമ്പെടാതിരുന്ന സിസ്റ്റർ ലൂസി സഭയ്ക്കു പുറത്തു പോയ; അതേ നിയമത്തിനുള്ളിൽ നിൽക്കാനായിരുന്നു സിസ്റ്റർ അനുപമ കൂറുമാറി പ്രതിഭാഗം ചേർന്നത്!!!
(ഇവളുമാരൊക്കെ രാത്രിയിൽ മനസാക്ഷിക്കു നിരക്കാത്തത് ചെയ്തിട് മനസമാധാനത്തോടെ കിടന്നുറങ്ങുമോ?)
മറ്റൊരു സാക്ഷിയായിരുന്നു തൊട്ടടുത്ത വീട്ടിലെ താമസക്കാരൻ സഞ്ജു പി മാത്യു.
ഇത്രനാളും വാദിഭാഗത്ത് നിന്നിരുന്ന ഇയ്യാളും കാശിന്റെ കനത്തിൽ മയങ്ങി പ്രതിഭാഗത്തു ചേർന്നു..!

പക്ഷെ, കള്ളൻ അടയ്ക്കാ രാജു
താൻ പറഞ്ഞ മൊഴിയിൽ ഉറച്ചു നിന്നു.
ളോഹയിട്ട വൈദികനേ ചൂണ്ടി ഇന്നലെ കോടതിയിൽ രാജു ഉറപ്പിച്ചു പറഞ്ഞു:
'ദേ ... ഇയ്യാളാണ് അന്ന് രാത്രിയിൽ പയസ് ടെൻത് കോൺവെന്റിൽ വന്നത്...." എന്ന്.

കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ ആത്മാവ്
ഒരുപാട് സന്തോഷിച്ചിരിക്കണം.....
കൂടെ നിന്നവർ പോലും കുതികാൽ വെട്ടിയപ്പോൾ ഒരു കള്ളൻ എനിക്കു വേണ്ടി സാക്ഷി പറഞ്ഞിരിക്കുന്നു ..

ഈ അടയ്ക്കാ കള്ളന്റെ മനസാക്ഷിക്കു മുന്നിൽ കൂറുമാറിയ സകല കള്ളികളും വെറും തൃണമാണ് ......!!!!

അതെ,
അടയ്ക്കാ രാജു എന്ന
കൊച്ചുകള്ളന് മനസാക്ഷിയുണ്ട്,
സത്യസന്ധതയുണ്ട്,
കരുണയുണ്ട്,
കരളുറപ്പുണ്ട്...

രാജു, നീയാണ് ശരി.....

10/12/2020

ജിയോ ഓഫർ മഴവില്ലു പോലെ മോഹിപ്പിച്ചു മാഞ്ഞുപോയത് നിങ്ങളോർക്കുന്നുവോ? ആദ്യത്തെ ഒരു കൊല്ലം അൺലിമിറ്റഡ് ഡാറ്റയും കോളും ഫ്രീ! പിന്നെ മൂന്ന് മാസത്തേക്ക് മുന്നൂറ് രൂപയാക്കി. ഇതിനിടെ അൺലിമിറ്റഡ് ഡാറ്റ എന്ന മോഹനവാഗ്‌ദാനം 1gb - 2gb ആക്കിയത് നമ്മളറിഞ്ഞില്ല! ഇപ്പൊ ഇതേ പ്ലാൻ 84 ദിവസത്തേക്ക് 600 രൂപയാണ്! എവിടന്ന് തുടങ്ങി, എങ്ങെത്തി നിൽക്കുന്നു എന്നാലോചിച്ചു നോക്കിയാൽ മതി, നമ്മളകപ്പെട്ടിരിക്കുന്ന ട്രാപ്പിന്റെ ആഴം മനസിലാക്കാൻ!
രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഓഫീസും, ടവറും ഒക്കെയുണ്ടായിരുന്ന BSNLനെ സർക്കാർ ശ്വാസം മുട്ടിച്ചു കൊന്നു.

മറ്റു കമ്പനികളെല്ലാം മത്സരിക്കാനാകാതെ നിന്നു കിതയ്ക്കുകയാണ്. പേരിന് അവശേഷിക്കുന്ന ഈ കമ്പനികൾ കൂടെ കളം വിട്ടാൽ, കുത്തകാവകാശം മൊത്തമായും ജിയോ'ക്ക് തീറെഴുതപ്പെടും. അങ്ങനെ വന്നാൽ പിന്നെ അവര് നിശ്ചയിക്കുന്ന റേറ്റിന് വാങ്ങുകയെന്നല്ലാതെ നമുക്ക് മറ്റു പോംവഴികളില്ല!

ഇതുപോലെ പെട്രോളിയത്തിന്റെ വില നിർണ്ണയിക്കാനുള്ള അവകാശം കമ്പനികൾക്ക് വിട്ടു കൊടുത്തപ്പോൾ സംഭവിച്ചതു കണ്ടില്ലേ? ക്രൂഡ് ഓയിലിന്റെ വില ബാരലിന് 10 ഡോളറായി താണപ്പോഴും, ലിറ്ററിന് 75 രൂപ കൊടുത്ത് നമ്മൾ വാങ്ങേണ്ടി വന്നു.

കഴിഞ്ഞ യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് പെട്രോൾ വില വർദ്ധനയ്ക്കെതിരെ ടൂ വീലർ ഉരുട്ടി സമരം ചെയ്ത ബി.ജെ.പി നേതാക്കളൊക്കെ ഇന്ന് എവിടെയാണ്? പെട്രോളിന് 1 രൂപ കൂടിയാൽ സമരത്തിനിറങ്ങുന്ന നമുക്കിപ്പോൾ അതൊന്നും വിഷയമേ അല്ലാതായി!
തിളച്ച വെള്ളം ദേഹത്തു വീണാൽ പൊള്ളലേറ്റ് നിലവിളിച്ചു പോകും. എന്നാൽ പതുക്കെ പതുക്കെ വെള്ളത്തിന്റെ ചൂട് കൂട്ടി കൊണ്ടു വന്നാൽ, അതത്ര അറിയില്ല. ഒടുവിൽ തിരിച്ചറിയുമ്പോഴേക്കും, മരണവെപ്രാളമാകും! അതേ തന്ത്രമാണിപ്പോൾ പയറ്റുന്നത്
ഇതു തന്നെയല്ലേ പാചക വാതക സിലിണ്ടറിന്റെ കാര്യത്തിലും സംഭവിച്ചത്?

കുറ്റിക്ക് 250 രൂപ ഉണ്ടായിരുന്നതാണ് പൊടുന്നനെ 500 രൂപയാക്കി, അധിക വില സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞത്! ഇപ്പൊ 600 രൂപയാണ് കുറ്റിക്ക്! സബ്‌സിഡി വരുന്നോ, ഇല്ലയോ എന്നാർക്കറിയാം!
ഇതേക്കാളൊക്കെ വലിയ അപകടമാണിപ്പോൾ കാർഷിക ബില്ലിന്റെ രൂപത്തിൽ നമ്മുടെ മുന്നിലുള്ളത്.
പരിധിയില്ലാതെ കാർഷിക വിഭവങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യാനും, വിറ്റഴിക്കാനും സാധിക്കുമ്പോൾ, അവർ പറയുന്ന വിലക്ക് വാങ്ങാൻ നിർബന്ധിതരാകും!
ഒരു കിലോ അരിയുടെ വില ഒരു രൂപ വർദ്ധിപ്പിച്ചാൽ തന്നെ ആയിരക്കണക്കിന് കോടി രൂപ കമ്പനികൾക്ക് അധിക ലാഭമുണ്ടാകും.
വസ്ത്രമോ, ഇലക്ട്രോണിക്ക് ഉല്പന്നങ്ങളോ ഒക്കെ ആളുകൾ വാങ്ങുക അവരവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ചാകും. എന്നാൽ ഒരു കിലോ അരിയോ, ഗോതമ്പോ, ഉരുളകിഴങ്ങോ ആവശ്യമുള്ളവർ, വാങ്ങിച്ചേ പറ്റൂ!
ഇതു നന്നായി അറിയാവുന്നത് കൊണ്ടാണ് ഭക്ഷ്യ വസ്തുക്കളുടെ കുത്തക കൂടെ കൈപ്പിടിയിലാക്കാൻ നോക്കുന്നത്.
ലോഞ്ച് ചെയ്ത് മാസങ്ങൾക്കുള്ളിൽ ജിയോ മാർട്ട് ഈ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സർവ്വീസ് ആയി കഴിഞ്ഞു!
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എങ്ങനെയാണോ ഈ നാട്ടിലെ വിഭവങ്ങളെ ചൂഷണം ചെയ്തത്, അതു പോലെയാണ് കോർപ്പറേറ്റുകൾ പ്രവർത്തിക്കുന്നത്!

ജനാധിപത്യ ഭരണകൂടങ്ങളെ ആ രാജ്യത്തെ ജനങ്ങൾക്കെതിരെ തിരിക്കുന്ന അതിവിചിത്രമായ കാഴ്‌ച്ചയ്ക്കാണ് നാം സാക്ഷിയാകുന്നത്!

വിളവ് നൽകിയ പാടം വിശപ്പേകുമ്പോൾ, കലപ്പയേന്തിയ കർഷകർ കലാപകാരികളാകുക തന്നെ വേണം...!!!

Address

Al Ajman

Website

Alerts

Be the first to know and let us send you an email when Be Happy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share