Rajan Kailas..Poet in Malayalam

Rajan Kailas..Poet in Malayalam എന്റെ പുതിയ പേജ് ആണ്.കൂടുതൽ സുഹൃത്തുക്കൾക്കായി ഇത് പ്രയോജനപ്പെടും എന്നു കരുതുന്നു.

04/22/2026

രണ്ടു കവിതകൾ..
❤️❤️

അക്കിത്തം ഓർമ്മ🙏🏻❤️രാജൻ കൈലാസ് രചിച്ച ' #അർക്കശോഭ' എന്ന      കവിതയുടെ ആസ്വാദനം.!            ~~~~ദേവൻ തറപ്പിൽ ~~~~~~~~~~~...
04/09/2026

അക്കിത്തം ഓർമ്മ🙏🏻❤️
രാജൻ കൈലാസ് രചിച്ച ' #അർക്കശോഭ' എന്ന
കവിതയുടെ ആസ്വാദനം.!
~~~~ദേവൻ തറപ്പിൽ
~~~~~~~~~~~~~~

സൂര്യതേജസ്സാർന്നൊരു കവിവന്ദനം
​മലയാള കവിതയുടെ ആകാശത്ത് മാനവികതയുടെ വെളിച്ചം തൂകിയ 'ഇരുളിലെ വെളിച്ചമായ' അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന മഹാസൂര്യന് അർപ്പിക്കുന്ന അക്ഷരാർച്ചനയാണ് രാജൻ കൈലാസിന്റെ ഈ വരികൾ. ലളിതമെങ്കിലും സാഹിത്യ ബിംബങ്ങളാൽ സമ്പന്നമായ ഈ കവിത, ഒരു ശിഷ്യന്റെ വിനയവും ഒരു ആരാധകന്റെ ആവേശവും ഒത്തുചേരുന്ന സുന്ദരമായൊരു കാവ്യാനുഭവമാണ്.

വരികളിലെ താളവും ദർശനവും
​കവിതയുടെ തുടക്കത്തിൽ തന്നെ 'അക്കരെക്കവിതക്കടൽ' എന്ന പ്രയോഗത്തിലൂടെ അക്കിത്തത്തിന്റെ കാവ്യലോകത്തെ അനന്തമായ സാഗരമായി കവി വിശേഷിപ്പിക്കുന്നു. 'ഋഷിയായ് കവിയായെന്നിൽ നിറഞ്ഞു നിൽപ്പവൻ' എന്ന വരികളിൽ കവിത കേവലം അക്ഷരക്കൂട്ടമല്ല, മറിച്ച് ആത്മീയമായൊരു സാന്നിധ്യമാണെന്ന ദർശനം തെളിയുന്നു.

ചരിത്രവും വേദനയും പുനർജനിക്കുമ്പോൾ
​അക്കിത്തത്തിന്റെ മാസ്റ്റർപീസ് ആയ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തെ സ്മരിക്കുന്നതിലൂടെ കവിത കൂടുതൽ ഗൗരവമേറിയ തലത്തിലേക്ക് മാറുന്നു.

"കാക്ക കൊത്തുന്നു... ചത്ത പെണ്ണിന്റെ കണ്ണുകൾ" എന്ന ആ വിഖ്യാത വരിയെ കവിതയിൽ സന്നിവേശിപ്പിച്ചത്, അക്കിത്തം ഉയർത്തിയ സാമൂഹിക വ്യഥകൾ ഇന്നും വായനക്കാരുടെ ഉള്ളിൽ ചോരവാർക്കുന്നു എന്ന സത്യത്തെ ഉറപ്പിക്കാനാണ്. പുറത്തെ പകൽക്കാഴ്ചകൾ കണ്ട് ഹൃദയം ചോരവാർക്കുമ്പോൾ, ഇരുളിൽ കണ്ണടയ്ക്കുന്നത് സുഖമാണെന്ന് പറയുന്നിടത്ത് കവിയിലെ ദാർശനികനെ നാം കാണുന്നു.

വിപ്ലവവും വിനയവും
​കേവലം ഭാവനയിലല്ല, മറിച്ച് 'ഉണ്ണി നമ്പൂതിരി' യോഗത്തിലൂടെ സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടിയ വിപ്ലവകാരിയെ കവി ഇവിടെ കൃത്യമായി അടയാളപ്പെടുത്തുന്നു. ആയിരം കണ്ണീർക്കണങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്കായി പുഞ്ചിരിപ്പൂക്കൾ വിടർത്തിയ ആ മഹാമനസ്സിനെ 'മന്ദമാരുതൻ' എന്ന ശാന്തമായ ബിംബത്തോടാണ് ഉപമിച്ചിരിക്കുന്നത്. ജ്ഞാനപീഠം എന്ന ഉന്നത ശിഖരത്തിൽ നിൽക്കുമ്പോഴും 'ഞാനെന്ന ഭാവം' തൊട്ടുതീണ്ടാത്ത ആളിനെ 'മഹാഗുരു' എന്ന് വിളിക്കുന്നതിൽ അങ്ങേയറ്റത്തെ ഔചിത്യമുണ്ട്.

മിന്നാമിനുങ്ങും സൂര്യനും
​കവിതയുടെ സമാപ്തി അതിമനോഹരമായ ഒരു രൂപകത്തിലൂടെയാണ്.
​"സൂര്യനെത്തൊടാനായ് വെമ്പും പാവം മിന്നാമിനുങ്ങു ഞാൻ!

അർക്കശോഭയായി ജ്വലിച്ചുനിൽക്കുന്ന അക്കിത്തം എന്ന സൂര്യനു മുൻപിൽ, താൻ വെറുമൊരു മിന്നാമിനുങ്ങാണെന്ന് കവി വിനയപൂർവ്വം ഏറ്റുപറയുന്നു. മഹാകവിയുടെ പാദസ്പർശമേറ്റ ഒരു 'തുമ്പപ്പൂ'വായി തന്നെത്തന്നെ താഴ്ത്തിക്കെട്ടുന്നതിലൂടെ രാജൻ കൈലാസ് എന്ന കവി തന്റെ ഗുരുവിനോടുള്ള ആദരവ് പൂർണ്ണമാക്കുന്നു.

സംഗീതാത്മകമായ ഒഴുക്കും, ലളിതമായ പദസമ്പത്തും, ആഴമേറിയ ആശയങ്ങളും ഒത്തുചേരുന്ന ഈ കവിത മലയാളത്തിലെ പ്രിയ കവിക്കുള്ള ഏറ്റവും മികച്ച സ്മരണാഞ്ജലികളിലൊന്നാണ്.

( ആശംസ സാർ.. യാത്ര തുടരട്ടെ.!

കവിത...  #കലാപൂർണ്ണ കവിതാപ്പതിപ്പിൽ.. 2026 ഏപ്രിൽ.... 🥰 #ബന്തിയാവൽ...                രാജൻ കൈലാസ്.~~~~~~~~ബന്തിയിൽ റോസാപ്...
04/03/2026

കവിത...
#കലാപൂർണ്ണ കവിതാപ്പതിപ്പിൽ..
2026 ഏപ്രിൽ.... 🥰

#ബന്തിയാവൽ...

രാജൻ കൈലാസ്.
~~~~~~~~
ബന്തിയിൽ റോസാപ്പൂ വിരിയണം,
പരീക്ഷണം വിജയിക്കണം!
ജനിതകമാറ്റത്തിനായി റോസിന്റെ വളങ്ങളും
വൈറ്റമിനുകളും എൻസൈമുകളും കീടനാശിനികളുമൊക്കെ
ബന്തിക്ക് കൊടുത്തു..
ഓരോന്നും കിട്ടുമ്പോൾ ബന്തി നിന്നു പൊട്ടിച്ചിരിക്കുകയാണ്..
ഒരു റോസാപ്പൂ തന്നിൽ വിരിയുന്നത് അവൾ സ്വപ്നം കാണുകയാണോ...?
ഞാനും കാത്തിരുന്നു
അക്ഷമനായി..

2..
കാത്തിരിപ്പിന്റെ അവസാനം,
ബന്തിയിൽ പുതിയ മൊട്ടു വന്നു...
എന്തു രസമായിരിക്കും
ഉറക്കം വരുന്നേയില്ല,
ബന്തിയിലെ റോസാപ്പൂ....
മനസ്സാകെ നിറനിറഞ്ഞു നിന്നു,
സ്വപ്നത്തിൽ പോലും!

2..

ആഹാ! പൂ വിരിഞ്ഞല്ലോ!
ഓടിച്ചെന്നു നോക്കുമ്പോൾ ബന്തി നിന്നു നൃത്തം ചെയ്യുകയാണ്..
വല്ലാത്തൊരു പൊട്ടിച്ചിരിയായ്
വലിയൊരു ബന്തിപ്പൂവ്
എന്നെ നോക്കി കളിയാക്കുന്നു!
"ഹേ! മനുഷ്യാ...മഠയാ..
എനിക്ക് ഒരിക്കലും
റോസാവാൻ കഴിയില്ല..
ഓരോ നിമിഷവും ഓരോന്നാവാൻ
തനിക്കു കഴിയും...
കുരങ്ങനും കുറുക്കനും
പാമ്പും പഴുതാരയും
കടുവയും കരടിയും
കാക്കയും കുയിലുമൊക്കെ
തന്നിൽ ഒളിഞ്ഞിരിക്കുന്നു..
ഞാനൊരു പാവം ബന്തി..
എന്റെ സന്തോഷവും
സാഫല്യവും
ആ ബന്തിയാകൽ
മാത്രമാണ്,
അതു മാത്രം...! "

~~~~~~~~~
രാജൻ കൈലാസ്

അഷിതയോർമ്മ ❤️🙏🏻~~~~~~~~~~~~എഴുത്ത് മാസികയിൽ..(2019 നവംബർ)അഷിതയ്ക്ക്...----------------------'അഷിത' യെന്നൊന്നു  പേർവിളിച്...
03/28/2026

അഷിതയോർമ്മ ❤️🙏🏻
~~~~~~~~~~~~
എഴുത്ത് മാസികയിൽ..
(2019 നവംബർ)
അഷിതയ്ക്ക്...
----------------------

'അഷിത' യെന്നൊന്നു പേർവിളിച്ചാദ്യമായ്..
അരികിലേക്കിതാ ചേർത്തു നിർത്തുന്നു ഞാൻ.
കേൾക്കുകില്ല നീയെന്നറിയുമ്പോഴും
കേൾക്കുമെന്നെൻ ഹൃദയം മിടിക്കുന്നു......
അക്ഷരത്തിന്റെ വിസ്മയക്കൂട്ടിൽ നീ-
യെന്നു തൊട്ടേ തളച്ചെന്നെയെങ്കിലും
ഇത്രനാളുമറിഞ്ഞില്ല നിന്നെ ഞാൻ,
അത്രമേൽ നാമകലെക്കഴിഞ്ഞവർ..
ഇന്നെനിക്കേറെ വിസ്മയം,നീയെന്റെ
പൊന്നു കൂടപ്പിറപ്പെന്നറിഞ്ഞതും,
നമ്മൾരണ്ടും പിറന്ന വർഷം തന്നെ
കേരളത്തിൻ പിറവിയായെന്നതും!

2.

നീറി നീറി ദശാബ്ദങ്ങളാറു നീ
ജീവിതത്തിൻ നെരിപ്പോടിൽ നിന്നവൾ...
തോറ്റുപോകാതിരിക്കുവാനക്ഷര-
ക്കൂട്ടുകൂടി ചിരിക്കാൻ പഠിച്ചവൾ..
ചിരിയിലെപ്പോഴും മുല്ലപൂക്കുന്നവൾ,
ശിരസ്സിലാകാശ വെണ്മ നിറഞ്ഞവൾ,
ഒട്ടുമേ നിനയ്‍ക്കാത്തൊരുകാലത്ത്
ഒന്നു കാണാൻ കൊതിച്ചൊരു നേരത്ത്
ഇങ്ങു ദൂരെയിരുന്നു കാണുമ്പൊഴേ-
ക്കിത്ര വേഗം പിരിഞ്ഞു നീ പോയിതോ!
അച്ഛനേല്പിച്ച ദുഃഖക്ഷതങ്ങളിൽ
അമ്മപോലും മുഖം തിരിക്കുന്നനാൾ
എത്ര വിങ്ങിത്തകർന്നു നീയെന്നുനിൻ
കഥയിലൂടെക്കരഞ്ഞറിയുന്നു ഞാൻ.

3.

ഒന്നു കാണുവാനായില്ല,പെങ്ങളേ!
എങ്കിലും നിന്റെ മൂർധാവിലിന്നിതാ
ഉമ്മ തന്നു ഞാൻ യാത്രയാക്കീടുന്നു..
ഒന്നുമേ നീയറിയില്ല.. എങ്കിലും!
_________രാജൻ കൈലാസ്

 #ന്യായം ❤️👌🏻
03/26/2026

#ന്യായം ❤️👌🏻

02/06/2026

#പുഴവഴി....
പ്രിയ സുഹൃത്ത്
ശ്രീ.പുരുഷു അരിംബ്ര ചൊല്ലിയപ്പോൾ...❤️❤️

Address

Las Vegas, NV

Telephone

+17025212005

Website

Alerts

Be the first to know and let us send you an email when Rajan Kailas..Poet in Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category