21/03/2020
ഒന്നും നാം നിസാരമായി കാണരുത് ദയവ് ചെയ്ത് 🙏🙏🙏🙏
🙏🙏🙏 ഇത് ഡോ. ഷിറീൻ റൂഹാനി...
ഇറാനിലെ ടെഹ്റാനിൽ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറൽ ഫിസിഷ്യനായിരുന്നു
സ്വയം കൊറോണ ബാധിച്ച് അവശ നിലയിൽ ആയിട്ടും പകരം വരാൻ ആളില്ലത്തത് കൊണ്ട് മരണം വരെ ചികിത്സ തുടർന്ന ആശുപത്രി സംവിധാനങ്ങൾ പരിമിതമായ ഇറാനിലെ ഡോക്ടർ.
കൊറോണ അരങ് തകർത്തപ്പോൾ
വേണ്ടത്ര ഡോക്ടർമാരോ, മരുന്നുകളോ, ആശുപത്രിയിൽ കിടക്കകളോ ഒന്നുമില്ലാതെ ബുദ്ധിമുട്ടിയ ഒരു രാജ്യം...
കൊറോണാ ഭീതിയുടെ ഏറ്റവും വലിയ ഇരയായിരുന്നു ടെഹ്റാനിലെ പക്ദഷ്ത് എന്ന കൊച്ചു നഗരവും...
അവിടെയുള്ള ഒരാശുപത്രിയിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ ആയിരുന്നു ഡോ.ഷിറീൻ റൂഹാനി.
രണ്ടും മൂന്നും ഷിഫ്റ്റുകൾ അടുപ്പിച്ച് ചെയ്ത എത്രയോ ദിനരാത്രങ്ങൾക്കൊടുവിൽ ആകെ ക്ഷീണിച്ച്, നിർജലീകരണം സംഭവിച്ച അവസ്ഥയിൽ ആയിരുന്നിട്ടും ഒരിക്കൽ പോലും താൻ ഡ്യൂട്ടിക്ക് വരില്ല എന്നുമാത്രം ഷിറീൻ പറഞ്ഞില്ല. വീട്ടിൽ കിടക്കുമ്പോൾ കയ്യിൽ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈൻ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു. കയ്യിൽ ഐവിയോടെ തന്നെ അവർ അടുത്ത പകലും ആശുപത്രിയിൽ എത്തി.
ക്ഷീണിച്ച അവസ്ഥയിലും അവർ കോവിഡ് 19 ബാധിതരെ പരിചരിച്ചു. പത്തു ദിവസം മുമ്പ് ഡോ. ഷിറീനും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. പെട്ടെന്നുതന്നെ ആകെ ക്ഷീണിതയായ അവരെ സഹപ്രവർത്തകർ ടെഹ്റാനിലെ മാസിഹ് ഡനേഷ്‌വാരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്വന്തം കഴിവിന്റെ പരമാവധി പ്രയത്നിച്ചശേഷം, നിരവധി പേരുടെ ജീവൻ രക്ഷിച്ച ശേഷമാണ് ഡോ. ഷിറീൻ മരണത്തിന് കീഴടങ്ങിയത്.
Hats off to Dr, Shirin Rouhani who passed away due to Corona Virus. Due to lack of medical staff, she kept treating Corona Virus Patients till her last breath. Look closely, she herself is on the IV while treating patients.
#ഷിറീൻറൂഹാനി