Mumbai Jaalakam FC

Mumbai Jaalakam FC മുംബൈ മലയാളിയുടെ മുഖപത്രം

https://bit.ly/3CWhUdt🧡  പ്രിയപ്പെട്ട ജാലകം വായനക്കാരേ, 🧡 മുംബൈ ജാലകത്തിന്റെ 82 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കട്ടേ.....
28/11/2021

https://bit.ly/3CWhUdt
🧡 പ്രിയപ്പെട്ട ജാലകം വായനക്കാരേ, 🧡
മുംബൈ ജാലകത്തിന്റെ 82 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കട്ടേ...
ഇന്ത്യന്‍ കര്‍ഷകരുടെ ഐതിഹാസിക സമരത്തിന്‍റെ ചരിത്രനിമിഷങ്ങളെ പകര്‍ത്തിവയ്ക്കുകയാണ് മുംബൈ ജാലകം💪. കര്‍ഷക സമരത്തിന്‍റെ നാള്‍വഴികളെക്കുറിച്ചും🌾, വിവാദ നിയമങ്ങളുടെ വിനാശകരമായ ഉള്ളടക്കത്തെക്കുറിച്ചുും പ്രമുഖ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ദീപക് പച്ച എഴുതിയതാണ് ഈലക്കം മുഖലേഖനം. ഇന്ന് മുംബൈയില്‍ നടക്കുന്ന കിസാന്‍ മസ്ദൂര്‍ മഹാ പഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ ഈ ലേഖനത്തിന് ഏറെ പ്രസക്തിയുണ്ട്.💪
🍗🍖ഹലാല്‍ രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങള്‍ ധീരമായി വിളിച്ചു പറയുകയാണ് ഡോ. വേണുഗോപാല്‍ എഴുതിയ മുംബൈ ജാലകം എഡിറ്റോറിയല്‍. ഈ ലക്കം മുംബൈ ജാലകം പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്കുള്ള യാത്രാമൊഴിയാണ്💔, കവി മനോജ് മേനോന്‍ ബിച്ചുവിനെ അനുസ്മരിക്കുന്നു.
ഉള്ളടക്കം
🔴 പ്രവാസി നാടകചരിത്ര പരമ്പരയില്‍ മുംബൈ, അണുശക്തി നഗറിലെ നാടക പ്രവര്‍ത്തനത്തെക്കുറിച്ച് മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പി. വിശ്വനാഥന്‍ എഴുതിയ പരമ്പരയുടെ അവസാന ഭാഗം വായിക്കാം.
🔴 എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ പി. വത്സലയുടെ എഴുത്തിന്റെ ലോകത്തെ സമഗ്രമായി വിലയിരുത്തുകയാണ് കാണാപ്പുറങ്ങളില്‍ ഡോ. മിനിപ്രസാദ്.
🔴 റിലിസ് ചെയ്തതു മുതല്‍ ഒരു ചര്‍ച്ചാ വിഷയമാണ് ലിജോ ജോസ് സംവിധാനം ചെയ്ത ചുരുളി എന്ന ചലച്ചിത്രം. ഈ സിനിയെക്കുറിച്ച് നാളിതുവരെ നമ്മള്‍ വായിച്ച സിനിമാ നിരൂപണങ്ങളില്‍ നിന്നൊക്കെ വേറിട്ടതും രസകരവുമായ ശൈലിയില്‍ ഒരു ആസ്വാദനം എഴുതിയിരിക്കുകയാണ് ശ്രീ രാജേഷ് നാരായണന്‍.
🔴 നാണു ടി. ന്യൂ ഡെല്‍ഹിയുടെ ചെറുകഥ വായിക്കാം 21 ാം പേജില്‍.

👩‍❤️‍💋‍👩മുംബൈ ജാലകം വായിക്കുക... പ്രചരിപ്പിക്കു...👨‍❤️‍💋‍👨
സ്‌നേഹം
🥰മുംബൈ ജാലകം പ്രവര്‍ത്തകര്‍🥰

Read the full newspaper online, on your smartphone and tablet

https://bit.ly/3wnRoIh🧡 പ്രിയപ്പെട്ട വായനക്കാരേ, 🧡 മുംബൈ ജാലകത്തിന്റെ 79 ാം ലക്കം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ. മുംബൈ...
07/11/2021

https://bit.ly/3wnRoIh
🧡 പ്രിയപ്പെട്ട വായനക്കാരേ, 🧡
മുംബൈ ജാലകത്തിന്റെ 79 ാം ലക്കം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ. മുംബൈയുടെ നാടക ചരിത്രത്തിലെ ചേതോമയമായ ബിംബമാണ് പി. എ. ദിവാകരന്‍. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് ഈ ലക്കം മുംബൈ ജാലകം. പി.എ. ദിവാകരനൊപ്പം ദീര്‍ഘകാലം നാടകപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡോ. വേണുഗോപാല്‍ ഈ ലക്കം ജാലകത്തില്‍ ദിവാകരനെ അനുസ്മരിക്കുന്നു.
മലയാള ഭാഷാപഠനത്തില്‍ ഏറ്റവും അടിസ്ഥാന ഘടകമായ അക്ഷരമാല പഠനത്തെ അവഗണിച്ചുകൊണ്ട് 'നൂതന'മെന്നവകാശപ്പെടുന്ന മലയാള ഭാഷ പഠനരീതിയെ കണക്കിനു വിമര്‍ശിക്കുകയാണ് ഈ ലക്കം ജാലകം എഡിറ്റോറിയല്‍. തീര്‍ച്ചയായും വ്യത്യസ്ത അഭിപ്രായങ്ങള്‍ വായനക്കാര്‍ക്കുണ്ടാകാം. എല്ലാ അഭിപ്രായങ്ങളും ജാലകം സ്വാഗതം ചെയ്യുന്നു.

ഉള്ളടക്കം.
🔴 മുംബൈ മഹാനഗരത്തിലെ യാത്രാ നിയന്ത്രണങ്ങള്‍ പടിപടിയായി നീക്കം ചെയ്്തുകൊണ്ടിരിക്കെ മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയ്‌നില്‍ തിരക്കേറുകയാണ്. എഴുത്തുകാരനായ കണക്കൂര്‍ സുരേഷ് കുമാര്‍ മുംബൈയുടെ ലൈഫ്‌ലൈനിനെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു ഈ ലക്കം ജാലകം മുഖലേഖനത്തിലൂടെ.
🔴 സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ച് എഴുതുകയാണ് ഇന്‍ഡ്യാ ടുഡെ എക്‌സിക്യുട്ടീവ് എഡിറ്റര്‍കൂടിയായ എം.ജി. അരുണ്‍. വായിക്കാം 7 ാം പേജില്‍.
🔴 ഇടതുപക്ഷ ട്രേഡ് യൂണിയന്‍ രംഗത്തും മുംബൈയുടെ കലാ രാഷ്ട്രീയ രംഗത്തും കര്‍മ്മനിരതനായിരുന്ന പി.ആര്‍. കൃഷ്ണന്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സിസ്റ്റത്തിലെ ശോചനീയാവസ്ഥയെക്കുറിച്ച് വെട്ടിത്തുറന്നെഴുതുന്നു. 10 ാം പേജില്‍ വായിക്കാം.
🔴 പ്രവാസി നാടക ചരിത്ര പരമ്പരയുടെ പന്ത്രണ്ടാം ഭാഗത്തില്‍ ഇത്തവണ അണുശക്തി നഗറിലെ നാടക സങ്കേതങ്ങളെക്കുറിച്ച് മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പി. വിശ്വനാഥന്‍ എഴുതുന്നു. വരും ലക്കങ്ങളില്‍ ഈ ലേഖനത്തിന്റെ തുടര്‍ ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
🔴 ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയുടെ സമരത്തിനിടയില്‍ മലയാളത്തിലെ ഒരു പ്രമുഖ സിനിമാനടന്‍, സമരത്തിനെതിരെ നേരിട്ടു പ്രതികരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങളെ വിലയിരുത്തുന്നതോടൊപ്പം നമ്മുടെ പ്രാകൃതമായ സമരരീതികളെ കണക്കിനു വിമര്‍ശിക്കുയാണ് ബാല്‍ക്കണി എന്ന സ്ഥിരം പംക്തിയിലൂടെ നിഷ ഗില്‍ബര്‍ട്ട്. വായിക്കാം 17 ാം പേജില്‍.
🔴 തിങ്കളാഴ്ച നിശ്ചയം എന്ന ഏറ്റവും പുതിയ ചലച്ചിത്രത്തെക്കുറിച്ച് സുരേഷ് കുമാര്‍ ടി. എഴുതിയ രസകരമായ റിവ്യു വായിക്കാം 23 ാം പേജില്‍.
🔴 സുനിതി ദിവാകരന്‍ എഴുതിയ ചെറുകഥ വായിക്കാം.

🔶 മുംബൈ ജാലകം വായിക്കുക... നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതിയറിയിക്കുക. മുംബൈ ജാലകം വായിക്കുക... പ്രചരിപ്പിക്കുക. 🔶
സസ്‌നേഹം

💕 മുംബൈ ജാലകം പ്രവര്‍ത്തകര്‍ 💕

Read the full newspaper online, on your smartphone and tablet

https://bit.ly/3pN8Bd0🧡 പ്രിയപ്പെട്ട വായനക്കാരേ, 🧡മുംബൈ ജാലകത്തിന്റെ 78 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കട്ടെ. പതിവുപോല...
31/10/2021

https://bit.ly/3pN8Bd0
🧡 പ്രിയപ്പെട്ട വായനക്കാരേ, 🧡
മുംബൈ ജാലകത്തിന്റെ 78 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കട്ടെ. പതിവുപോലെ ഈ ലക്കവും മുംബൈ ജാലകം സംവാദാത്മകമായ ലേഖനങ്ങള്‍കൊണ്ട് സമ്പന്നമാണ്. പത്താം വാര്‍ഷികമാഘോഷിക്കുന്ന മലയാളം മിഷന്‍ മുംബൈ ചാപ്റ്ററുമായി ബന്ധപ്പെട്ട ചില ചരിത്ര വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും പങ്കുവയ്ക്കുകയാണ് കേരളീയ കേന്ദ്ര സംഘടനയുടെ ജന. സെക്രട്ടറികൂടിയായ ശ്രീ മാത്യു തോമസ് തന്റെ കവര്‍ സ്‌റ്റോറിയില്‍.
പ്രിയപ്പെട്ട വായനക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേരുന്നതോടൊപ്പം ഈ പ്രകാശോത്സവത്തില്‍് ഇന്ത്യയുടെ പരമോന്നത നീതിപീഠം അടുത്തയിടെ നടത്തിയ പ്രകാശമാനമായ വിധികളും പ്രത്യേക പരാമര്‍ശങ്ങളും എടുത്തുകാണിക്കുകയാണ് ജാലകം എഡിറ്റോറിയലിലൂടെ ഡോ. വേണുഗോപാല്‍.

ഉള്ളടക്കം
📍 തന്റെ ശക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മടിയില്ലാത്ത പത്രപ്രവര്‍ത്തകനാണ് ശ്രീ രഘു ബാലകൃഷ്ണന്‍. ആര്യഖാന്‍ സംഭവത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന മുടിയാട്ടത്തെ ചില മുന്‍കാല വസ്തുതകളുടെ വെളിച്ചത്തില്‍ വിലയിരുത്തുകയാണ് എഴുത്തുകാരന്‍. ശക്തമായ ലേഖനം വായിക്കാം ആറാം പേജില്‍.
📍 കൊണ്ടോട്ടിയിലെ യുവാവിന്റെ പീഢന ശ്രമവും, തന്റെ കുഞ്ഞിനെത്തേടി ഒരമ്മയ്ക്ക് പൊതുനിരത്തിലിറങ്ങേണ്ടി വന്നതും ആണത്ത അധികാരമൂല്യങ്ങളുടെ അനന്തരഫലം മാത്രമാണെന്ന് സമര്‍ത്ഥമായി വാദിക്കുകയാണ് എഴുത്തുകാരി മാനസി തന്റെ കോളത്തിലൂടെ. വായിക്കാം പതിനഞ്ചാം പേജില്‍.
📍 ശ്രീ കണക്കൂര്‍ സുരേഷ് കുമാറിൻ്റെ ഏറ്റവും പുതിയ പുസ്തകമായ നുങ്കമ്പാക്കം ദോശ എന്ന കഥാസമാഹാരത്തിന്റെ സമഗ്രമായ വായനയാണ്‌ ഈ ലക്കത്തില്‍ ഡോ. മിനിപ്രസാദ് നടത്തുന്നത്. വായിക്കാം പതിനെട്ടാം പേജില്‍.
📍 ജി. തുളസീധരന്‍ ഭോപ്പാല്‍ എഴുതിയ കവിത, ആര്‍. കെ മാരൂരിന്റെ കഥ എന്നിവ ഈ ലക്കം ജാലകത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട വിഭവമാണ്.

ജാലകം വായിക്കുക... വായിച്ചാല്‍ പോര... കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുക.

സസ്‌നേഹം
മുംബൈ ജാലകം പ്രവര്‍ത്തകര്

Read the full newspaper online, on your smartphone and tablet

https://bit.ly/3aMqFeB❤️‍🔥  പ്രിയപ്പെട്ട വായനക്കാരേ,  ❤️‍🔥 മുംബൈ ജാലകത്തിന്റെ 76 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കുന്നു...
17/10/2021

https://bit.ly/3aMqFeB
❤️‍🔥 പ്രിയപ്പെട്ട വായനക്കാരേ, ❤️‍🔥
മുംബൈ ജാലകത്തിന്റെ 76 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കുന്നു. ഈ ലക്കം 33 പേജുകളാണ്. അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവിനുള്ള അന്ത്യാഞ്ജലികൂടിയാണ് മുംബൈ ജാലകത്തിന്റെ ഈ പതിപ്പ്. നെടുമുടി വേണുവുമായി അടുത്തിടപഴകിയിരുന്ന വി. ശശികുമാറും സുരേന്ദ്രബാബുവും അവരവരുടെ ഓര്‍മ്മകള്‍ നമ്മളുമായി പങ്കുവയ്ക്കുകയാണ് ഈ ലക്കത്തില്‍.
ചരിത്രത്തെ വെടക്കാക്കി തനിക്കാക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന എഡിറ്റോറിയല്‍ ലേഖനം അങ്ങേയറ്റം സംവാദ സാധ്യതയുള്ളതാണ്, എഴുതിയിരിക്കുന്നത് ഡോ. വേണുഗോപാല്‍.
മുംബൈയിലെ സമാജം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആത്മപരിശോധനാത്മകമായ സംവാദ ലേഖനത്തിന്റെ അവസാന ഭാഗമാണ് ഈ ലക്കത്തിലെ മുഖലേഖനം, എഴുതിയിരിക്കുന്നത് മാത്യു തോമസും വേണുഗോപാലും ചേര്‍ന്നാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക് തുറന്നെഴുതുക.

ഉള്ളടക്കം
📍മുംബൈയുടെ പ്രിയ എഴുത്തുകാരി മാനസിയുടെ രുഖ്മ ദേവിയെക്കുറിച്ചുള്ള ലേഖനം അങ്ങേയറ്റം ആവേശം ജനിപ്പിക്കുന്ന ഒന്നാണ്. രുഖ്മദേവിയുടെ പോരാട്ടത്തിന്റെ ചരിത്രം എല്ലാ പുരോഗമന ചിന്തയുടേടും അടിസ്ഥാനശിലയായി എക്കാലവും നിലനില്‍ക്കും.
📍വയാലാര്‍ അവര്‍ഡ് നേടിയ ബെന്യാമിന്റെ നോവല്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിന്റെ സമഗ്രമായ വായനയാണ് ഡോ. മിനിപ്രസാദ് അവരുടെ പംക്തിയിലൂടെ നടത്തുന്നത്.
📍അക്കാദമി അവാര്‍ഡ് ജേതാവായ കവി ഒ.പി. സുരേഷുമായി എഴുത്തുകാരി ഇന്ദിര കുമുദ് നടത്തിയ സംഭാഷണത്തിന്റെ അവസാന ഭാഗം വായിക്കാം.
📍മുംബൈയിലേയും ഇതര ദേശത്തേയും ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വാചകമേള വായിക്കാം.
📍അന്ധായുഗ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക് ആയ 'ഭ്രമം' എന്ന ചിത്രത്തെ വിലയിരുത്തുകയാണ് സുരേഷ്‌കുമാര്‍ ടി. 'ജാലകം മൂവി റീല്‍' എന്ന പംക്തിയിലൂടെ.
📍ഇന്നാരംഭിക്കാനിരിക്കുന്ന ഐസിസി 20-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തല്‍ നടത്തിയിരിക്കുന്ന ജാലകം സ്‌പോര്‍ട്‌സ് ലേഖകനായ ഋചിക് അനില്‍പ്രകാശ്.
📍പ്രീദു രാജേഷ് ഉദയപ്പൂര്‍ എഴുതിയ മിനിക്കഥ പനിച്ചൂട് വായിക്കാം അവസാനപേജില്‍.

എക്കാലവും വായിക്കാനും സൂക്ഷിച്ചുവയ്ക്കാനും ഒരു ലക്കംകൂടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
ജാലകം വായിക്കുക.... വായിച്ചുകൊണ്ടേയിരിക്കുക...

❤️‍🔥സസ്‌നേഹം❤️‍🔥
മുംബൈ ജാലകം പ്രവര്‍ത്തകര്‍.

Read the full newspaper online, on your smartphone and tablet

https://bit.ly/3lrFrNX❤️‍🔥 പ്രിയപ്പെട്ട വായനക്കാരേ, ❤️‍🔥 മുബൈ ജാലകത്തിന്റെ💋 75 ാം ലക്കം (പ്ലാറ്റിനം പതിപ്പ്) 💋നിങ്ങള്‍ക്...
10/10/2021

https://bit.ly/3lrFrNX
❤️‍🔥 പ്രിയപ്പെട്ട വായനക്കാരേ, ❤️‍🔥
മുബൈ ജാലകത്തിന്റെ💋 75 ാം ലക്കം (പ്ലാറ്റിനം പതിപ്പ്) 💋നിങ്ങള്‍ക്കായി അഭിമാനത്തോടെ സമര്‍പ്പിക്കട്ടെ. മുംബയ് മലയാളിയുടെ മുഖപത്രമായ ഈ ഡിജിറ്റല്‍ പത്രത്തെ ഇതിനകം നിങ്ങള്‍ പ്രവാസി മലയാളികള്‍ ഏറ്റുവാങ്ങിയിരിക്കുന്നു എന്നറിയുന്നതില്‍ അതിയായ ആഹ്ലാദമുണ്ട്. ഈ ലക്കത്തിന്റെ മുഖലേനത്തിലൂടെ മുംബൈയിലെ സമാജപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു സംവാദത്തിനു തുടക്കം കുറിക്കുകയാണ്. മഹാമാരിക്കാലത്ത് മുംബൈയിലെ ഏതാണ്ടെല്ലാ സമാജങ്ങളും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. മഹാമാരിയുടെ ഭീതിയിയൊഴിയുന്നതോടെ നമ്മുടെ മന്ദീഭവിച്ച മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ചലനാത്മകമാക്കേണ്ടതുണ്ട്. അതോടൊപ്പം നമ്മള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനങ്ങളോട്, ദീര്‍ഘവീക്ഷണത്തോടെ, പുതു തലമുറയേക്കൂടി ചേര്‍ത്തു നിര്‍ത്തുന്നതിനുവേണ്ട പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളിലേയ്ക്ക് വെളിച്ചം വീശുകയാണ് ഈ ലക്കത്തില്‍ ജാലകം എഡിറ്റര്‍മാരായ മാത്യു തോമസും ഡോ. വേണുഗോപാലും.

👇 ഉള്‍പ്പേജുകളിലെ കൂടുതല്‍ വിശേഷങ്ങളെന്തൊക്കെ? 👇
📍വളരെ ആകസ്മികമായി നമ്മളെ വിട്ടുപിരിഞ്ഞ കുര്‍ള മലയാളി സമാജം പ്രസിഡണ്ടും കെ.കെ.എസ്. മുന്‍ മാനേജിംഗ് കമ്മറ്റി മെംമ്പറുമായ വി. ശ്രീധരന്‍, ഡോംബിവ്‌ലി സമാജം മുന്‍ ഭാരവാഹിയായ വി. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ക്കുള്ള യാത്രമൊഴിയാണ് ഈ ലക്കം മുംബൈ ജാലകം.
📍ഇന്ത്യയിലെ ടെലികോം രംഗം വിപണി മൂല്യത്തിന്റെ കാര്യത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കാഴ്ചവെയ്ക്കുന്നത്. അതിനെക്കുറിച്ചുള്ള പ്രസക്തമായ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് സാമ്പത്തികകാര്യ ഗവേഷകന്‍ കൂടിയായ മോഹന്‍ കാക്കനാടന്‍ തന്റെ ലേഖനത്തിലൂടെ.
📍ലഖിംപുരിലെ മനുഷ്യത്വഹീനമായ കൊലപാതകങ്ങളെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയെ ശക്തമായി അപലപിക്കുന്നതാണ് ഈ ലക്കം ഡോ. വേണുഗോപാല്‍ എഴുതിയ എഡിറ്റോറിയല്‍.
📍ഖുത്തുബ് ജെഹാന്‍ കിഡ് വയ് എന്ന അസാധാരണ മനുഷ്യാവകാശ പ്രവര്‍ത്തകയെ പരിചയപ്പെടുത്തുകയാണ് തന്റെ പംക്തിയിലൂടെ എഴുത്തുകാരി നിഷ ഗില്‍ബര്‍ട്ട്.
📍കാക്കകളെ കുറിച്ച് വളരെ കൗതുകകരമായ നിരീക്ഷണങ്ങളും അതിലൂടെ അപ്രതീക്ഷിതമായ പല കാര്യങ്ങളും പങ്കുവയ്ക്കുകയാണ് അരവിന്ദാക്ഷന്‍ സേലം.
📍മനോജ് മുണ്ടയാട്ടിന്റെ കാര്‍ട്ടൂണിനൊപ്പം 'ഓട്ടത്തില്‍ കേട്ടത്' എന്നൊരു പംക്തി കഴിഞ്ഞ ആഴ്ച്ചമുതല്‍ ആരംഭിച്ചിരിക്കുന്നു. മുംബൈയിലെ എഴുത്തുകാരുടേയും സാസ്‌കാരിക പ്രവര്‍ത്തരുടേയും വാക്കുകള്‍ കൂടുതല്‍ ഉത്തരവാദിത്തപൂര്‍ണ്ണമായിരിക്കണം എന്ന് ഈ വാചകമേള ഓര്‍മ്മിപ്പിക്കുമെന്ന് കരുതട്ടെ.
📍അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തെ വിലയിരുത്തന്ന ലേഖനം സ. പി. ആര്‍. കൃഷ്ണന്‍ എഴുതിയിരിക്കുന്നു.
📍വ്യത്യസ്തമായ ഒരു സിനിമാ ആസ്വാദനം ഈ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുവി റീല്‍ എന്ന പേരിട്ടിരിക്കുന്ന ഈ സിനിമ നിരൂപണ പേജില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സണ്ണി എന്ന സിനിമയെ സുരേഷ് കുമാര്‍ ടി. പരിചയപ്പെടുത്തുന്നു.
📍കാവാലം മാധവന്‍കുട്ടി, കൃഷ്ണകുമാര്‍ ഹരിശ്രി എന്നിവരുടെ കവിതകളും ഈ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജാലകം വായിക്കുക... പ്രചരിപ്പിക്കുക...
സസ്‌നേഹം
മുംബൈ ജാലകം പ്രവര്‍ത്തകര്

Read the full newspaper online, on your smartphone and tablet

🌹 പ്രിയപ്പെട്ട ജാലകം വായനക്കാരേ, 🌹മുംബൈ ജാലകത്തിന്റെ 74 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കട്ടെ. കോവിഡ് ബാധയില്‍ ശ്വാസതടസ...
05/10/2021

🌹 പ്രിയപ്പെട്ട ജാലകം വായനക്കാരേ, 🌹
മുംബൈ ജാലകത്തിന്റെ 74 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കട്ടെ. കോവിഡ് ബാധയില്‍ ശ്വാസതടസം നേരിട്ട രോഗികള്‍ക്ക് കൃത്രിമ ജീവശ്വാസം നല്‍കാനാവാതെ ആയിരക്കണക്കിന് ജീവനുകളാണ് നമുക്കു നഷ്ടപ്പെട്ടത്. എന്നാലിപ്പോള്‍ സാങ്കേതികമായി എന്തു പുരോഗതിയാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കുന്ന മേഖലയില്‍ നമുക്കുണ്ടായത് എന്നു പരിശോധിക്കുകയാണ് മുഖ ലേഖനത്തില്‍ ശ്രീ കണക്കൂര്‍ സുരേഷ്‌കുമാര്‍. ജാതി തിരിച്ചുള്ള സെന്‍സസ് അനിവാര്യമൊ എന്നതിനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് വെളിച്ചം വീശുകയാണ് ജാലകം എഡിറ്റോറിയലിലൂടെ ഡോ. വേണുഗോപാല്‍. 28 പേജുകളുള്ള ഈ ലക്കം ജാലകം കെട്ടിലും മട്ടിലും പുതു രീതികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മാന്യവായനക്കാരുടെ അഭിപ്രായം ഞങ്ങളെ എഴുതിയറിയിക്കുക.
ഉള്‍പ്പേജുകളില്‍ എന്തൊക്കെ...
📌152 ാം ഗാന്ധി ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധിയെക്കുറിച്ചുള്ള പ്രത്യേക ലേഖനം കവി ജി. വിശ്വനാഥന്‍ എഴുതിയിരിക്കുന്നു. വളരെ പ്രൗഢമായ ഈ ലേഖനം വായിക്കാം 4 ാം പേജില്‍.
📌ഇച്ഛശക്തിയും കഠിനാധ്വാനവുംകൊണ്ട് യുപിഎസ്‌സി പരീക്ഷയില്‍ 14 ാം റാങ്കു കരസ്ഥമാക്കിക്കൊണ്ട് മുംബൈ മലയാളികളുടെ അഭിമാനമായി മാറിയ കരിഷ്മ നായരുമായി ലക്ഷ്മി എന്‍. മുംബൈ ജാലകത്തിനുവേണ്ടി സംസാരിക്കുന്നു. ജാലകത്തിനു വേണ്ടി കരിഷ്മ അനുവദിച്ച ഈ പ്രത്യേക അഭിമുഖത്തിന് ജാലകം പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തുന്നു.
📌മുംബൈയുടെ പ്രിയപ്പെട്ട കെ.ഡി. സ്‌കന്ദന്റെ വിയോഗം മുംബൈ സഹൃദയലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്‌കേന്ദേട്ടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് സ്‌കന്ദേട്ടന്റെ അടുത്ത സുഹൃത്തും പ്രഭാഷകനും എഴുത്തുകാരനുമായ കെ. രാജന്‍.
📌പ്രവാസി നാടകചരിത്ര ലേഖന പരമ്പരയില്‍ അനില്‍ നാരായണ ഈ ലക്കത്തില്‍ ദമാമിലെ നാടക ചരിത്രത്തെക്കുറിച്ച് വിവരിക്കുന്നു.
📌ജനപ്രിയ കോളമായ മാനസിയുടെ എഴുത്തോളം എന്ന പംക്തിയില്‍ വളരെ വ്യത്യസ്തമായ ഒരു വിഷയവുമായാണ് മാനസി എത്തുന്നത്. മാന്യവായനക്കാര്‍ അവരവരുടെ യോജിപ്പും വിയോജിപ്പുമെല്ലാം ജാലകത്തില്‍ എഴുതിയറിയിക്കുക. നമുക്കിതൊരു സംവാദമായി വളര്‍ത്തിയെടുക്കാം.
📌ഈ ലക്കം മുതല്‍ മുംബൈ ജാലകത്തില്‍ 'ഓട്ടത്തില്‍ കേട്ടത്' എന്നൊരു പംക്തി ആരംഭിക്കുകയാണ്. നഗരത്തിലേയും നാട്ടിലേയും പൊതുവേദികളില്‍ കേള്‍ക്കുന്ന വാചകങ്ങള്‍ കൊരുത്തുവയ്ക്കുകമാത്രമാണ് ജാലകം ഈ പംക്തിയില്‍ ചെയ്യുന്നത്.
📌സഖാവ് പി. ആര്‍. കൃഷ്ണന്‍ നെഹ്‌റുവിനെക്കുറിച്ചെഴുതിയ ലേഖനം ഈ ലക്കം ജാലകത്തിന്റെ മികവ് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. മരിച്ചുകഴിഞ്ഞ് ആറു പതിറ്റാണ്ടിലധികമായിട്ടും നെഹ്‌റു ഒരുകൂട്ടം വര്‍ഗ്ഗീയവാദികളെ ഇപ്പോഴും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നുതന്നെയാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
📌കല്യാണിലെ സഹൃദയലോകത്തിന് ചിരപരിചിതനായ വി. കെ. ശശീന്ദ്രന്റെ ചെറുകഥയും ഈ ലക്കത്തിലുണ്ട്.
ജാലകം വായിക്കുക... പ്രചരിപ്പിക്കുക...
സസ്‌നേഹം
❤️ മുംബൈ ജാലകം പ്രവര്‍ത്തകര്‍ ❤️

Read the full newspaper online, on your smartphone and tablet

https://bit.ly/2XOLlPG❤️പ്രിയപ്പെട്ട വായനക്കാരേ,❤️മുംബൈ ജാലകത്തിന്റെ 73 ാം ലക്കം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. പതിവു...
26/09/2021

https://bit.ly/2XOLlPG
❤️പ്രിയപ്പെട്ട വായനക്കാരേ,❤️
മുംബൈ ജാലകത്തിന്റെ 73 ാം ലക്കം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. പതിവുപോലെ വളരെ സമ്പന്നമായ ഒരു ലക്കമാണിത്.
മഹാമാരിയുടെ ഭീതിയൊഴിയുന്നതോടെ മുംബൈ മലയാളി സമാജങ്ങള്‍ അതിന്റെ പൂര്‍വ്വസ്ഥിതിയിലേയ്ക്ക് എത്തുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയാണ് ഡോ. വേണുഗോപാല്‍ തന്റെ മുഖ ലേഖനത്തിലൂടെ. അതോടൊപ്പം ബാങ്കിംഗ് മേഖലയില്‍ വായ്പാ വിതരണത്തില്‍ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന എന്‍.പി.എ.യും അതിന്റെ പിന്നിലെ കാരണങ്ങളായ ക്രമക്കേടുകളിലേയ്ക്കും വെളിച്ചം വീശുന്ന എം.ജി. അരുണിന്റെ ലേഖനവും വായിക്കാം.
-മറ്റു പ്രധാന വിശേഷങ്ങള്‍-
📌മുംബൈയുടെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന വി.കെ.എസ്. (സഹദേവന്‍ നായര്‍) ന്റെ ആകസ്മിക വിയോഗം നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. വി.കെ.എസിന്റെ ചിരകാല സുഹൃത്തും സാംസ്‌കാരിക രംഗത്ത് തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച അടുത്ത സുഹൃത്ത് മാത്യു തോമസിന്റെ അനുസ്മരണം ഈ ലക്കം ജാലകത്തില്‍ വായിക്കാം.
📌കേരളാ മോഡല്‍ എന്നൊക്കെ നമ്മള്‍ അഹങ്കരിക്കുമ്പോഴും അറിഞ്ഞൊ അറിയാതെയൊ നമ്മള്‍ മറച്ചുവയ്ക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്; അതാണ് കേരള സമൂഹത്തില്‍ പെരുകിവരുന്ന ആത്മഹത്യകള്‍. അതിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ് മുംബൈയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രഘു ബാലകൃഷ്ണന്‍.
📌പ്രവാസി നാടക ചരിത്ര പരമ്പരയുടെ ഒന്‍പതാം ഭാഗത്തില്‍ റിയാദിലെ നാടക ചരിത്രത്തെക്കുറിച്ച് പറയുന്നു മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ അനില്‍ നാരായണ തന്റെ നാടക ചരിത്ര ലേഖനത്തില്‍.
📌കോവിഡ് വാക്‌സിന്റെ നെറികെട്ട രാഷ്ട്രീയത്തിലേയ്ക്ക് വെളിച്ചം വീശുകയാണ് ജാലകത്തിന്റെ ഈ ലക്കം എഡിറ്റോറിയല്‍. എഴുതിയത് ഡോ. വേണുഗോപാല്‍.
- കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കവി ഒ.പി. സുരേഷുമായി ചെറു സംഭാഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് എഴുത്തുകാരി ഇന്ദിര കുമുദ്. കവിയുടെ കൂടുതല്‍ വര്‍ത്തമാനങ്ങള്‍ വരും ലക്കത്തിലും പ്രതീക്ഷിക്കാം.
📌ജനപ്രിയ കോളമായ ബാല്‍ക്കണിയില്‍ പ്രിയ എഴുത്തുകാരി നിഷ ഗില്‍ബര്‍ട്ട് ഇത്തവണ നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' എന്ന നോവലിനെ വളരെ വിമര്‍ശനാത്മകമായി സമീപിച്ചിരിക്കുന്നു. നോവലിനെ കുറിച്ച് സമഗ്രമായ ഒരു വായനയാണ് ഈ ലേഖനത്തില്‍ എഴുത്തുകാരി അവതരിപ്പിക്കുന്നത്.
📌മുംബൈയിലെ പ്രമുഖ കഥാകൃത്ത് ആര്‍.കെ. മാരൂരിന്റെ മിനിക്കഥ 'കാളരാത്രി', ഷീബ വാസന്റെ കവിത മനസ്സിന്റെ കിളിവാതില്‍ എന്നിവയും ഈ ലക്കത്തിന്റെ മികവു കൂട്ടുന്നു.

മുംബൈ ജാലകം പുതിയ ഉയരങ്ങളിലേയ്ക്കു പോകുന്നു എന്നതിന്റെ തെളിവാണ് ജാലകത്തിന്റെ സബ്‌സ്‌ക്രിപ്ഷനിലുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ദ്ധനവ്. 🌹 ജാലകത്തോടുള്ള വായനക്കാരുടെ സ്‌നേഹത്തിനോട് കൃതജ്ഞതയറിയിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. 🌹
നന്ദി എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവില്ല ഞങ്ങളുടെ സന്തോഷമൊക്കെയും.

മുംബൈ ജാലകം വായിക്കുക... പ്രചരിപ്പിക്കുക....

❣️സസ്‌നേഹം❣️
മുംബൈ ജാലകം പ്രവര്‍ത്തകര്

Read the full newspaper online, on your smartphone and tablet

കെട്ടിലും മട്ടിലും ഒരുപാടു പുതുമകളോടെ ഇനിമുതല്‍ മുംബൈ ജാലകം വായിക്കാം.ഇടത്തോട്ടും വലത്തോട്ടും തുഴയേണ്ട!!... താഴോട്ട് സ്‌...
04/09/2021

കെട്ടിലും മട്ടിലും ഒരുപാടു പുതുമകളോടെ ഇനിമുതല്‍ മുംബൈ ജാലകം വായിക്കാം.
ഇടത്തോട്ടും വലത്തോട്ടും തുഴയേണ്ട!!... താഴോട്ട് സ്‌ക്രോള്‍ ചെയ്തു വായിക്കാം.!!
കൂടുതല്‍ സൂം പ്രൊവിഷനോടെയാണ് ഇനി മുംബൈ ജാലകം നിങ്ങള്‍ക്കു മുന്‍പിലെത്താന്‍ പോകുന്നത്.
സിംഗിള്‍ കോളത്തില്‍ സെറ്റ് ചെയ്തിരിക്കുന്ന പേജുകള്‍ സ്‌ക്രോള്‍ ചെയ്തു വായിക്കാം. നിങ്ങളുടെ ഇലക്ട്രോണിക് ഡിവൈസ് ഹോറിസോണ്ടല്‍ മോഡില്‍ പിടിക്കുമ്പോള്‍ ഫോണ്ടുകള്‍ കൂടുതല്‍ വലുപ്പത്തില്‍ വായിക്കാന്‍ സഹായകരമാകുന്നു.
വായനക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി, നൂതനമായ രീതിയില്‍ പരിഷ്‌ക്കരിച്ച മുംബൈ ജാലകത്തിന്റെ 70 ാം ലക്കം നാളെ (സെപ്റ്റംബര്‍ 5) പുറത്തിറങ്ങുകയാണ്. മുംബൈ ജാലകം വായിച്ചതിനു ശേഷം ബഹുമാന്യ വായനക്കാര്‍ അവരവരുടെ വിലയേറിയ പ്രതികരണം ജാലകത്തിന്റെ പ്രവര്‍ത്തകരെ അറിയിക്കണേ...
സസ്‌നേഹം
മുംബൈ ജാലകം പ്രവര്‍ത്തകര്

https://bit.ly/3sW3wyy❤️പ്രിയപ്പെട്ട വായനക്കാരേ,❤️മഹാമാരിക്കാലം വറുതികളുടേതുകൂടിയാണ്. അടച്ചിരിപ്പിന്റെ കാലത്ത് വരുമാനത്ത...
29/08/2021

https://bit.ly/3sW3wyy
❤️പ്രിയപ്പെട്ട വായനക്കാരേ,❤️
മഹാമാരിക്കാലം വറുതികളുടേതുകൂടിയാണ്. അടച്ചിരിപ്പിന്റെ കാലത്ത് വരുമാനത്തകര്‍ച്ച നേരിടുന്ന കുടുംബങ്ങള്‍, തങ്ങളുടെ പട്ടിണിയും പരിവട്ടവും മറ്റുള്ളവരെ അറിയിക്കാതെ മുണ്ടുമുറുക്കിയുടുത്തു കഴിയുകയാണ്. ഈ ദുരിത ബാധിതരെ കണ്ടെത്തി അവരുടെ ജീവിതത്തെ ചലനാത്മകമാക്കുക എന്നത് ചെറിയ കാര്യമല്ല. ഒരുകൂട്ടം മുംബൈ മലയാളികള്‍ രൂപം കൊടുത്ത കെയര്‍ ഫോര്‍ മുംബൈ എന്ന ജീവകാരുണ്യ സംഘടന, ദുരിതബാധിതരുടെ കണ്ണിരൊപ്പിക്കൊണ്ടിരിക്കുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ അവര്‍ ചെയ്ത മഹത്തായ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണ്. ഈ ലക്കം മുംബൈ ജാലകത്തില്‍ കെയര്‍ ഫോര്‍ മുംബൈയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുരേന്ദ്രബാബു തയ്യാറാക്കിയ മുഖലേഖനം വായിക്കാം. കൂടാതെ ഗൗരവമായ വായനയര്‍ഹിക്കുന്ന ഒട്ടേറെ വിഭവങ്ങളുമായാണ് ജാലകത്തിന്റെ 69 ാം ലക്കം നിങ്ങള്‍ക്കു മുന്‍പിലെത്തിയിരിക്കുന്നത്.
❤️മറ്റ് ഉള്ളടക്കങ്ങള്‍❤️
📌പ്രവാസി നാടക ചരിത്ര പരമ്പരയില്‍ ഈ ലക്കം ഗള്‍ഫ് നാടക വേദിയെക്കുറിച്ചാണ്. മുതിര്‍ന്ന നാടക പ്രവര്‍ത്തകനായ സുനില്‍ കെ. ചെറിയാനാണ് ഗള്‍ഫ് നാടകവേദിയെക്കുറിച്ച് എഴുതുന്നത്.
📌അഫ്ഗാനിസ്ഥാനിലെ മനുഷ്യത്വഹീനമായ അവസ്ഥകളിലൂടെ സഞ്ചരിക്കുകയാണ് ഈ ലക്കം ജാലകം എഡിറ്റോറിയല്‍.
📌നിഷ ഗില്‍ബര്‍ട്ടിന്റെ ബാല്‍ക്കണിയില്‍ ഈ ലക്കം പാരന്റിംങ്ങിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മാതാപിതാക്കള്‍ തീരെ നിസ്സാരമായി കരുതി തള്ളിക്കളയുന്ന പല സംഗതികളുടേയും ഗൗരവമെന്തെന്ന് നമ്മെ എഴുത്തുകാരി ഓര്‍മ്മിപ്പിക്കുന്നു.
📌ഈ ലക്കം മുംബൈ കാഴ്ചയില്‍ മുംബൈയിലെ പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ഡിംപിള്‍ ഗിരീഷിന്റെ അധികമാരും അറിയാത്ത ചില വിശേഷങ്ങളിലേയ്ക്ക് കടന്നുചെല്ലുന്നു. ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട് എഴുതിയ മുംബൈ കാഴ്ച വായിക്കാം 11ാം പേജില്‍.
📌ആര്‍.കെ. മാരൂരിന്റെ മനോഹരമായ നോവല്‍ വെയില്‍മഴ ഈ ലക്കത്തോടെ പരിസമാപ്തി കുറിക്കുകയാണ്. നാളിതുവരെ നോവലിസ്റ്റിന് എല്ലാവിധ മാനസിക പിന്‍തുണയും നല്‍കിയ മാന്യവായനക്കാര്‍ക്ക് മുംബൈ ജാലകത്തിന്റെ നന്ദി അറിയിക്കുന്നു.
📌ഉണ്ണി വാര്യത്ത്, മൊയ്തു മായിച്ചാന്‍കുന്ന്, തൊടുപുഴ രവിശങ്കര്‍ തുടങ്ങിയവരുടെ കവിതകളും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വായിക്കുക... പ്രചരിപ്പിക്കുക..

💐സസ്‌നേഹം💐
മുംബൈ ജാലകം പ്രവര്‍ത്തകര്

Read the full newspaper online, on your smartphone and tablet

https://bit.ly/3zkdzzC❤️പ്രിയപ്പെട്ട വായനക്കാരേ,❤️പൊന്‍ചിങ്ങത്തില്‍പൂത്തുലഞ്ഞുനില്‍ക്കുന്ന മലനാടിനെ മനസ്സില്‍ ധ്യാനിച്ചു...
22/08/2021

https://bit.ly/3zkdzzC
❤️പ്രിയപ്പെട്ട വായനക്കാരേ,❤️
പൊന്‍ചിങ്ങത്തില്‍പൂത്തുലഞ്ഞുനില്‍ക്കുന്ന മലനാടിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഈ നഗരത്തില്‍ നമ്മള്‍ ഒരു പൊന്നോണംകൂടി കൊണ്ടാടുകയാണ്. മുംബൈ ജാലകം തിരുവോണം പിന്നിട്ട് 'അവിട്ട'ത്തിന്റന്ന് നിങ്ങളുടെ കൈയ്യിലെത്തുകയാണ്. ഈ ലക്കം ഓണം വിശേഷാല്‍ പതിപ്പാണ്. 24 പേജുള്ള മുംബൈ ജാലകത്തിന്റെ ഈ ഓണ സമ്മാനം സ്വീകരിക്കുക.❤️❤️
ഓണപ്പതിപ്പിലെ വിശേഷങ്ങളെന്തൊക്കെ....?
📌കേരളത്തിന്റെ കോവിഡ് യുദ്ധത്തില്‍ ആയുര്‍വ്വേദം വഹിച്ച പങ്കിനെക്കുറിച്ച് വളരെ വിശേഷപ്പെട്ട ഒരു മുഖ ലേഖനമാണ് ഈ ലക്കം ജാലകത്തില്‍. മോഡേണ്‍ മെഡിസിന്റെ പ്രാധാന്യത്തെ തിരിച്ചറിയുമ്പോള്‍ത്തന്നെ കോവിഡ് യുദ്ധത്തില്‍ കേരളത്തിലെ ആയുര്‍വ്വേദ വിഭാഗം വഹിച്ച പങ്കിനെ ഒരിക്കലും കുറച്ചുകാണരുത് എന്ന് ഡോ. വേണുഗോപാല്‍ ഭംഗ്യന്തരേണ ഈ ലേഖനത്തില്‍ വിശദീകരിച്ചിരിക്കുന്നു.
📌പുതുകവിതയില്‍ വേറിട്ടൊരു വഴിയിലൂടെ നടക്കുന്ന കെ.വി.ജെ. ആശാരിയുടെ കവിത ഈ ഓണപ്പതിപ്പിന്റെ ഗൗരവം കൂട്ടുന്നു.
📌പ്രമീള നമ്പ്യാര്‍ ഓണത്തെ വരവേറ്റുകൊണ്ട് എഴുതിയ മനോഹരമായ ലേഖനം വായിക്കാം 3 ാം പേജില്‍.
📌പ്രവാസി നാടകചരിത്ര പരമ്പരയില്‍ ഈ ലക്കം ഹൈദരബാദ് നാടകവേദിയെക്കുറിച്ച് മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ കലാശ്രീ രാമകൃഷ്ണന്‍ എഴുതുന്നു.
📌മാനസിയുടെ ഈ ലക്കം എഴുത്തോളത്തില്‍ വളരെ വ്യത്യസ്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്നു. 'പുരുഷ പീഢനത്തിന്റെ സാമൂഹിക മാനങ്ങള്‍' എന്ന ലേഖനത്തില്‍ കുടുംബത്തിലെ പുരുഷന്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചു പറയുന്നു.
📌മുതിര്‍ന്ന രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ സ. പി.ആര്‍. കൃഷ്ണന്റെ ലേഖനം വായിക്കാം 14 ാം പേജില്‍.
📌ഈ ലക്കം മുംബൈ കാഴ്ച ഒരു മറാത്തി യുവാവിനേയും, അയാളുടെ ജീവിതത്തെ മാറ്റിമറിച്ച മനുഷ്യസ്‌നേഹിയായ മലയാളിയെക്കുറിച്ചും പറയുന്നു. ഗിരിജ മുന്നോര്‍ക്കോട് എഴുതിയ ലേഖനം വായിക്കാം 18 ാം പേജില്‍.
📌ഋചികിന്റെ കായിക ലേഖനം, അനീഷ് പുതുവലില്‍, കാവാലം മാധവന്‍കുട്ടി, ജയശ്രീ രാജേഷ് തുടങ്ങിയവരുടെ കവിതകള്‍, തുളസി മണിയാര്‍, സുരേഷ് നായര്‍ തുടങ്ങിയവരുടെ കഥകള്‍ എന്നിവയാണ് ഈ ലക്കത്തിലെ മറ്റ് ഓണ വിഭവങ്ങള്‍.
📌ആര്‍. കെ. മാരൂരിന്റെ നോവല്‍ വേറിട്ട ഒരു വഴിയിലൂടെ സഞ്ചരിക്കുന്നു. ജസ്യൂനയുടെ അമ്പരപ്പിക്കുന്ന പോരാട്ടമാണ് ഈ ലക്കത്തില്‍.
ഈ അക്ഷരസദ്യ സ്വീകരിക്കുക. ഈ വിശേഷാല്‍പതിപ്പ് വായിക്കുക.. പ്രചരിപ്പിക്കുക...
എല്ലാ മുംബൈ ജാലകം വായനക്കാര്‍ക്കും മുംബൈ ജാലകം പ്രവര്‍ത്തകരുടെ സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍.
സസ്‌നേഹം
മുംബൈ ജാലകം പ്രവര്‍ത്തകര്

Read the full newspaper online, on your smartphone and tablet

https://bit.ly/3AOlLZD❤️പ്രിയപ്പെട്ട വായനക്കാരേ,❤️ആദരണീയരായ വായനക്കാര്‍ക്കും മുംബൈ ജാലകത്തിന്റെ ഹൃദ്യമായ സ്വാതന്ത്ര്യദിന...
15/08/2021

https://bit.ly/3AOlLZD
❤️പ്രിയപ്പെട്ട വായനക്കാരേ,❤️
ആദരണീയരായ വായനക്കാര്‍ക്കും മുംബൈ ജാലകത്തിന്റെ ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. അതോടൊപ്പം ജാലകത്തിന്റെ 67 ാം ലക്കം അഭിമാനത്തോടെ സമര്‍പ്പിക്കുന്നു. മഹാഡിലെ പ്രളയം തീര്‍ത്ത മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ജലംകൊണ്ടേറ്റ അവരുടെ മുറിവുകളില്‍ മരുന്നുവെച്ചുകെട്ടാനുള്ള ദൗത്യം നമ്മള്‍ മുംബൈ മലയാളികളും ഏറ്റെടെുക്കാന്‍ പോകുന്നുവെന്ന മഹത്തായ സന്ദേശം പങ്കുവയ്ക്കുകയാണ് ഈ ലക്കം മുഖ ലേഖനത്തിലൂടെ കെ.കെ.എസ്. ജന. സെക്രട്ടറി മാത്യു തോമസ്സ്. ഭാരതം തന്റെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം
വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ ഒരു ചെറിയ തിരിഞ്ഞുനോട്ടത്തിനു മുതിരുകയാണ് ഡോ. വേണുഗോപാല്‍ തന്റെ എഡിറ്റോറിയല്‍ ലേഖനത്തിലൂടെ.
-പ്രവാസി നാടക ചരിത്രത്തെക്കുറിച്ചുള്ള ലേഖന പരമ്പരയില്‍ ഈ ലക്കം കൊല്‍ക്കത്ത മലയാള നാടക ചരിത്രത്തെക്കുറിച്ച് മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ എന്‍.പി. നായര്‍ എഴുതുന്നു. വായിക്കാം മൂന്നാം പേജില്‍.
📌 മുംബൈയുടെ അഭിമാനമായ നൃത്ത പ്രതിഭ ശ്വേത വാര്യരെക്കുറിച്ച് മികച്ചൊരു ലേഖനം ജ്യോതിഷ് പ്രസാദ് തയ്യാറാക്കിയിരിക്കുന്നു. വായിക്കാം എട്ടാം പേജില്‍.
📌ഇതര ലിംഗരായ ഒരുപാടു പച്ചമനുഷ്യരുടെ ജീവിതത്തിലെ നേട്ടങ്ങളെയും അവകാശങ്ങളേയും അറിയിക്കുകയും ഓര്‍മ്മിപ്പിക്കുകയുമാണ് ഇത്തവണത്തെ ബാല്‍ക്കണിയിലൂടെ നിഷ ഗില്‍ബര്‍ട്ട്.
-📌കോവിഡ് മഹാമാരിയില്‍ ജീവിതം പ്രതിസന്ധിയിലായ ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുകയാണ് ഈ ലക്കം മുംബൈ കാഴ്ചയിലൂടെ ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്.
-📌വെയില്‍മഴ തുടര്‍ നോവല്‍ സംഭവബഹുലമായ ഒന്‍പതാം ലക്കത്തിലേയ്ക്ക് കടക്കുന്നു. വായനക്കാര്‍ക്ക് നവ്യമായ ഒരു അനുഭൂതിയാവുകയാണ് ആര്‍.കെ.മാരൂരിന്റെ ഈ നോവല്‍.
📌രമ പിഷാരടിയുടെ കവിത, സുരേഷ് കുമാര്‍ കൊട്ടാരക്കരയുടെ മിനിക്കഥ എന്നിവയും ഈ ലക്കത്തെ മികച്ചതാക്കുന്നു.

വായിക്കാം പ്രചരിപ്പിക്കാം...
❤️സസ്‌നേഹം ❤️
മുംബൈ ജാലകം പ്രവര്‍ത്തകര്

Read the full newspaper online, on your smartphone and tablet

https://bit.ly/3ivb9Zh❤️പ്രിയപ്പെട്ട വായനക്കാരേ,❤️മുംബൈ ജാലകത്തിന്റെ 66 ാം ലക്കം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. കോവിഡ...
08/08/2021

https://bit.ly/3ivb9Zh
❤️പ്രിയപ്പെട്ട വായനക്കാരേ,❤️
മുംബൈ ജാലകത്തിന്റെ 66 ാം ലക്കം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. കോവിഡ് മൂന്നാം വ്യാപനത്തിന്റെ ഭീതിയുടെ യാഥാര്‍ത്ഥ്യങ്ങളെന്തെന്ന് അന്വേഷിക്കുകയാണ് ഈ ലക്കം ജാലകം മുഖലേഖനം.
ജാലകം എഡിറ്റോറിയല്‍, ഒളിംപിക്‌സ് സ്വണ്ണത്തിളക്കത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ പ്രകടനത്തെ വിലയിരുത്തുകയും ചെയ്യുന്നു. മുംബൈ ജാലകത്തിന്റെ സ്‌പോര്‍ട്ട്‌സ് ഡസ്‌ക്കില്‍ നിന്ന് ഋചിക് എഴുതിയ ഒളിംപിക്‌സ് വിലയിരുത്തല്‍ ഏറെ ഗൗരവമായ വായന അര്‍ഹിക്കുന്നു.
📌മുംബൈ നാടക ചരിത്രങ്ങളിലൂടെ സഞ്ചരിക്കുന്ന വിവിധ നാടകാചാര്യന്മാരുടെ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കാം 3 ാം പേജില്‍. ഡല്‍ഹി നാടക ചരിത്രത്തിലൂടെ നാടാകാചാര്യനായ കാവാലം മാധവന്‍കുട്ടി സഞ്ചരിക്കുന്നു.
📌ഭിക്ഷാടന നിരോധനം നടപ്പാക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് സുപ്രീം കോടതി നടത്തിയ ശ്രദ്ധേയമായ പരാമര്‍ശങ്ങളാണ് സ. പി. ആര്‍. കൃഷ്ണന്‍ എഴുതിയ ലേഖനത്തിന്റെ വിഷയം. വളരെ ശ്രദ്ധാര്‍ഹമായ ലേഖനം വായിക്കാം 8 ാം പേജില്‍.
📌കോവിഡ് മഹാമാരി അനാഥമാക്കിയ ചിപ്പി എന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് * *ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട് എഴുതുന്ന മുംബൈ കാഴചയില്‍ ഈ ലക്കം. അനാഥത്വത്തിന്റെ കണ്ണീര്‍ കയത്തില്‍ വീണപ്പോഴും തളരാതെ അതിജീവിക്കുന്ന ഈ പെണ്‍കുട്ടി എല്ലാവര്‍ക്കും ഒരു പ്രചോദനമാകേണ്ടതാണ്.
📌വെയില്‍മഴ തുടര്‍ നോവല്‍ ആകാംഷാ ഭരിതമായ അദ്ധ്യായങ്ങളിലേയ്ക്ക് കടക്കുകയാണ്. സന്യാസി മഠം കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്കും വെളിപ്പെടുത്തലുകളിലേയ്ക്കും നീങ്ങുന്നു. വായനക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ആര്‍. കെ. മാരൂരിന്റെ മനോഹരമായ നോവല്‍ വായിക്കാം 15 ാം പേജില്‍.
📌സുനീതി ദിവാകരന്റെ രണ്ടു ചെറുകഥകള്‍ ഈ ലക്കം ജാലകത്തെ കൂടുതല്‍ കനമുള്ളതാക്കുന്നു.

വായിക്കുക... പ്രചരിപ്പിക്കു...

സസ്‌നേഹം
മുംബൈ ജാലകം പ്രവര്‍ത്തകര്

Read the full newspaper online, on your smartphone and tablet

Address

Matunga
Mumbai

Website

Alerts

Be the first to know and let us send you an email when Mumbai Jaalakam FC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Mumbai Jaalakam FC:

Share