Achu Anna Mathew,

Achu Anna Mathew, എഴുത്തുകാരി എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നു.

മെയ് 8, 1974- ഇന്ത്യാ ചരിത്രത്തിലെ, ഇന്ത്യയുടെ തന്നെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന അടിയന്തരാവസ്ഥതക്കു നിമിത്...
08/05/2026

മെയ് 8, 1974- ഇന്ത്യാ ചരിത്രത്തിലെ, ഇന്ത്യയുടെ തന്നെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന അടിയന്തരാവസ്ഥതക്കു നിമിത്തം ആയ, ദി ഗ്രേറ്റ് ഇന്ത്യൻ റെയിൽവേ സ്ട്രൈക്ക് എന്നതിനെ പറ്റി ആണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത്.

14 മണിക്കൂറുകളോളം ജോലിയിൽ ഏർപ്പെടാൻ നിർബന്ധിതരായ റെയിൽവേ തൊഴിലാളികളിൽ പെട്ട ഒരു ലോക്കോ പൈലറ്റ്, അന്നത്തെ ഇന്ദിരാ ഗാന്ധി നയിക്കുന്ന സർക്കാരിനോട് ഒരു അപേക്ഷയുമായി ചെല്ലുകയുണ്ടായി. തങ്ങളുടെ ജോലി സമയം 14 മണിക്കൂർ എന്നത് കുറച്ചു 8 മണിക്കൂർ ആക്കാമോ എന്നായിരുന്നു ആ തൊഴിലാളിയുടെ അപേക്ഷ.

ആ തൊഴിലാളിയുടെ ആ അഭ്യർത്ഥന നിഷ്കരുണം തഴഞ്ഞ പ്രധാന മന്ത്രിയ്‌ക്കെതിരെയും, സർക്കാരിനെതിരെയും ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായ ശ്രീ. ജോർജ് ഫെർണാണ്ടസ് ആണ്. സോഷ്യൽ മീഡിയയും, ഇൻഫ്ലുൻസേഴ്‌സും ഒന്നും ഇല്ലാത്ത ആ കാലത്തു, അദ്ദേഹത്തിന്റെ സമരാഹ്വാനത്തിനു ചുക്കാൻ പിടിക്കാൻ 17 ലക്ഷത്തിലധികം റെയിൽവേ തൊഴിലാളികൾ മുന്നിട്ടിറങ്ങി. ചുരുക്കി പറഞ്ഞാൽ ഏഷ്യാ വൻകരയെ അടപടലം പിടിച്ചു കുലുക്കിയ ഒരു സമര പരുപാടി ആയിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ റെയിൽവേ സ്ട്രൈക്ക്.

റെയിൽവേ തൊഴിലാളികളുടെ സമരത്തെ അടിച്ചമർത്താൻ സർക്കാർ, ഏകദേശം 30,000 വരുന്ന റെയിൽവേ തൊഴിലാളികളെ ജയിലിൽ പിടിച്ചിട്ടു. ഇത് സമൂഹത്തിനറിയാവുന്ന സംഭവം ആണ്. എന്നാൽ ആ ജയിൽവാസത്തിനിടയിൽ
ആ തൊഴിലാളികളുടെ കുടുംബങ്ങൾ അനുഭവിച്ച നരകയാതനകൾ ഒരു പക്ഷെ ഒരു ചരിത്ര താളുകളിലും കുറിച്ചിട്ടുണ്ടാകില്ല. സമരം ചെയ്ത റെയിൽവേ തൊഴിലാളികളുടെ കുടുംബങ്ങളെ അർദ്ധരാത്രിയിൽ ക്വാർട്ടേഴ്സിൽ നിന്നും ഇറക്കി വിടുക, റെയിൽവേ ഹോസ്പിറ്റലുകളിൽ ചികിത്സക്കായി അഡ്മിറ്റ് ചെയ്യപ്പെട്ട തൊഴിലാളികളുടെ കുടുംബാങ്ങങ്ങളെ അർദ്ധരാത്രി ചികിത്സ നിഷേധിച്ചു ഇറക്കി വിടുക... അങ്ങനെ പല ഹീന കൃത്യങ്ങളും അന്നത്തെ സർക്കാർ റെയിൽവേ തൊഴിലാളികളോട് കാണിച്ചു. എന്തിനധികം അന്നത്തെ സമരങ്ങളിൽ സജീവമായ പലരും, തുടർന്നുള്ള ദിവസങ്ങളിൽ കാണാതാകപ്പെടുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിലുള്ള തൊഴിലാളി സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള അടിച്ചമർത്തലും നരകയാതനകളുമാണ് റെയിൽവേ സമരത്തിൽ പങ്കെടുത്ത അന്നത്തെ തൊഴിലാളി വർഗ്ഗത്തിന് നേരിടേണ്ടി വന്നത്

ശെരിക്കും പറഞ്ഞാൽ ആ സമരം റെയിൽവേ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അടിമത്വം അവസാനിപ്പിക്കാനും, അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യം വച്ചുള്ളതായിരുന്നു. സത്യം പറഞ്ഞാൽ ആ കരി പുരണ്ട ജീവിതങ്ങളുടെ, കരി നിറഞ്ഞ ദിവസങ്ങളെ പറ്റി കേം ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഹിസ്റ്റോറിക് ഡിപ്പാർട്ടമെന്റ് ഹെഡ് ആയ റോബർട്ട് റഹ്മാൻ രാമൻ കുറച്ച് നാളുകൾക്കു മുൻപ് ഇന്ത്യാ ടുഡേയിലെ ഒരു ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. കണ്ണുനീരോടുകൂടിയല്ലാതെ ആലേഖനം വായിച്ചു തീർക്കാൻ നമ്മൾക്ക് സാധിക്കില്ല.

19 ദിവസം ഇന്ത്യയുടെ ട്രാക്കുകളിലൂടെ ട്രെയിൻ ഓടിയില്ല. കൃത്യം ഇരുപതാം ദിവസം സർക്കാരിന് അതിനെ കുറിച്ചുള്ള വെളിവുണ്ടായപ്പോൾ അവർ ഇന്ത്യൻ ജനതയ്ക്കു ഒരു അടങ്കൽ സമ്മാനം തന്നു- അതാണ് നമ്മുടെ അപ്പനപ്പൂപ്പന്മാർ പറഞ്ഞു തന്ന അടിയന്തരാവസ്ഥ എന്ന ഭീകരത. സർക്കാരിന്റെ ആ ഔദാര്യം ഇന്നും പൂർവ്വ തലമുറകളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, വാട്സാപ്പ് ഒന്നും ഇല്ലാതിരുന്ന ആ കാലത്തു ഏഷ്യയെ അടപടല നിശ്ചലം ആക്കാൻ ഒരു സമരമുഖത്തിനു കഴിയുമെങ്കിൽ നമുക്കിന്നു എന്തൊക്കെ ചെയ്യാൻ കഴിയും?

ഇതൊരു ആഹ്വാനം ആകണം- കാരണം ഇത്തരത്തിലുള്ള അടിമച്ചങ്ങലകൾ ഇന്നും നിലനിൽക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മൾ ആ മുതലാളിത്വ സമൂഹത്തിനു മുൻപിൽ നമ്മുടെ വ്യക്തിത്വവും, അവകാശങ്ങളും ഒക്കെ പണ്ടേയ്ക്കു പണ്ടേ അടിയറവു വച്ച് പോയി.

ഉണർന്നു പ്രവർത്തിക്കാൻ സമയം ആയി- ലാൽ സലാം... സോഷ്യലിസ്റ്റ് ഐക്യം സിന്ദാബാദ് ✊🏽✊🏽✊🏽



Courtesy- Rahul Nair

മെയ് 8 എന്ന ദിവസം നമുക്ക്  വെറും ഒരു ചരിത്രസ്മരണം മാത്രം ആയി ഒതുങ്ങുന്ന ഒരു ദിവസം ആകരുത്.… തൊഴിലാളികളുടെ ആത്മാഭിമാനത്തിന...
07/05/2026

മെയ് 8 എന്ന ദിവസം നമുക്ക് വെറും ഒരു ചരിത്രസ്മരണം മാത്രം ആയി ഒതുങ്ങുന്ന ഒരു ദിവസം ആകരുത്.… തൊഴിലാളികളുടെ ആത്മാഭിമാനത്തിനായി ലക്ഷകണക്കിന് ആൾക്കാർ ഒരുമിച്ച് നിന്ന ഒരു അവസരം ആയിരുന്നു അത്.
1974-ലെ ഇന്ത്യൻ റെയിൽവേ സമരത്തെ ആദരവോടെ സ്മരിക്കട്ടെ..
https://youtu.be/NJzH9YYJAjk Achu Anna Mathew

“പാളങ്ങൾ നിശ്ചലമായപ്പോൾ പോലും, പോരാട്ടത്തിന്റെ ശബ്ദം മുന്നോട്ട് നീങ്ങി.”

ഭാരതത്തിന്റെ ഹൃദയമിടിപ്പായ ട്രെയിനുകൾ നിശ്ചലമായ 1974-ലെ ഐതിഹാസികമായ റെയിൽവേ സമരത്തിന്റെ കഥയാണ് ഈ വ്ലോഗിലൂടെ ഞാ.....

I am letting it go... What about you???? With Achu Anna Mathew
22/04/2026

I am letting it go...

What about you????

With Achu Anna Mathew

വനിതാ സംവരണ ബില്ല്. കേൾക്കാൻ നല്ല രസമുണ്ടല്ലേ?സ്ത്രീകൾക്ക് 33% സംവരണം. അതും, ലോക്സഭയിൽ മാത്രമല്ല, മറിച്ചു സംസ്ഥാന നിയമസഭ...
18/04/2026

വനിതാ സംവരണ ബില്ല്. കേൾക്കാൻ നല്ല രസമുണ്ടല്ലേ?

സ്ത്രീകൾക്ക് 33% സംവരണം. അതും, ലോക്സഭയിൽ മാത്രമല്ല, മറിച്ചു സംസ്ഥാന നിയമസഭകളിലും സംവരണം കൊണ്ട് വരുന്നു.

ഇത് അക്ഷരാത്ഥത്തിൽ ഒരു ഉത്തമം ആയ ഒരു തീരുമാനം ആണ്. ഒരു സ്ത്രീ എന്ന നിലയിൽ ഈ തീരുമാനത്തെ പൂർണം ആയി ഞാൻ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.

പക്ഷെ ഒന്നൂടെ ഇരുത്തി ചിന്തിക്കുമ്പോൾ ഇതിൽ കുറേ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ എന്നൊരു സംശയം.

ഒന്നാമതായി, വനിതാ സംവരണ ബില്ലിനോടൊപ്പം, വേറെ രണ്ടു ബില്ലുകൾ കൂടി ഒരുമിച്ചു പാസ് ആക്കാൻ ആണ് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ തീരുമാനം. മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി ബില് എന്നിവയാണ് മറ്റു രണ്ടു ബില്ലുകൾ. ചുരുക്കി പറഞ്ഞാൽ, ഡീലിമിറ്റേഷൻ ബില്, അഥവാ മണ്ഡല പുനർ നിർണയ ബില്ല് പാസ്സ് ആയാൽ മാത്രമേ സ്ത്രീ സംവരണ ബില്ല് നടപ്പിലാക്കൂ. സ്ത്രീകളുടെ സംവരണം ആണ് ലക്‌ഷ്യം എങ്കിൽ ഇങ്ങനെ ഒരു ക്ലോസെ വയ്‌ക്കേണ്ട ആവിശ്യം ഉണ്ടോ?

രണ്ടാമതായി, മണ്ഡല പുനർ നിർണയം സംഭവിച്ചാൽ ബിജെപി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു കൂടുതൽ സീറ്റുകൾ ലഭിക്കും. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ആണ് ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാൻ നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ വർധിപ്പിച്ചാൽ ജനസംഖ്യാ നിയന്ത്രണം മികച്ചരീതിയില്‍ നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ക്കു അത് വലിയ തിരിച്ചടി ആകും. മാത്രവുമല്ല, ഉത്തരേന്ത്യൻ സംസഥാനങ്ങൾക്കു അത് വഴി കൂടുതൽ മണ്ഡലങ്ങളും ലഭിക്കും.

ഇനി ഒരു ചോദ്യം, സ്ത്രീ സംവരണം ആണ് യഥാർത്ഥ ഉദ്ദേശം എങ്കിൽ ഇപ്പോൾ ഉള്ള 543 സീറ്റുകളിൽ 33% സ്ത്രീ സംവരണം ആക്കിയാൽ പോരെ?

ഇവിടുത്തെ അജണ്ട പക്ഷെ ആദ്യം സീറ്റ്, പിന്നെ സംവരണം എന്നതായതു കൊണ്ട്, സ്ത്രീ സംവരണ ബില്ലിന്റെ ഉദ്ദേശ ശുദ്ധി ശെരിക്കും ഒന്ന് പുനരചിന്തനം ചെയ്യുന്നത് നന്നാകും.

ഒരു അധ്യാപിക എന്ന നിലയിൽ, വാൽപ്പാറയിലെ ആ ദാരുണമായ വാർത്ത കേട്ടപ്പോൾ നെഞ്ചിലൊരു പിടച്ചിലായിരുന്നു. പാങ്ങ് സ്‌കൂളിലെ ആ അക്...
18/04/2026

ഒരു അധ്യാപിക എന്ന നിലയിൽ, വാൽപ്പാറയിലെ ആ ദാരുണമായ വാർത്ത കേട്ടപ്പോൾ നെഞ്ചിലൊരു പിടച്ചിലായിരുന്നു. പാങ്ങ് സ്‌കൂളിലെ ആ അക്ഷരമുറ്റത്ത് സ്നേഹം വിതറിയ പ്രിയപ്പെട്ടവർ ഇനി ഓർമ്മകളിൽ മാത്രം. അറിവിനേക്കാൾ ഉപരി സ്വന്തം മക്കളെപ്പോലെ ഓരോ കുഞ്ഞിനെയും ചേർത്തുപിടിച്ച അവരുടെ കരുതലിന് പകരം വെക്കാൻ മറ്റൊന്നുമില്ല.

അധ്യാപനം എന്നത് ഒരു ജോലി മാത്രമല്ല, അത് ഹൃദയം കൊണ്ട് നടത്തുന്ന ഒരു യാത്രയാണെന്ന് അവർ ഓരോ നിമിഷവും തെളിയിച്ചിരുന്നു.

ഇന്നലെ വരെ ആ വിദ്യാലയ മുറ്റത്ത് ഓടിക്കളിച്ചിരുന്ന കുരുന്നുകൾക്ക്, 'ടീച്ചർ ഇനി വരില്ല' എന്ന് എങ്ങനെ പറഞ്ഞു കൊടുക്കും? അവർ പകർന്നു തന്ന അറിവിന്റെ വെളിച്ചം എന്നും ആ കുട്ടികളുടെ ജീവിതത്തിൽ വഴികാട്ടിയായി ഉണ്ടാകും. പാതിവഴിയിൽ നിലച്ചുപോയ ആ പുഞ്ചിരികൾക്ക് മുന്നിൽ, വേദനയോടെ ഒരു കണ്ണീർ പ്രണാമം."

18/04/2026

ഇലക്ഷൻ സമയം കുറേ ആൾക്കാരെ പരിചയപ്പെടാൻ ഇട ആയി. അതിൽ ഒരാൾ ആയിരുന്നു രാഹുൽ വി. നായർ. സാധാരണ പോലെ ഫേസ് ബുക്കിൽ വന്ന ഒരു മെസ്സേജ് ഇൽ കൂടി ആണ് രാഹുലിനെ പരിചയപ്പെടുന്നത്. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൽ പാർട്ടിയിൽ തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു പ്രവർത്തകൻ എന്നും, HMS ഇന്റെ തൃശൂർ ജില്ലാ സെക്രട്ടറി ആയി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം എന്നോട് അറിയിച്ചു. കൂടുതൽ അടുത്തിടപ്പെട്ടപ്പോൾ, അതിലും ഉപരി അദ്ദേഹം ഒരു ട്രേഡ് യൂണിയൻ പ്രവർത്തകനും, തെക്കൻ റെയിൽവേയുടെ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്നു എന്നും അറിഞ്ഞു.

അദ്ദേഹത്തിനോട് സംസാരിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ജോലിയെ കുറിച്ചും, റെയിൽവേയിലെ കരാർ ജോലികളെ കുറിച്ചും ഞാൻ തിരക്കി. ആ വിഷയത്തിലെ എന്റെ താൽപ്പര്യം കണ്ടാകണം, അദ്ദേഹം കരാർ ജോലികളെ കുറിച്ചു എഴുതിയ ഒരു ലേഖനം എനിക്ക് അയച്ചു തന്നു.

അതിൽ എഴുതിയിരിക്കുന്നത് ചുവടെ കൊടുക്കുന്നു:

കൽക്കരി പോലുള്ള റെയിൽവേ ജീവിതങ്ങൾ

1947 ഓഗസ്റ്റ് 15 ന് ഇന്ത്യാ രാജ്യം സ്വതന്ത്രമായി എന്നാണല്ലോ വസ്തുത . അതിന് ശേഷം നമ്മുടെ രാജ്യത്ത് ഒരു നിയമ സംവിധാനം നിലവിൽ വന്നു ,ഒരു ഭരണകൂടം ഉണ്ടായി. സംസ്ഥാനങ്ങൾക്കും ,കേന്ദ്രഭരണ സ്ഥാപനങ്ങൾക്കും വെവ്വേറെ തൊഴിൽ നിയമങ്ങൾ ഉണ്ടായി.തൊഴിൽപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് കോടതികൾ ഉണ്ടായി ,തൊഴിൽ ചൂഷണത്തിനെതിരെ ഒട്ടനവധി നിയമങ്ങൾ രാജ്യത്ത് ഉണ്ടായി.എന്നാൽ ഈ പറഞ്ഞവ ഒന്നും തന്നെ ബാധകമല്ലാത്ത തീർത്തും അടിമകളെപ്പോലെ ജോലിയെടുക്കുന്ന ഒരു വിഭാഗം ഉണ്ട് ഇന്ത്യൻ റെയിൽവേയിൽ .അവരാണ് ഇന്ത്യൻ റെയിൽവേയിലെ കോൺട്രാക്ട് വർക്കേഴ്സ്. കൽക്കരി പോലുള്ള ഇരുണ്ട ജീവിതം നയിക്കുന്നവർ . ഇരുപതും , മുപ്പതും വർഷമായി തീവണ്ടിയുടെ ചൂളം വിളിക്കൊപ്പം ജീവിതം തുടങ്ങുന്നവർ . ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്ത് ഇന്ത്യൻ വംശജരെ അവർ പരിഹാസപൂർവ്വം വിളിച്ചിരുന്ന പേരാണ് ശിപായിമാർ .കറുത്ത ഇന്ത്യൻ പട്ടികൾ ( black Indian dogs) എന്നും ഇന്ത്യക്കാരെ ബ്രിട്ടീഷുകാർ വിളിച്ചിരുന്നു. എന്നാൽ അതെല്ലാം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ ഇല്ലാതായി എന്ന് വിശ്വസിക്കുന്നവരാണ് നമ്മളെല്ലാവരും . പക്ഷേ ബ്രിട്ടീഷുകാർ നടപ്പാക്കിയ അടിസ്ഥാന വർഗ്ഗത്തോടുള്ള പുച്ഛവും,ക്രൂര മനോഭാവവും ഒരുപക്ഷേ അതിനേക്കാൾ നന്നായി നടപ്പാക്കുന്ന ചിലരെ നിങ്ങൾക്ക് ഇന്ത്യൻ റെയിൽവേയിൽ കാണാം .അവരാണ് റെയിൽവേ ഓഫീസേർസ് .ഒരു ജനാധിപത്യ രാജ്യത്താണ് നമ്മളെല്ലാവരും ജീവിക്കുന്നത് എന്നുപോലും ചിന്തിക്കാത്തവർ.പത്തൊമ്പതാം നൂറ്റാണ്ടിൽ ലോകത്ത് പലയിടങ്ങളിലും അടിമച്ചന്തകൾ ഉണ്ടായിരുന്നതായും അടിമ കച്ചവടം നടന്നിരുന്നതായും കേട്ടിട്ടുണ്ട്. ഒരു തൊഴിലാളി യൂണിയൻ പ്രവർത്തകൻ എന്ന നിലയിൽ എൻ്റെ ചെറിയ കാലത്തെ പരിചയം വച്ച് ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട് ഇന്ന് പ്രത്യക്ഷമായി അടിമ കച്ചവടവും, അടിമച്ചന്തകളും മാത്രമേ ഇല്ലാതായിട്ടുള്ളു ഇന്നും പലരുടെ മനസ്സിലും പരോക്ഷമായി ഈ പറഞ്ഞ രണ്ടും പൂർവ്വാധികം ശക്തിയായി നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയിൽ കോൺട്രാക്ട് വർക്കേഴ്സ് ആയി തൊഴിലെടുക്കുന്നവരിൽ ഏറ്റവും കൂടുതൽ ചൂഷണത്തിന് വിധേയരാക്കുന്നവരാണ് പാർസൽ ചുമട്ടുതൊഴിലാളികൾ. പച്ച നിറത്തിലുള്ള കുപ്പായമണിഞ്ഞാണ് അവർ ഭാരം ചുമക്കുന്നത്. അവരുടെ ജീവിതത്തിൽ ആ പച്ചപ്പില്ല . വരണ്ടുണങ്ങിയ മരുഭൂമിക്ക് തുല്യമാണ് അവരുടെ ജീവിതം. റെയിൽവേയിൽ വരുന്ന പാർസൽ സാധനങ്ങൾ കയറ്റിറക്ക് നടത്തുന്നതിന് റെയിൽവേ സ്വകാര്യ കമ്പനികൾക്ക് കോൺട്രാക്ട് നൽകിയിരിക്കുകയാണ് . കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ മാത്രമേ പാർസൽ കയറ്റ് ഇറക്കുമതി നിലവിലുള്ളൂ. ഈ കോൺട്രാക്ട് ലഭിക്കുന്നത് ഒന്നും സാധാരണക്കാർക്ക് അല്ല .റെയിൽവേയിൽ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർക്ക് പ്രിയപ്പെട്ടവൻ ആരാണോ അവർക്ക് മാത്രമേ ഈ കോൺട്രാക്ട് ലഭിക്കുകയുള്ളൂ . 2024 ൽ ആണ് പാലക്കാട് ഡിവിഷനിലെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ ചുമട്ടുതൊഴിലാളിയായ ഒരു വ്യക്തിയുടെ ഫോൺ എനിക്ക് വരുന്നത് .വിളിച്ച വ്യക്തിയുടെ ആവശ്യം ഇതായിരുന്നു ,ഞങ്ങളുടെ പ്രശ്നങ്ങളിൽ സാർ ഒന്ന് ഇടപെടണം. മറ്റ് പല തൊഴിലാളി നേതാക്കളുമായൊക്കെ ഞങ്ങൾ ഒരുപാട് തവണ ബന്ധപ്പെട്ടു . പക്ഷേ അവരൊന്നും ഞങ്ങളുടെ വിഷയങ്ങളിൽ ഇടപെടാൻ തയ്യാറായില്ല .മാത്രമല്ല അവരുടെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു ... നിങ്ങളെന്നെ ബന്ധപ്പെടുവാൻ എന്താണ് കാരണം ? എന്നെ വിളിച്ച അയാൾ മറുപടി പറഞ്ഞു: സാർ പ്രവർത്തിക്കുന്ന യൂണിയൻ ഹിന്ദ് മസ്ദൂർ സഭ അല്ലെ , അത് ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയായത് കൊണ്ടാണ് ഞങ്ങൾ സാറിനെ ബന്ധപ്പെട്ടത് , സാറിന് ഞങ്ങളുടെ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ? ഞാൻ പറഞ്ഞു ഞാൻ നേരിട്ട് വരാം എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്ന് . അങ്ങനെയാണ് ഞാനും എൻ്റെ സഹപ്രവർത്തകനുമായ എച്ച് എം എസ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ജോഷിയും കൂടി ഷൊർണ്ണൂരിലേക്ക് പോകുന്നത്.ഞാൻ വിചാരിച്ചതിലും ഭയാനകമായിരുന്നു തൊഴിലാളികളുടെ അവസ്ഥ . റെയിൽവേയിൽ പാർസൽ കയറ്റിറക്ക് കോൺട്രാക്ട് എടുത്ത കമ്പനിയാണ് തൊഴിലാളികളെ നിയമിക്കുന്നത് . സ്വാഭാവികമായും തൊഴിലാളികൾക്ക് കൂലി നൽകേണ്ടത് കോൺട്രാക്ട് എടുത്ത കമ്പനിയാണ് . ഷൊർണൂരിൽ എത്തിയ ഞാൻ തൊഴിലാളികളോട് ചോദിച്ചു നിങ്ങൾക്ക് എത്ര രൂപയാണ് ശമ്പളം. തൊഴിലാളികൾ പറഞ്ഞ മറുപടി ഒരു ജനാധിപത്യ രാജ്യത്ത് നടപ്പാക്കുന്ന ഒന്നാണോ എന്ന് നമുക്ക് സംശയം തോന്നാം . അവർ പറഞ്ഞു ഞങ്ങൾക്ക് കോൺട്രാക്ടർ ശമ്പളമായി ഒന്നും തന്നെ നൽകുന്നില്ല.ഞാൻ കരുതിയത് അപ്പോൾ റെയിൽവേ ആയിരിക്കും തൊഴിലാളികൾക്ക് കൂലി നൽകുന്നത് എന്നാണ് . എന്നാൽ റെയിൽവേയും കരാർ തൊഴിലാളികൾക്ക് ഒരുതരത്തിലും ശമ്പളം നൽകുന്നില്ല .കാരണം തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ട ഉത്തരവാദിത്വം പാർസൽ കയറ്റിറക്ക് കോൺട്രാക്ട് എടുത്ത വ്യക്തികൾ അല്ലെങ്കിൽ കമ്പനികൾക്കാണ്, .അതിനുള്ള തുക കൂടി റെയിൽവേ കോൺട്രാക്ടർമാർക്ക് നൽകുന്നുണ്ട്. പിന്നീട് ഞാൻ തൊഴിലാളികളോട് ചോദിച്ചു. പിന്നെ നിങ്ങൾക്ക് എവിടെനിന്നാണ് വേതനം ലഭിക്കുന്നത് എന്ന് ? അവർ പറഞ്ഞ മറുപടി ഈ നാട്ടിൽ ഇങ്ങനെയും നടക്കുന്നുണ്ടോ എന്ന് ഓരോ മനുഷ്യരെയും ചിന്തിപ്പിക്കുന്ന രീതിയിൽ ആയിരുന്നു . റെയിൽവേയിൽ പാർസൽ മേഖലയിൽ കയറ്റിറക്ക് ജോലി ലഭിക്കുന്നതിന് കോൺട്രാക്ടർക്ക് മിനിമം ഒരു ലക്ഷം രൂപ നൽകണം . അപ്പോൾ കേരളത്തിൽ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനിൽ പാർസൽ മേഖലയിൽ കയറ്റിറക്ക് തൊഴിലാളിയായി ജോലി ലഭിക്കും.പക്ഷേ ശമ്പളം ലഭിക്കില്ല.തൊഴിലാളികൾ പാർസൽ ബുക്ക് ചെയ്യാൻ വരുന്ന വ്യക്തികളിൽ നിന്നുമാണ് കയറ്റിറക്ക് കൂലി വാങ്ങുന്നത് . ഇതിൽ നിന്നും ഒരു വിഹിതം കോൺട്രാക്ടർക്ക് തൊഴിലാളികൾ നൽകണം . ഷൊർണ്ണൂരിലെ തൊഴിലാളികൾ ഒരു ലക്ഷത്തി പതിനായിരം രൂപയാണ് കോൺട്രാക്ടർക്ക് വിഹിതമായി പ്രതിമാസം നൽകുന്നത് .പാർസൽ ബുക്ക് ചെയ്യാൻ വരുന്ന വ്യക്തികളിൽ നിന്നും പണം വാങ്ങുന്നത് നിയമവിരുദ്ധമാണെന്നും , ആയത് ശിക്ഷാർഹം ആണെന്നും റെയിൽവേയിൽ വ്യക്തമായ നിയമം നിലനിൽക്കുകയാണ് . ഇങ്ങനെയുള്ള വലിയ ഒരു നിയമലംഘനം റെയിൽവേയിലെ ഓഫീസർമാർക്ക് അറിയാതെയല്ല .ഒരു തൊഴിലാളി എന്നോട് പറഞ്ഞത് അതാത് മേഖലയിലെ ഓഫീസർമാർക്ക് അവർ ചോദിക്കുന്ന പാരിതോഷികം എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് വീട്ടിൽ എത്താറുണ്ട് എന്നാണ് . ഇന്ത്യൻ റെയിൽവേ ഒരു കേന്ദ്ര സർക്കാർ സ്ഥാപനം ആയതുകൊണ്ടും , സംസ്ഥാനത്തിന്റെ തൊഴിൽ നിയമപരിധിയിൽ ഈ തൊഴിലാളികൾക്ക് വേണ്ടി ഒന്നും തന്നെ എഴുതി വെച്ചിട്ടില്ല എന്നതുകൊണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയം വരെ ഈ തൊഴിലാളികളുടെ ശബ്ദം എത്താത്തത് കൊണ്ടും ഇന്ത്യൻ റെയിൽവേയിൽ ഇത്തരത്തിലുള്ള ഒരു ബ്യൂറോക്രാറ്റ് അഴിമതി നടമാടുന്നു.ഇവിടെ രണ്ട് രീതിയിലുള്ള ചൂഷണമാണ് നടക്കുന്നത് .ഒന്ന് തൊഴിൽ എടുക്കുന്ന തൊഴിലാളികളോടും , രണ്ട് ഇതൊന്നും അറിയാതെ റെയിൽവേയിൽ പാർസൽ അയക്കാൻ വരുന്ന സാധാരണക്കാരായ ജനങ്ങളോടും. അതിനിടയ്ക്കാണ് ഒരു സുപ്രധാന സംഭവം ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്
( തുടരും)

1970 ഇൽ ഇറങ്ങിയ Contract Labour Act കരാർ തൊലിലാളികളുടെ മിനിമം വേതനത്തെ കുറിച്ചും, അവർക്കു ലഭിക്കേണ്ട EPF ഇനെ കുറിച്ചും എല്ലാം വ്യക്തം ആയി എഴുതിയിട്ടുണ്ട്. എന്തിനധികം അവർക്കെതിരെ ചൂഷണം ഉണ്ടാകാതെ ഇരിക്കാൻ 2018ഇൽ Shramik Kalyan Portal ഉം സ്ഥാപിച്ചു. ഇത്രയും നിയമസംവിധാങ്ങൾ നിലവിലിരിക്കെ അതിനെ എല്ലാം കാറ്റിൽ പറത്തി കൊണ്ടുള്ള റെയിൽവേ കോൺട്രാക്ടറുമാരുടെ ദുഷ്പ്രവർത്തനങ്ങൾ വെളിച്ചത്തു കൊണ്ട് വരിക തന്നേ വേണം.

മൗലീകവകാശങ്ങളെ ഉയർത്തി കാട്ടുകയും, അതു കൊട്ടി ഘോഷിക്കപ്പെടുകയും ചെയ്യുന്ന ജനാധിപത്യത്തിന്റെ തിലകകുറി എന്ന് അറിയപ്പെടുന്ന നമ്മുടെ ഇന്ത്യയിൽ ആണ് ഇത് നടക്കുന്നതെന്നു ഓർക്കുക.

ഈ അനീതിക്കും, അസമത്വങ്ങൾക്കും, എന്തിനധികം മൗലീകവകാശ നിഷേധങ്ങൾക്കും എതിരെ പട ചട്ട ഇട്ടു നമുക്ക് ഒരുമിച്ചു കൈകോർക്കാം. ഇത് പലരുടെ ഭാഗത്തു നിന്നും ഒറ്റ സ്വരം ആയി മാറുമ്പോൾ മാറ്റങ്ങൾ ഉണ്ടാകും, തീർച്ച. അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാം.

Rahul Nair

20 കൊല്ലമായി വികസനം എത്താതെ ഒരു മാറ്റവും ഇല്ലാതെ കിടക്കുന്ന തിരുവല്ല!!! 🤣🤣🤣🤣Thank you for this beautiful video Melvin Va...
18/04/2026

20 കൊല്ലമായി വികസനം എത്താതെ ഒരു മാറ്റവും ഇല്ലാതെ കിടക്കുന്ന തിരുവല്ല!!! 🤣🤣🤣🤣

Thank you for this beautiful video Melvin Varghese Mathews

https://www.instagram.com/reel/DXLThMMkyf7/?igsh=eHZxemRuY2R4NWJq

16/04/2026

2018 ലെ മഹാപ്രളയത്തെ കുറിച്ച് കേരള വിഷൻ 2031 സെമിനാറിലെ ഒരു പ്രസൻ്റേഷനാണിത്.

അണക്കെട്ടുകൾ തുറന്നു വിട്ട് മഹാപ്രളയം ഉണ്ടാക്കി എന്നു പറയുന്നവർ, അണക്കെട്ടുകൾ ഇല്ലാതിരുന്ന 1924 ലും, പിന്നെ 1961 ലും ഉണ്ടായ വെള്ളപ്പൊക്കത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ ജനങ്ങളോട് പറയുന്നില്ല.
2018ൽ ഒരു അണക്കെട്ട് പോലും ഇല്ലാത്ത ചാലിയാറും കടലുണ്ടി പുഴയുമൊക്കെ, മഹാപ്രളയത്തിൽ, കരകവിഞ്ഞൊഴുകി നാശം വിതച്ചത് എന്തു കൊണ്ടാണെന്നും അവർ വ്യക്തമാക്കുന്നില്ല.

അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ കുറവായിരുന്നിട്ടും നമ്മൾ 2019 ലും പ്രളയ ദുരിതങ്ങൾ അനുഭവിച്ചുവെന്ന സത്യവും അവഗണിക്കപ്പെടുന്നു.
അണക്കെട്ടുകൾ തുറന്ന് വിട്ട് പ്രളയം ഉണ്ടാക്കി എന്ന ആരോപണം ഹൈക്കോടതിയും അഗീകരിച്ചില്ല.
അപ്പോൾ ഈ ഇലക്ഷൻ കാലത്ത് ഉയർത്തി കൊണ്ടുവന്ന പ്രളയ വിവാദം 'ആടിനെ പട്ടിയാക്കുന്ന' നുണകഥയായി തിരിച്ചറിയുന്നു .





#തുടരട്ടെ_mathewt_വളരട്ടെ_തിരുവല്ല

3.0 ലോഡിങ് 🥰🥰🥰

Mathew T Thomas

കേരളത്തിലെ നമ്മൾ ഓരോരുത്തരെയും സംബന്ധിച്ചിടത്തോളം ഏപ്രിൽ 9 എന്നത് ഒരു പ്രധാനപ്പെട്ട ദിവസം ആയിരുന്നു. 16ആം നിയമസഭയിലേക്കു...
16/04/2026

കേരളത്തിലെ നമ്മൾ ഓരോരുത്തരെയും സംബന്ധിച്ചിടത്തോളം ഏപ്രിൽ 9 എന്നത് ഒരു പ്രധാനപ്പെട്ട ദിവസം ആയിരുന്നു. 16ആം നിയമസഭയിലേക്കുള്ള പ്രതിനിധികളെ നമ്മൾ തിരഞ്ഞെടുക്കുന്ന ദിവസം. അതായത് ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്ക്‌ വേണ്ടി അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ദിവസം. ഇത്തവണ ഇലക്ഷന് പഴയതിലും അധികം ഇടപെട്ടത് കൊണ്ട് കുറേ കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും ഒക്കെ കഴിഞ്ഞു.

ഇന്ന് പക്ഷേ ഈ ചെറു കുറിപ്പ് (ചെറുതെന്നു കരുതുന്നു) എഴുതുന്നത് ഇലക്ഷന് തൊട്ടു തലേന്ന് കേന്ദ്ര തലത്തിൽ നടന്ന ഒരു വലിയ നിയമ ഭേദഗത്തിയെ കുറിച്ചാണ് - FCRA ബില്ലിനെ കുറിച്ചു, Foreign Contribution (Regulation) Amendment Bill.

FCRA ബില്ലിന്റെ ഭേദഗതിയെ കുറിച്ചുള്ള ചർച്ചകൾ മാർച്ച്‌ 25 മുതൽ ആരംഭിച്ചെങ്കിലും, സത്യം പറഞ്ഞാൽ കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞാകും അതു പ്രാബല്യത്തിൽ വരിക എന്നാണ് ഞാൻ ഉൾപ്പെടുന്ന പലരും കരുതിയിരുന്നത്. കാരണം അതു പ്രാബല്യത്തിൽ ആകാത്തിടത്തോളം കാലം ഭാരതീയ ജനത പാർട്ടിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കൂടുതൽ എളുപ്പം ആകുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞിരുന്നു.

ഞാൻ ഉൾപ്പെടുന്ന പല കൂട്ടായ്മകളിൽ ഇത് ചർച്ചാ വിഷയം ആയപ്പോൾ ഒക്കെയും തമാശ രൂപേണ ഞാൻ പറഞ്ഞു "കേന്ദ്ര ഗവണ്മെന്റ് ആണ്, ചിലപ്പോൾ 9ആം തിയതി വൈകിട്ട് 6 മണിക്ക്, പോളിങ്ങിനു ശേഷം വേണേലും ഭേദഗത്തി നിലവിൽ വന്നേക്കാം എന്ന് ".

പക്ഷേ ഇലക്ഷന്റെ തലേന്ന്, വളരെ അപ്രതീക്ഷിതമായി FCRA ബില്ല് പാസ്സായി എന്ന് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ അമ്പരന്ന് പോയി. 7ആം തിയതി കലാശക്കൊട്ടിനു തിമിർത്താടിയ ബിജെപി സ്ഥാനാർഥികൾ ആ വാർത്ത എങ്ങനെ എടുത്തിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

ഇതിനെ പറ്റി ഒത്തിരി ചോദ്യങ്ങൾ നമ്മളിലെല്ലാം ഉണ്ട് എന്നത് സത്യം. എന്നാൽ എനിക്ക് തോന്നിയ ചില അനുമാനങ്ങൾ ഇവിടെ കുറിക്കട്ടെ.

1. ക്രിസ്ത്യൻ വോട്ടുകൾ അധികം ഉള്ള സംസ്ഥാനം എന്നിരിക്കെ ഇലക്ഷന് തൊട്ടു മുൻപ് ഇത്തരം ഒരു തീരുമാനം, ഇലക്ഷൻ അട്ടിമറി എന്നതിലുപരി, സ്ഥാനാർഥി ആട്ടിമറിയിലേക്കാണോ വിരൽ ചൂണ്ടുന്നതെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

2. പ്രധാനമന്ത്രി ഉൾപ്പടെ ഉള്ള കേന്ദ്ര നേതൃത്വത്തിലെ അംഗങ്ങൾ, തിരുവല്ല ഉൾപ്പടെ പല കേന്ദ്രങ്ങൾ സന്ദർശിക്കുകയും, സ്ഥാനർഥികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നല്ലോ. അതിനു ശേഷം പെട്ടന്നുണ്ടായ ഈ തീരുമാനം പ്രധാന മന്ത്രിയുടെ വാക്കുകളുടെയും, വാഗ്ദാനങ്ങളുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഒന്നായി സംശയിക്കണം.

3. FCRAയും, കഴിഞ്ഞ ദിവസം പാസ്സാക്കിയ വനിതാ സംവരണ ബില്ല്, 'നാരി ശക്തി വന്ദൻ അഭിയാനും' കൂടി കൂട്ടി വായിക്കുമ്പോൾ, കേരളം തുടങ്ങിയ ബിജെപി ഇതര സംസ്ഥാനങ്ങളിൽ 2029 ഇൽ നടക്കാനിരിക്കുന്ന പാർലമെന്റ് ഇലക്ഷനെ ലക്ഷ്യം ആക്കി ഒരു അദൃശ്യ ശക്തി കേന്ദ്രത്തിന്റെ അട്ടിമറി ഇടപെടലുകൾ വ്യക്തം ആയി കാണാൻ സാധിക്കും.

4. ഇനി തിരുവല്ലയിലേക്ക് വരാം. ഇത്തവണ ബിജെപി കാൻഡിഡേറ്റ് ആയി അനൂപ് ആന്റണി എന്ന കാർത്തികപ്പള്ളി സ്വദേശിയെ, ഇവിടെ ഉള്ള ബിജെപി നേതാക്കളെ മറികടന്നു നിർത്തിയതിലും വ്യക്തം ആയ ഒരു അജണ്ട ഉണ്ടായിരുന്നു. എന്നാൽ ഒരു ക്രിസ്ത്യൻ ബെൽറ്റ്‌ എന്ന് അറിയപ്പെടുന്ന തിരുവല്ലയിൽ ക്രിസ്ത്യൻ വോട്ടുകൾ സുഗമം ആയി മറിക്കാവുന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും, ഡെമോക്ലസ് വാളു പോലെ തലേദിവസം FCRA എന്ന ഭൂതത്തെ കുപ്പിയിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ടെങ്കിൽ അതു ആ സ്ഥാനാർത്ഥിയെ വളർത്താൻ ആണോ അതോ തളർത്താൻ ആണോ എന്നതും ചോദ്യം ആണ്.

സത്യത്തെ അധിക കാലം മൂടി വയ്ക്കാൻ കഴിയില്ല. ഒരിക്കൽ അതു മറ നീക്കി വെളിച്ചത്തിലേക്കു കാൽ വയ്ക്കും. അത്തരത്തിൽ മറ നീക്കി പുറത്തേക്കു വരുന്ന സത്യങ്ങൾ വളരെ അപ്രീയം ആകാൻ ആണ് സാധ്യത.

ഒരു പ്രത്യേക അറിയിപ്പ് - ഇടയ്ക്ക് ഇടയ്ക്ക് 'ക്രിസ്ത്യൻ' എന്ന വാക്ക് ഉപയോഗിക്കുന്നത് വഴി ഞാൻ ഒരു കൂട്ടരേ ഉയർത്തി കാണിക്കാനോ, വർഗീയ ചിന്താഗതി ഉണ്ടാക്കാനോ ശ്രമിക്കുക അല്ലാ. എന്നാൽ ഇത്തരം മത പ്രയോഗങ്ങൾ ഈ അവസരത്തിൽ ഉപയോഗിക്കേണ്ടി വന്നത് കൊണ്ട് മാത്രം ആണ് അതു ഉപയോഗിക്കുന്നത്. ഇന്നും എന്റെ വ്യക്തിത്വം എന്താണെന്ന് ആരേലും ചോദിച്ചാൽ, ക്രിസ്ത്യാനി എന്ന് പറയുന്നതിന് മുൻപേ ഞാൻ പറയുക 'ഞാൻ ഒരു മലയാളി ' ആണെന്നാണ്.

നമസ്കാരം.

15/04/2026

കാടിൻറെ കാവൽക്കാരൻ

അങ്ങ് ദൂരെ, ആമസോൺ കാടുകൾക്കുളിൽ ജീവിച്ചിരുന്ന മൃഗങ്ങൾക്കിടയിൽ ഒരു പ്രത്യേക ആചാരം ഉണ്ടായിരുന്നു. കാടിന്റെ രാജാവ് സിംഹം ആയിരുന്നെങ്കിലും തന്നിൽ നിഷിപ്തം ആയിരിക്കുന്ന ജോലികൾ പലരിലും ആയി കൊടുത്തു, ആ കാടിന്റെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാൻ സിംഹ രാജാവ് എന്നും ശ്രമിച്ചിരുന്നു. മൃഗങ്ങൾ തമ്മിൽ ഇതിന്റെ പേരിൽ തർക്കത്തിലേർപ്പെടാതിരിക്കാൻ ഓരോ ഉത്തരവാദിത്തം ഓരോ വിഭാഗത്തിലുള്ള മൃഗങ്ങളെ ഏൽപ്പിക്കുകയും, എല്ലാ വർഷവും അവരുടെ ഉത്തരവാദിത്തങ്ങളും, അതേറ്റെടുക്കേണ്ടിയ വ്യക്തിയെയും തിരഞ്ഞെടുപ്പിലൂടെ മാറ്റുകയും ചെയ്തിരുന്നു.

ആഭ്യന്തര സുരക്ഷയ്ക്കായിരുന്നു എന്നും അടിയും പിടിയും. കരടിക്കും, കടുവയ്ക്കും, പുലിക്കും മാത്രം ആയിരുന്നു ആ ഉത്തരവാദിത്തങ്ങൾ കൊടുത്തിരുന്നത്. അത് പോലെ തന്നെ ധനകാര്യം കൈകാര്യം ചെയ്തിരുന്നത് കുരങ്ങന്മാർ ആയിരുന്നു. വിദേശ മന്ത്രാലയത്തിന്റെ ചാർജ് കുറുക്കന്മാർ ഏറ്റെടുത്തപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വന്നു വീണത് പന്നികളുടെ മുകളിൽ ആയിരുന്നു.

ആമസോൺ കാടുകളുടെ തെക്കു വടക്കായി സ്ഥിതി ചെയ്യുന്ന ഈ ചെറു കാടിന് ഒരു ചെറിയ ശാപം ഉണ്ടായിരുന്നു. വരൾച്ചയുടെ സമയം ആകുമ്പോൾ ഒരു തുള്ളി വെള്ളം കിട്ടില്ല.

കുറേ വർഷക്കാലം അടിസ്ഥാനസൗകര്യങ്ങളുടെ ഉത്തരവാദിത്തം പലരെയും ഏൽപ്പിച്ചിട്ടും ഒന്നും നടപടി ആകാഞ്ഞത് കൊണ്ടാണ്, ആ ഒരു ഉത്തരവാദിത്തത്തിനു തിരഞ്ഞെടുപ്പ് വേണ്ട എന്ന് തീരുമാനിച്ചു, പന്നികളെ ഏൽപ്പിച്ചത്. ശെരിക്കും പറഞ്ഞാൽ പന്നികളുടെ മേൽ ഈ ഉത്തരവാദിത്തം വന്നു വീണിട്ടു ഏകദേശം 20 വർഷത്തോളം ആയി. സത്യം പറഞ്ഞാൽ, ഈ 20 വർഷക്കാലം അവിടെ വലിയ പ്രശനങ്ങൾ ഇല്ലാതെ ചൂട് കാലത്തും മഴ ലഭിച്ചു കൊണ്ടേ ഇരുന്നു.

അടിസ്ഥാന സൗകര്യങ്ങൾ എന്ന വിഭാഗം വളരെ എളുപ്പമുള്ള ഒന്നാണ് എന്ന് കരുതി ഇത്തവണ അത് വോട്ടിങ്ങിനു വയ്ക്കണം എന്ന് ഒരു പറ്റം മൃഗങ്ങൾ അഭ്യർഥിച്ചു. ഈ വോട്ടിങ്ങിനു ഏതാനും മാസങ്ങൾക്കു മുൻപ് കുഴപ്പൻ മലനിരകകളിൽ നിന്നും ഒരു സുന്ദരൻ ആയ മയിൽ ഈ കൂട്ടത്തിലോട്ടു വന്നു താമസം തുടങ്ങി. അവിടുത്തെ സ്ഥിരം മയിലുകൾക്കു ഒരു വിലയും രാജാവ് കല്പിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഈ സുന്ദര കോമള മയിലിനെ വച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ മറ്റു മയിലുകൾ തീരുമാനിച്ചു.

വേനൽ സമയത്താണ് സാധാരണ ഗതിയിൽ ഈ തിരഞ്ഞെടുപ്പ് നടത്തുക. പക്ഷെ മൃഗങ്ങളുടെ അഭ്യർത്ഥന പ്രമാണിച്ചു രാജാവ് ഇത്തവണ മഴ അവസാനിക്കുന്നതിനു മുൻപേ നടത്താം എന്ന് തീരുമാനിച്ചു. എല്ലാ ഉത്തരവാദിത്തങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ രാജാവ് കൽപ്പിച്ചു. ആർക്കും വേണ്ടാതെ ഇരുന്ന അടിസ്ഥാന സൗകര്യ ഉത്തരവാദിത്തത്തിനു വേണ്ടി ഇത്തവണ 3 പേര് നോമിനേഷൻ കൊടുത്തു- ഒന്ന്, നൃപത് എന്ന സുന്ദര മയിൽ, മ്‌ളായി എന്ന തവള, പിന്നെ എല്ലാ വർഷത്തേയും പോലെ ധ്രുതൻ എന്ന പന്നി.

ഒരേ സ്ഥാനത്തേക്ക്, അതും ആർക്കും വേണ്ടാത്ത ആ ഉത്തരവാദിത്തത്തിലേക്കു, 3 പേരുടെ നോമിനേഷൻ കണ്ടപ്പോൾ രാജാവും ആശ്ചര്യപ്പെട്ടു. ഇത്തവണ തിരഞ്ഞെടുപ്പ് അൽപ്പം രസകരം ആകട്ടെ എന്ന് കരുതി രാജാവ് ഒരു മീറ്റ് ദി ക്യാൻഡിഡേറ്റ് പരുപാടി നടത്തി.

മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയിലേക്ക് രാജാവ് ആദ്യം വിളിച്ചത് സുന്ദരൻ ആയ നമ്മുടെ നൃപതിനെ ആണ്. നൃപതിന്റെ സൗന്ദര്യം കണ്ടപ്പോൾ തന്നെ മൃഗങ്ങൾ എല്ലാം ഫ്ലാറ്റ് ആയി പോയി. തന്റെ കഴിവുകളും, തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളും ഒക്കെ വെടിപ്പായി അവതരിപ്പിച്ച നൃപത്, തന്നെ സഹായിക്കാൻ കിഴക്കൻ മലകളിലെ കിരീടം വയ്ക്കാത്ത രാജാവുണ്ട് എന്നും മൃഗങ്ങളെ അറിയിച്ചു. സത്യം പറയാല്ലോ, നൃപത് പറഞ്ഞത് കേട്ടപ്പോൾ പാവം നമ്മുടെ സിംഹ രാജാവ് പോലും ചെറുതായി ഒന്ന് പേടിച്ചു.

നൃപതിനു ശേഷം അടുത്ത സ്ഥാനാർഥിയെ വിളിക്കാൻ രാജാവ് തയ്യാറെടുക്കുമ്പോളാണ് കിഴക്കൻ മലകളിലെ രാജാവ് അങ്ങോട്ട് ആഗതൻ ആകുന്നതു ലിയോ രാജാവ് കാണുന്നത്. കിഴക്കൻ മലയിലെ ആ കിരീടം വയ്ക്കാത്ത രാജാവ് മാദ്രി, നൃപതിന്റെ കഴിവിനെ കുറിച്ച് വാനോളം പുകഴ്ത്തി. എന്തിനധികം നൃപത് തന്റെ തിരുനെറ്റിയിൽ തിലകക്കുറി ആണെന്ന് വരെ അങ്ങ് വാദിച്ചു.

ലിയോ 14 അമന്റെ കാറ്റ് പോയ അവസ്ഥ ആണ് അപ്പോൾ ഉണ്ടായത്. നൃപത് തനിക്കും മുകളിൽ ആണെന്ന് ആ പാവം അറിയാതെ തെറ്റിദ്ധരിച്ചു. പെട്ടന്ന് ആകാശത്തു മഴക്കാറ് കയറി, നൃപത് തന്റെ പീലികൾ മുഴുവൻ വിരിച്ചു അങ്ങോട്ട് നൃത്തം കളിയ്ക്കാൻ തുടങ്ങി. മഴ വരുമ്പോൾ അത് ജനങ്ങളെ തനിക്കു അറിയിക്കാൻ കഴിയും എന്നും, തന്റെ നൃത്തം ഉണ്ടേൽ ഒരിക്കലും ഇവിടെ മഴ പെയ്യാതെ ഇരിക്കില്ല എന്നുമൊക്കെ നൃപത് അവരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു.

അപ്പോൾ താഴെ ജനങ്ങൾക്കിടയിൽ നിന്നും ഒരു ചെറിയ ശബ്ദം ഉയർന്നു, "ഞാൻ ഈ കാട്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട് കുറേ കാലം ആയി. മഴ വരുമ്പോൾ ഞാനും എല്ലാരേം കരഞ്ഞു അറിയിക്കാറുണ്ട്. അത് കൊണ്ട് പുറത്തൂന്നു വരുന്ന ഒരു പുതുമുഖത്തിനേയും കാടിന് വേണ്ട". ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ച മൃഗങ്ങൾ കാണുന്നതാകട്ടെ മ്‌ളായി എന്ന തവളയെ. മ്‌ളായി അവിടെ നിർത്തിയില്ല. "ഇത്രയും നാൾ ഞാൻ എല്ലാവര്ക്കും വേണ്ടി പ്രയത്നിച്ചു. ഇത്രയും നാൾ എന്റെ പ്രയത്നങ്ങളെ കണ്ടതായി ആരും ഭാവിച്ചില്ല. എന്നാൽ ഇന്ന്, ഇത്തവണ ഞാൻ ജയിക്കും. ആ പൊട്ടൻ ധൃതന് എന്നതാ അറിയുക. കഴിഞ്ഞ 20 വര്ഷം അവൻ എന്നതാ ഇവിടെ കാണിച്ചത്. മണലിൽ കിടന്നു കുറെ കളിക്കും, ദേഹത്ത് ചെളി ആക്കും എന്നതല്ലാതെ അവനെ കൊണ്ട് എന്തിനു കൊള്ളാം. നിങ്ങള്ക്ക് വേണ്ടിയാണ് കുറ്റീം പറിച്ചു വന്ന ടീമ്സിനെയോ, ഒരു പണിയും ചെയ്യാത്ത ആ പന്നിയെയോ അല്ല, മറിച്ചു നിങ്ങളുടെ ശബ്ദം ആയി മാറാറുള്ള എന്നെ ആണ്". അത്രയും പറഞ്ഞു കൊണ്ട് മ്‌ളായി തന്റെ അധിക പ്രസംഗം അവസാനിപ്പിച്ചു.

അടുത്ത സ്ഥാനാർഥി ആയ ധൃതനെ എല്ലാരും അന്വേഷിച്ചെങ്കിലും ധൃതനെ കാണാൻ സാധിച്ചില്ല. പെട്ടന്ന് ഒരു മിന്നൽ അടിക്കുകയും, കാട്ടിലെ ഇപ്പോളത്തെ ധകാര്യ മന്ത്രി ആയ ഈയോ കുരങ്ങൻ ചാകുകയും ചെയ്തു. ആ മരണത്തിൽ അനുശോചിച്ചു കൊണ്ട് കാട്ടിൽ 1 മാസത്തെ ദുഃഖാചരണത്തിനു രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.

ഈയോ കുരങ്ങന്റെ മരണം കഴിഞ്ഞു ഇപ്പോൾ ഏകദേശം 2 ആഴ്ച ആയി കാണും. കാട്ടിൽ വീണ്ടും വറവ് തുടങ്ങി. ജലക്ഷാമം ചെറുതായി അനുഭവപ്പെടാൻ തുടങ്ങി. മൃഗങ്ങൾ ഓടി നൃപതിന്റെ അടുത്തെത്തി. വെള്ളത്തിന്റെ പ്രശ്നങ്ങൾ ഉള്ളതിനാൽ ഒരു നൃത്തം ആടി മഴ കൊണ്ട് വന്നു തരാൻ മൃഗങ്ങൾ നൃപതിനോട് അപേക്ഷിച്ചു. അപ്പോളാണ് നൃപത് അങ്കലാപ്പിൽ ആകുന്നതു. നൃപതിനു നൃത്തം കളിച്ചു മഴ കൊണ്ട് വരൻ കഴിയില്ല എന്നും, മഴക്കാറുള്ളപ്പോൾ മാത്രമാണ് തനിക്കു നൃത്തം കളിക്കാൻ കഴിയുക എന്നും നൃപത് പറഞ്ഞപ്പോൾ മൃഗങ്ങൾക്കു ആകെ ദേഷ്യം ആയി. തങ്ങളെ തെറ്റിദ്ധരിപ്പിച്ചു ജയിക്കാൻ ശ്രമിച്ച നൃപതിനെ അവർ രാജാവിന് മുൻപിൽ ഹാജരാക്കി.

ഈയോ കുരങ്ങന്റെ വിയോഗത്തിൽ ദുഃഖിതൻ ആയ രാജാവ്, നൃപതിനു താക്കീതു നൽകുകയും, അയാൾ ആ നിമിഷം തന്നെ കാട് വിട്ടു തെക്കൻ മലയിലേക്കു പോകാൻ ഉത്തരവിടുകയും ചെയ്തു.

എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന മൃഗങ്ങൾ പെട്ടന്ന് ആണ് മ്‌ളായി തവളയെ ഓർത്തത്. എല്ലാവരും കൂടി മ്‌ളായി തവളയെ തപ്പി ഇറങ്ങി. മ്‌ളായി തവളയുടെ വീട്ടിൽ എത്തിയ അവർ കണ്ടതാകട്ടെ ഒരു കഷ്ണം പേപ്പറിൽ എഴുതിയ ഒരു കത്ത്, "പ്രിയ മിലോണി, ഇവിടെ വെള്ളം ഇല്ലാത്തതു കാരണം ഞാൻ അടുത്ത ഗ്രാമത്തിലേക്ക് പോകുകയാ. എന്നെ ഇവിടെ കണ്ടില്ലേൽ നീ പിള്ളേരേം കൂട്ടി അടുത്ത ഗ്രാമത്തിലേക്ക് വന്നേക്കണേ". മ്‌ളായി സ്നേഹത്തോടെ തന്റെ ഭാര്യക്കെഴുതിയ കത്ത് വായിച്ചു എല്ലാരും വിഷമത്തിലായി. മ്ലായിയെ പോലെ ഗ്രാമത്തിലേക്ക് പോയി വെള്ളം കുടിച്ചാലോ എന്ന് കരുതി അവർ കാടിന്റെ അതിർത്തിയിലേക്ക് നീങ്ങി.

നടക്കുന്ന വഴിയിൽ പൊടിയും പിടിച്ചു തളർന്നിരിക്കുന്നു ധൃതിനെ കണ്ടു എല്ലാരും പരിഹസിച്ചു. ഇങ്ങനെ ഒരു മടിയാണ് ആണല്ലോ അടിസ്ഥാന സൗകര്യം ഏൽപ്പിച്ചതെന്നും പറഞ്ഞു അവർ തമ്മിൽ ചിരിച്ചു. ധ്രിതിന്റെ അടുത്ത് നിന്ന് അൽപ്പം മാറിയപ്പോൾ അവർ കാണുന്നത് കാടിന് ചുറ്റും അവൻ കുഴിച്ചിട്ട കുഴികളും, അതിൽ നിറഞ്ഞു നിൽക്കുന്ന ജലവുമാണ്. സന്തോഷം കൊണ്ട് തിരികെ ധൃതിനെ അന്വേഷിച്ചു അവർ തിരികെ പോയി. അവിടെ ക്ഷീണിതൻ ആയി ഇരിക്കുന്ന ധൃതിനെ കണ്ടു അവർ മാപ്പു പറഞ്ഞു.

"എനിക്ക് നിങ്ങളോടു ഒരു ദേഷ്യവുമില്ല. അവർ കൊട്ടിഘോഷിക്കുന്ന പോലെ ബഹളം ഉണ്ടാക്കി നടന്നിരുന്നേൽ എനിക്ക് ഈ മഴക്കുഴികൾ ഉണ്ടാക്കാൻ കഴിയില്ലായിരുന്നു. അവർ അവിടെ സ്റ്റണ്ടും ഡയലോഗും അടിച്ചപ്പോൾ ഞാൻ ഇവിടെ പണി എടുക്കുക ആയിരുന്നു, നിശബ്ദം ആയി" ധൃതൻ ഈ വാക്കുകൾ പറയുമ്പോളും അവന്റെ മൂക്കിന്റെ അറ്റത്തു നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു, കഴിഞ്ഞ 20 വർഷം അയാൾ ചെയ്ത പണിയുടെ തെളിവ്.

Address

തൂമ്പുംപാട്ട് കുറ്റപ്പുഴ പി. ഓ. തിരുവല്ല
Thiruvalla (Tiruvalla)
689103

Website

Alerts

Be the first to know and let us send you an email when Achu Anna Mathew, posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category