malayalamsarcasm.in

malayalamsarcasm.in just for fun

04/04/2026

We don’t sell.
We connect you to official stores. 🖤

Explore now — https://blackmode.in

അരുവിയുടെ മറുവശം (part 4)പുഴക്കരയിൽ ആദ്യം തിരഞ്ഞത് റിസോർട്ട് സൂക്ഷിപ്പുകാരൻ തന്നെയായിരുന്നു.മണലിൽ കാൽപാടുകൾ ഉണ്ടോ എന്ന് ...
15/02/2026

അരുവിയുടെ മറുവശം (part 4)

പുഴക്കരയിൽ ആദ്യം തിരഞ്ഞത് റിസോർട്ട് സൂക്ഷിപ്പുകാരൻ തന്നെയായിരുന്നു.

മണലിൽ കാൽപാടുകൾ ഉണ്ടോ എന്ന് നോക്കി.
കല്ലുകൾക്കിടയിൽ കുടുങ്ങിയ വസ്ത്രത്തിന്റെ ആവിശ്ഷ്ടങ്ങൾ വല്ലതും ഉണ്ടോ എന്ന് നോക്കി.
അരുവിയുടെ വക്കിലൂടെ നീണ്ടുനിന്ന ഈർപ്പമുള്ള മണ്ണിൽ അടയാളങ്ങൾ തേടി.

ഒന്നുമില്ല.

പുഴ ആ രാവിൽ ഭയങ്കരമായിരുന്നു.
തലേന്ന് രാത്രി കനത്ത മഴ പെയ്തിരുന്നു.
മലവെള്ളം താഴേക്ക് പതിച്ചിറങ്ങി
അരുവിയെ കൊടും മലവെള്ള പാച്ചിലാക്കി മാറ്റിയിരുന്നു.

അവൻ നാട്ടുകാരെ വിളിച്ചു.
പിന്നീട് പോലീസ്.
ഫയർഫോഴ്‌സ്.
ഫോറസ്റ്റ് ഓഫീസർമാർ എല്ലാവരും വിവരം അറിഞ്ഞെത്തി.

കാട് ഒരു ദിവസം മുഴുവൻ തിരച്ചിലിന്റെ ശബ്ദത്തിൽ നിറഞ്ഞു.

“മദ്യപിച്ചു മലവെള്ളത്തിൽ പെട്ടിരിക്കാം…”
ആരോ പറഞ്ഞു.

അങ്ങനെ ആയിരുന്നാൽ—

അരുവിയുടെ താഴെ
കാടിനുള്ളിലേക്ക് പതിക്കുന്ന വലിയ വെള്ളച്ചാട്ടം.

അവിടെ വീണാൽ—
മൃതദ്ദേഹം പോലും തിരികെ കിട്ടണമെന്നില്ല.

മുമ്പും അങ്ങനെയുണ്ടായിട്ടുണ്ട്.

പക്ഷേ—

അവിടെ പോലും ഒന്നും കണ്ടെത്തിയില്ല.

വെള്ളം എല്ലാം വിഴുങ്ങിയതുപോലെ.

അവസാനം അവർ തീരുമാനിച്ചു—
ഒന്നും കണ്ടെത്താനായില്ലെങ്കിൽ
വെള്ളച്ചാട്ടത്തിൽ വീണു എന്ന നിഗമനത്തിൽ എത്താം.

കേസ് പതിയെ അടയുകയും ചെയ്യും.



പക്ഷേ…

അതേ സമയം.

കാടിന്റെ ഉള്ളറയിൽ.
സൂര്യപ്രകാശം പോലും കയറാൻ മടിക്കുന്ന ഒരു ഭാഗത്ത്.

വലിയ മരങ്ങൾ
തങ്ങളുടെ വേരുകൾ കൊണ്ട്
ഒരു പഴയ കെട്ടിടത്തെ ചുറ്റിപ്പിടിച്ചിരിക്കുന്നു.

ചുമരുകൾ പൊട്ടിയിരിക്കുന്നു.
മേൽക്കൂര തകർന്നുകിടക്കുന്നു.
പൊടിയും ഈർപ്പവും
അവിടെ വർഷങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്നു.

അത് ഒരിക്കൽ ആരോ പണിതത്.
പിന്നീട് ഉപേക്ഷിക്കപ്പെട്ടത്.

അവിടെ—

തണുത്ത നിലത്ത്
നാലു ശരീരങ്ങൾ.

അവരുടെ നെഞ്ചുകൾ പതുക്കെ ഉയരുകയും താഴുകയും ചെയ്യുന്നു.

ഒരാൾ ആദ്യം കണ്ണുതുറന്നു.

തലകറക്കം.
വായിൽ ഉണങ്ങിയ രുചി.
കണ്ണിൽ കുത്തുന്ന പൊടി.

അവൻ പതിയെ എണീറ്റിരുന്നു.

“എവിടെയാ നാം?”

ശബ്ദം പോലും കട്ടിയായി.

അവൻ മറ്റുള്ളവരെ ഉണർത്തി.

ഒന്നൊന്നായി അവർ കണ്ണുതുറന്നു.

തലേദിവസത്തെ സംഭവങ്ങൾ—
പ്രകാശം.
വാതിൽ.
ആറ് മുട്ടൽ.
കത്തി ജ്വലിക്കുന്ന രൂപം.
നെഞ്ചിലെ കറുത്ത തുള.

എല്ലാം ഓർമ്മയുണ്ട്.

പക്ഷേ—

ഇവിടെ എങ്ങനെ എത്തി?

ആർക്കും ഓർക്കാനായില്ല.

അവർ എഴുന്നേറ്റ് ചുറ്റും നോക്കി.

പൊളിഞ്ഞ മേൽക്കൂരയിലൂടെ
സൂര്യകിരണങ്ങൾ
അകത്തേക്ക് അടിച്ചുകയറുന്നുണ്ട്.

പക്ഷേ വെളിച്ചം പോലും
ഈ സ്ഥലത്തെ പൂർണ്ണമായി തൊടുന്നില്ല.

പകലും പേടിപ്പിക്കുന്ന ഇടം.

അവർ പതുക്കെ പുറത്തേക്ക് നടന്നു.

മുൻവശം പോലെ തോന്നുന്ന ഭാഗത്ത് എത്തി.

അവിടെ നിന്നു കാണുന്നത്—

കൊടുംകാട്.

മരങ്ങൾ അസാധാരണമായ ഉയരത്തിൽ.
വേരുകൾ പാമ്പുപോലെ പടർന്ന്.
ഈർപ്പം നിറഞ്ഞ വായു.

ഒരു ശബ്ദവുമില്ല.

കാടിന് പോലും ശ്വാസമില്ലാത്തതുപോലെ.

അവർ വഴിയൊന്നും കണ്ടെത്താനാകാതെ നിൽക്കുമ്പോൾ—

അങ്ങ് ദൂരെ
ഇലകൾ പതുക്കെ നീങ്ങുന്ന ശബ്‌ദം.

പക്ഷേ കാറ്റില്ല.

അവർ ഒരുമിച്ച് അങ്ങോട്ട് നോക്കി.

മരങ്ങൾക്കിടയിൽ—

ഒരു രൂപം.

കറുത്ത തുണി അണിഞ്ഞത്.
മനുഷ്യനെ പോലെ നിൽക്കുന്നു.

പക്ഷേ അതിന്റെ ഉയരം
ഒരു മരത്തിന്റെ തണ്ടു പോലെ.

കൈകൾ നീണ്ടു നിലത്ത് തൊടുമെന്നോണം.

മുഖം വ്യക്തമല്ല.

അല്ലെങ്കിൽ—
അവിടെ മുഖമില്ല.

അത് അനങ്ങുന്നില്ല.

അവിടെ നിൽക്കുന്നു.

അവരെ നോക്കി കൊണ്ട്.

അവർക്ക് പെട്ടെന്ന് മനസ്സിലായി—

ഇത് പിന്തുടർന്നു വന്നത്
ഇതാവാം ഇവിടെ കൊണ്ടുവന്നത്.
നമ്മളെ കാത്തു നിൽക്കുന്നു.

അവരിൽ ഒരാൾ പതുക്കെ പിന്നോട്ട് മാറി.

അപ്പോൾ—

ആ രൂപം
ഒരു പടി മുന്നോട്ട് വന്നു.

മരങ്ങൾക്കിടയിലെ ഇരുട്ട്
അതിനൊപ്പം നീങ്ങിയപോലെ.

കാട് ഇനി ശൂന്യമല്ല.

അവർ വീണ്ടും
അപരിചിതമായ ഭീതിയുടെ നടുവിൽ.

ഈ തവണ—

വാതിൽ ഇല്ല.
തടയണ ഇല്ല.
ഒഴിവാക്കാൻ വഴിയില്ല.

കാട് മാത്രം.

കൂടെ ആ രൂപവും.....

ഒരു രൂപം.കറുത്ത തുണി അണിഞ്ഞത്.മനുഷ്യനെ പോലെ നിൽക്കുന്നു.പക്ഷേ അതിന്റെ ഉയരംഒരു മരത്തിന്റെ തണ്ടു പോലെ.കൈകൾ നീണ്ടു നിലത്ത് ...
15/02/2026

ഒരു രൂപം.

കറുത്ത തുണി അണിഞ്ഞത്.
മനുഷ്യനെ പോലെ നിൽക്കുന്നു.

പക്ഷേ അതിന്റെ ഉയരം
ഒരു മരത്തിന്റെ തണ്ടു പോലെ.

കൈകൾ നീണ്ടു നിലത്ത് തൊടുമെന്നോണം.

മുഖം വ്യക്തമല്ല.

അല്ലെങ്കിൽ—
അവിടെ മുഖമില്ല.

അരുവിയുടെ മറുവശം — തുടർച്ച (part 3)ആ പ്രകാശം അണഞ്ഞു.ചീഞ്ഞ ഗന്ധവും…പുറത്തെ കോലാഹലങ്ങളും…ഒരു നിമിഷത്തിനുള്ളിൽ എല്ലാം അവസാന...
08/02/2026

അരുവിയുടെ മറുവശം — തുടർച്ച (part 3)

ആ പ്രകാശം അണഞ്ഞു.

ചീഞ്ഞ ഗന്ധവും…
പുറത്തെ കോലാഹലങ്ങളും…
ഒരു നിമിഷത്തിനുള്ളിൽ എല്ലാം അവസാനിച്ചതുപോലെ.

അത്ര പെട്ടെന്ന് വന്ന നിശ്ശബ്ദത
അവരെ കൂടുതൽ ഭയപ്പെടുത്തി.

റൂമിനുള്ളിൽ
നാല് പേരും
ശ്വാസം പോലും പുറത്തുവിടാതെ
അങ്ങനെ തന്നെയിരുന്നു.

അപ്പോൾ—

ഒരു ശബ്‌ദം കേട്ടു അവർ ഞെട്ടി....

റിസോർട്ടിന്റെ മുകളിലെ ടെറസിലേക്കുള്ള വാതിൽ
വലിയൊരു ശക്തിയാൽ തുറന്നു അടയുന്ന ശബ്‌ദം.

ആ ശബ്‌ദം
മുഴുവൻ കെട്ടിടത്തിനുള്ളിൽ മുഴങ്ങി, മരണ മണി പോലെ...

ഒരാൾ പോലും സംസാരിച്ചില്ല.

അവർക്കെല്ലാം ഒരേ ചിന്തയായിരുന്നു—

എന്തോ ഒന്ന് അകത്തേക്ക് കയറിയിരിക്കുന്നു.

വീണ്ടും—

നടക്കുന്ന ശബ്ദം.

പതുക്കെ.
അവസാനമില്ലാത്ത പോലെ.

കാൽപ്പെരുമാറ്റം…
പക്ഷേ അതിൽ ഒരു താളമില്ല.
മനുഷ്യന്റെ നടക്കലുപോലെ അല്ല.

പിന്നീട്—

എന്തൊക്കെയോ ഉരുണ്ടു വീഴുന്ന ശബ്‌ദം.
കസേരകൾ മറിഞ്ഞു വീഴുന്നു.
ചുമരിൽ എന്തോ വലിച്ചിഴയ്ക്കുന്ന ശബ്‌ദം.

റൂമിനുള്ളിലെ വായു
കട്ടിയായി.
ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്.

അപ്പോഴാണ്—

അടച്ചിട്ട വാതിലിന്റെ വിടവുകളിലൂടെ
ഒരു മങ്ങിയ ചുവന്ന വെളിച്ചം
അകത്തേക്ക് വന്നത്.

ആ വെളിച്ചം
നിലത്തു നീങ്ങി.
ചുമരിലൂടെ കയറി.
അവരുടെ കാലുകളിൽ തട്ടി.

അവർക്ക് വ്യക്തമായി മനസ്സിലായി—

ആ രൂപം…
അവരുടെ റൂമിന് മുന്നിലാണ്.

അടുത്ത നിമിഷം—

ടക്… ടക്…

വാതിലിൽ മുട്ടുന്ന ശബ്‌ദം.

പതിയെ.
വളരെ പതിയെ.

ഒരുതാളത്തിൽ.

ഒന്ന്.
രണ്ട്.
മൂന്ന്.
നാല്.
അഞ്ച്.
ആറ്.

നിശ്ശബ്ദത.

ആ നിശ്ശബ്ദത
അവരുടെ ചെവികൾ പൊട്ടിക്കും പോലെ.

വീണ്ടും—

ഒന്ന് മുതൽ ആറ് വരെ.

വീണ്ടും നിശ്ശബ്ദത.

വീണ്ടും—

ഒന്ന് മുതൽ ആറ് വരെ.

ഈ തവണ
അവർ കണ്ണുകൾ അടച്ചു.

അവരിൽ ഒരാൾ
കരയാൻ തുടങ്ങി.

എന്ത് നടക്കരുത് എന്ന്
അവർ ഉള്ളിൽ പ്രാർത്ഥിച്ചോ
അതുതന്നെ നടന്നു.

ഒരു വലിയ,
ശബ്‌ദത്തോടെ—

വാതിൽ തുറന്നു.

അവർ കുറ്റിയിട്ട,
കുറ്റിയിട്ടെന്ന് ഉറപ്പുണ്ടായിരുന്ന
വാതിൽ
മലർക്കെ തുറന്നു.

പുറത്ത്—

കത്തി ജ്വലിക്കുന്ന ഒരു രൂപം.

മനുഷ്യന്റെ ഉയരം.
മനുഷ്യന്റെ ആകൃതി.

പക്ഷേ മുഖമില്ല.
കണ്ണുകളില്ല.

നെഞ്ചിന്റെ നടുവിൽ
ഒരു കറുത്ത തുള.

അവിടെ നിന്നാണ്
ആ വെളിച്ചം പുറപ്പെടുന്നത്.

അത് നോക്കി നിൽക്കുമ്പോൾ
എന്തോ വലിച്ചിഴയ്ക്കുന്ന പോലെ.

ശരീരം ഭാരമില്ലാത്തതുപോലെ.
തല ചുറ്റുന്നു.

ഒരാൾ നിലത്ത് വീണു.
പിന്നെ മറ്റൊരാൾ.

ആരുടെയും ശബ്ദം പുറത്തുവന്നില്ല.

റൂം വീണ്ടും
ഇരുട്ടിൽ മുങ്ങി.



പിറ്റേദിവസം രാവിലെ
റിസോർട്ടിന്റെ സൂക്ഷിപ്പുകാരൻ എത്തിയപ്പോൾ
അവൻ ആദ്യം ശ്രദ്ധിച്ചത്—

എല്ലാ വാതിലുകളും
ജനലുകളും
മലർക്കെ തുറന്നിട്ടിരിക്കുന്നു.

അയാൾ ദേഷ്യത്തോടെ അകത്ത് കയറി.

റൂമുകൾ പരിശോധിച്ചു.
ബാത്റൂം.
ടെറസ്.

മേശപ്പുറത്ത്
ഇന്നലെ രാത്രിയിൽ തുറന്ന മദ്യക്കുപ്പികൾ.
കസേരകൾ മറിഞ്ഞ നിലയിൽ.

പക്ഷേ—

ആ നാല് പേർ…

അവിടെ ഉണ്ടായിരുന്നില്ല....

(തുടരും...)

Part 1

https://www.facebook.com/share/p/1HkYf4QYZH/?mibextid=wwXIfr

Part 2

https://www.facebook.com/share/p/1KiCXLyYhW/?mibextid=wwXIfr




അരുവിയുടെ മറുവശം (part 2)...      ആ രൂപം അനങ്ങാതെ അവിടെ തന്നെ നിന്നു.ചലനമില്ല.ശ്വാസമില്ല.ഒരു നിഴൽ പോലെ… പക്ഷേ നിഴലല്ല.അവ...
28/01/2026

അരുവിയുടെ മറുവശം (part 2)...

ആ രൂപം അനങ്ങാതെ അവിടെ തന്നെ നിന്നു.
ചലനമില്ല.
ശ്വാസമില്ല.
ഒരു നിഴൽ പോലെ… പക്ഷേ നിഴലല്ല.

അവർ പരസ്പരം നോക്കി.
ഭയന്ന് മരവിച്ചു നിന്ന അവസ്ഥ.
ഓടാനും പറ്റില്ല.
അടുത്തേക്ക് പോകാനും പറ്റില്ല.

പെട്ടെന്ന് അവർ റിസോർട്ടിന്റെ എല്ലാ വാതിലുകളും ജനലുകളും അടച്ചു.
കർട്ടനുകൾ വലിച്ചിട്ട്, പുറത്തേക്ക് നോക്കാതിരിക്കാനായി.
പക്ഷേ…
പുറത്ത് എന്തോ നോക്കിക്കൊണ്ടിരിക്കുന്നു എന്ന തോന്നൽ മാറിയില്ല.

മൊബൈൽ എടുത്തു.
നെറ്റ്വർക്ക് ഇല്ല.
വൈഫൈ കണക്ട് ആവുന്നില്ല.

അപ്പോഴാണ്…

കരണ്ട് പോയത്.

റൂം മുഴുവൻ ഇരുട്ടിൽ മുങ്ങി.
ഇരുട്ട് ഒരു നിറമല്ലായിരുന്നു.
അത് ഒരു സാന്നിധ്യമായിരുന്നു, എന്തോ ഒന്നിന്റെ സാന്നിധ്യം....

ടോർച്ച് ഓൺ ചെയ്തു.
കൈകൾ വിറച്ചു.

ഇടക്ക് ഒരാൾ അൽപ്പം ധൈര്യത്തോടെ ,
കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി.

ആ രൂപം അവിടെ ഇല്ല.

പക്ഷേ ആർക്കും ആശ്വാസം തോന്നിയില്ല.
കാരണം…
അത് അവിടെ നിന്നു പോയതുപോലെയല്ല തോന്നിയത്.
എവിടെയോ ഒളിച്ചിരിക്കുകയാണെന്ന് തോന്നി. ചിലപ്പോൾ അവരുടെ കൂടെ ഈ റൂമിൽ. .. ഈ ഇരുട്ടിൽ...

“എങ്ങനെ എങ്കിലും പകൽ ആയാൽ മതി…”
ആ ചിന്ത എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു.

ആ രാത്രി,
ആ ഇരുട്ട്,
ആ ഒറ്റപ്പെട്ട സ്ഥലം —
അത് അവരെ തകർത്തു.

ആഘോഷിക്കാൻ വന്നവർ,
ഇപ്പോൾ സ്വന്തം ശ്വാസത്തിന്റെ ശബ്ദം കേട്ട് ഭയക്കുന്ന അവസ്ഥ.

അപ്പോൾ…

റൂമിന്റെ പുറത്തു,
മുറ്റത്ത്…

ഒരു വെളിച്ചം തെളിഞ്ഞു.

ടോർച്ചിന്റെ വെളിച്ചം അല്ല.
ഇലക്ട്രിക് ലൈറ്റും അല്ല.

ഒരു തീ കത്തുന്നതുപോലെ.
ചുവന്ന, ജ്വലിക്കുന്ന പ്രകാശം.

അത് ജനൽ കർട്ടനിലൂടെ മുറിക്കുള്ളിലേക്ക് കയറിവന്നു.
ചൂട് അനുഭവപ്പെട്ടു.

പെട്ടെന്ന്…
ആ വെളിച്ചം അണഞ്ഞു.

ഒരു നിമിഷം ശാന്തം.

അടുത്ത നിമിഷം —
റൂമിന്റെ മറുവശത്തെ ജനലിന് പുറത്ത്
അതേ വെളിച്ചം.

അത് വീണ്ടും അണഞ്ഞു.
വീണ്ടും ആദ്യ ജനലിന് പുറത്ത്.

ഇങ്ങനെ…
ഒന്ന് കഴിഞ്ഞ് ഒന്നായി.

ജനലിൽ നിന്ന് ജനലിലേക്ക്.

അവരെ ചുറ്റി വട്ടം കറങ്ങുന്ന പോലെ.

അതോടൊപ്പം…
ആ ഗന്ധം.

ചീഞ്ഞത്.
നനഞ്ഞത്.
മരണത്തിന്റെ മണം.

മനംപുരട്ടുന്ന രൂക്ഷഗന്ധം....

അവർക്ക് ഇപ്പോൾ വ്യക്തമായിരുന്നു —

ഇത് ഭ്രമമല്ല.
ഇത് യാദൃശ്ചികവുമല്ല.

ഒന്നും കഴിഞ്ഞിരുന്നില്ല.
പക്ഷേ…

എന്തോ ഒന്ന്
അവരെ തിരഞ്ഞെടുതിരിക്കുന്നു എന്തിനോ വേണ്ടി... മരണത്തിനു സമ്മാനിക്കുവാനോ?

എന്തോ ഒന്ന്
ഈ രാത്രിയിൽ
അവരെ വിട്ടയക്കാൻ
ഉദ്ദേശിക്കുന്നില്ല.

(തുടരും)

നീ വർണങ്ങളായി പെയ്ത മഴയിൽ  നനയുകയാണ് ഞാൻ  ഈ ഏകാന്ത വഴിയിൽ  നിശ്ശബ്ദനായി…നീ ഒരു മനോഹരമായ സൂര്യസ്തമയത്തോടൊപ്പം  എങ്ങോ മാഞ്...
22/01/2026

നീ വർണങ്ങളായി പെയ്ത മഴയിൽ
നനയുകയാണ് ഞാൻ
ഈ ഏകാന്ത വഴിയിൽ
നിശ്ശബ്ദനായി…

നീ ഒരു മനോഹരമായ സൂര്യസ്തമയത്തോടൊപ്പം
എങ്ങോ മാഞ്ഞുപോയി
വീണ്ടും ഞാൻ ഇരുട്ടിലായി —
ഒരു മഴപോലും ഇല്ലാതെ.







വിശപ്പിന്റെ രുചി (Short Story)....അന്ന് അയാൾക്ക് നേരത്തെ ഓഫീസിൽ എത്തേണ്ടിയിരുന്നു, അതുകൊണ്ട് ഉച്ചഭക്ഷണം എടുത്തിരുന്നില്ല...
21/01/2026

വിശപ്പിന്റെ രുചി (Short Story)....

അന്ന് അയാൾക്ക് നേരത്തെ ഓഫീസിൽ എത്തേണ്ടിയിരുന്നു, അതുകൊണ്ട് ഉച്ചഭക്ഷണം എടുത്തിരുന്നില്ല.
സാധാരണയായി ഓഫിസിലേക്ക് പോകുമ്പോൾ ഉച്ചഭക്ഷണം കരുതുന്നയാളായിരുന്നു അയാൾ. പക്ഷേ ചില ദിവസങ്ങളിൽ നേരത്തെ പോകേണ്ടി വരുമ്പോൾ, ഭാര്യയെ അതിരാവിലെ എഴുന്നേൽപ്പിച്ച് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി, ഓഫിസിനടുത്തുള്ള ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.
അന്നും ഉച്ചയായപ്പോൾ അയാൾ ആ ഹോട്ടലിലേക്കു നടന്നു.

ഹോട്ടൽ വരാന്തയിലെത്തിയപ്പോൾ അയാൾ ശ്രദ്ധിച്ചത്, തൊട്ടടുത്ത അടച്ചിട്ട കടത്തിണ്ണയിൽ ഇരിക്കുന്ന ഒരു വൃദ്ധനെയായിരുന്നു.
മുഷിഞ്ഞ ഷർട്ടും മുണ്ടുമാണ് വേഷം. നീട്ടി വളർത്തിയ താടിയും മുടിയും. മുഖത്ത് ഒരു സ്ഥിരം പുഞ്ചിരി.
റോഡിലേക്കു നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ അങ്ങനെ ഇരിക്കുകയായിരുന്നു.

അയാൾ ഹോട്ടലിൽ കയറി ഊണ് കഴിച്ചു. പണം നൽകുന്നതിനിടെ ക്യാഷ്യറോടു ചോദിച്ചു:
“ആ കടത്തിണ്ണയിൽ ഇരിക്കുന്ന ആളാരാ? മുൻപ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ.”

“ആരാ? അവിടെ ഇരിക്കുന്നതോ? അതൊരു ഭ്രാന്തനാണെന്നു തോന്നുന്നു സാർ. രണ്ടുമൂന്നു ദിവസമായി കാണുന്നുണ്ട്. ചിലർ ഭക്ഷണം വാങ്ങി കൊടുക്കാറുണ്ട്. ഞങ്ങൾ ശ്രദ്ധിക്കാൻ പോകാറില്ല. സഹായിക്കാൻ പോയാൽ ഞങ്ങടെ തലേലാകും. കട തുറക്കാറില്ലാത്തതുകൊണ്ട് അതിന്റെ മുന്നിലാണ് കിടപ്പ്.”

പ്രതീക്ഷിച്ചതിലധികം മറുപടിയാണ് ക്യാഷ്യർ നൽകിയത്.

ഹോട്ടലിൽ നിന്നിറങ്ങി അയാൾ വീണ്ടും ആ വൃദ്ധനെ നോക്കി.
ജീവിതനദിയിലെ കുത്തൊഴുക്കുകളെ നോക്കി പുഞ്ചിരി തൂകി നദിക്കരയിൽ ഇരിക്കുന്ന ഒരാളെപോലെ അയാൾ അവിടെ തന്നെ.

“ഇയാൾ വല്ലതും കഴിച്ചിട്ടുണ്ടാവുമോ?”
“വല്ലതും വാങ്ങി കൊടുക്കണോ?”

അയാൾ ആത്മഗതം ചെയ്തു.

പിന്നെ തന്നെത്താൻ മറുപടിയും കണ്ടെത്തി.
“എന്തിന്? സഹായിക്കാൻ നിന്നാൽ ചിലപ്പോൾ തലയിലാവും.”
ജോലി ഒരുപാട് ബാക്കിയുണ്ട്.
അയാൾ വേഗത്തിൽ ഓഫീസിലേക്കു നടന്നു — തന്റെ തിരക്കുകളിലേക്കു മുങ്ങാൻ.

അതിനുശേഷം കുറച്ചുദിവസം അയാൾ ഉച്ചഭക്ഷണം വീട്ടിൽ നിന്നെടുത്തിരുന്നതിനാൽ ആ ഹോട്ടലിലേക്കു പോകേണ്ടി വന്നില്ല.
ആ വൃദ്ധനെയും അയാൾ മറന്നു.

ദിവസങ്ങൾ കടന്നു.
ഒരു ദിവസം വീണ്ടും അയാൾക്ക് നേരത്തെ ഓഫീസിൽ പോകേണ്ടിവന്നു. രാവിലെ തിരക്കിൽ ഒരു ചായ മാത്രം കുടിച്ച് ഇറങ്ങി; ഉച്ചഭക്ഷണം എടുത്തില്ല.

ഉച്ചയ്ക്ക് വിശപ്പോടെ അയാൾ ഹോട്ടലിലേക്കു നടന്നു.
ചൂടുള്ള ചോറും, സാമ്പാറും, മോരും, തോരനും, സ്പെഷ്യൽ മീൻ വറുത്തതും മനസ്സിൽ നിറഞ്ഞു.

ഹോട്ടൽ വരാന്തയിലെത്തിയപ്പോൾ അയാൾ അത് വീണ്ടും കണ്ടു.
ആ വൃദ്ധൻ അവിടെ തന്നെയുണ്ട്.
അതേ കടത്തിണ്ണയിൽ.
അതേ പുഞ്ചിരിയോടെ.
റോഡിലേക്കു നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്.

നമ്മൾ കാണാത്തതെന്തൊക്കയോ അയാൾ കാണുന്നുണ്ടെന്നു തോന്നും ആ ഇരിപ്പുകണ്ടാൽ.
മുഖത്ത് കടുത്ത ക്ഷീണം.
“പട്ടിണിയാണെന്ന് തോന്നുന്നു…” അയാൾ മനസ്സിൽ പറഞ്ഞു.

“ഇവിടെ ഇങ്ങനെ കിടന്നാൽ…”
ഒരു നിമിഷം അയാൾ നിശ്ചലമായി.

ഓഫിസിലെ അക്കൗണ്ടന്റ് പല സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട ആളല്ലേ…
ഇതുപോലുള്ളവരെ സഹായിക്കുന്ന വല്ല സംഘടനയെങ്കിലും അദ്ദേഹത്തിന് അറിയാമായിരിക്കും.
“ഇന്ന് തന്നെ സംസാരിക്കണം.”

അയാൾ അല്പനേരം അവിടെ നിന്നു.
പിന്നെ എന്തോ തീരുമാനിച്ചപോലെ ഹോട്ടലിലേക്കു കയറി.

“ഒരു ചോറ് പാഴ്‌സൽ.”
“ഇവിടൊരു ചോറ് പാഴ്‌സൽ!” ക്യാഷ്യർ വിളിച്ചു.

“ഒരു മീൻ വറുത്തതും ചേർത്തോളൂ.”
കുറച്ചു സമയത്തിനുള്ളിൽ പാഴ്‌സൽ വന്നു.

“ഒരു കുപ്പി വെള്ളവും.”
പൈസ കൊടുത്ത് ബാക്കി വാങ്ങി അയാൾ വൃദ്ധന്റെ അടുത്തേക്കു നടന്നു.

ഒരു പുഞ്ചിരിയോടെ പാഴ്‌സലും വെള്ളവും അയാൾ നീട്ടി.
വൃദ്ധൻ അയാളെ നോക്കി.
ഒന്നും പറയാതെ അത് വാങ്ങി.
പൊതിയഴിച്ച് വേഗത്തിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി.

അയാൾ അല്പനേരം അതു നോക്കി നിന്നു.

“പാവം… നല്ല വിശപ്പുണ്ടായിരുന്നു.”

പിന്നെ ശബ്ദമില്ലാതെ അവിടെ നിന്നിറങ്ങി, ഓഫീസിലേക്കു നടന്നു.
ഓഫിസിൽ വെച്ചിരുന്ന കുടിവെള്ളം ഒരു ഗ്ലാസിൽ പകർന്നു കുടിച്ചു.

വൈകിട്ട് വീട്ടിലെത്തിയപ്പോൾ അയാൾ ഭാര്യയോട് പറഞ്ഞു:
“ചോറ് ഉണ്ടെങ്കിൽ എടുത്തോളൂ… നല്ല വിശപ്പുണ്ട്.”

“ഇന്നുച്ചയ്ക്ക് ചോറ് കഴിച്ചില്ലേ?” ഭാര്യ ചോദിച്ചു.

അയാൾ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി.

“അത്രയ്ക്ക് ജോലി തിരക്കായിരുന്നോ?”

“അല്ല…”
“ഇന്ന് ഉച്ചക്ക് വിശപ്പിന്റെ രുചി ഒന്ന് ആസ്വദിക്കാമെന്ന് വെച്ചു.”

ആ വൃദ്ധനിൽ നിന്ന് പകർന്നുകിട്ടിയ
ഒരു ചെറിയ പുഞ്ചിരിയോടെ.

ശുഭം

അരുവിയുടെ മറുവശം (Short Story)....മലയോര പ്രദേശത്തെ ആ ചെറിയ റിസോർട്ടിലേക്ക് അവർ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.നഗരത്തിന്റെ...
21/01/2026

അരുവിയുടെ മറുവശം (Short Story)....

മലയോര പ്രദേശത്തെ ആ ചെറിയ റിസോർട്ടിലേക്ക് അവർ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു.
നഗരത്തിന്റെ ശബ്ദവും തിരക്കും മറികടന്ന്, പച്ചപ്പും തണുപ്പും നിറഞ്ഞ ഒരു ലോകത്തിലേക്ക് കടന്നതുപോലെ അവർക്കു തോന്നി.

റിസോർട്ടിനടുത്ത് മറ്റൊരു വീടുപോലും ഇല്ലായിരുന്നു.
വനാതിർത്തിയോട് ചേർന്ന ഒറ്റപ്പെട്ട സ്ഥലം.
അവിടെ ഉണ്ടായിരുന്നത് ഒരു സഹായി മാത്രം — വൈകുന്നേരം സ്വന്തം വീട്ടിലേക്കു മടങ്ങുന്ന ഒരാൾ.

അയാൾ ഒരു മിതഭാഷിയായിരുന്നു.
ചിരിയുമില്ല.
ചോദ്യങ്ങൾക്ക് ചുരുങ്ങിയ മറുപടികൾ മാത്രം.

വൈകുന്നേരം വരെ അവർ മദ്യവും പാട്ടുമായി ആഘോഷിച്ചു.
അല്പം മാറി ഒരു ചെറിയ അരുവി ഉണ്ടെന്ന് അറിഞ്ഞപ്പോൾ, എല്ലാവർക്കും അവിടേക്ക് പോകണമെന്ന തോന്നൽ വന്നു.

അരുവിക്കപ്പുറം കാടായിരുന്നു.
കാടിനും അരുവിക്കും നടുവിൽ പഴകിയ ഒരു ഇരുമ്പ് വേലി.
അത് കണ്ടപ്പോൾ തന്നെ ഒരു അസ്വസ്ഥത തോന്നിയെങ്കിലും, മദ്യം ആ ചിന്തയെ മൂടി.

അരുവിയിൽ കുളിയും മദ്യപാനവുമായി
സമയം കടന്നു പോയി.

തിരികെ വന്നപ്പോൾ സഹായി ഭക്ഷണം ഒരുക്കിയിരുന്നു.
അയാൾ പോകാൻ ഒരുങ്ങുമ്പോൾ, പെട്ടെന്ന് പറഞ്ഞു:

“ഇരുട്ടായാൽ… ആ അരുവിക്കരയിൽ പോകണ്ട.”

അവന്റെ ശബ്ദത്തിൽ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു.
ചോദിക്കാൻ അവർ ശ്രമിച്ചില്ല.

ഏകദേശം ആറുമണിക്ക് അയാൾ പോയി.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരാൾ പറഞ്ഞു:
“ഒരിക്കൽ കൂടി അരുവിക്കരയിൽ പോയി സിഗരറ്റു വലിക്കാം.”

ഇരുട്ട് പതുക്കെ വീണു തുടങ്ങിയിരുന്നു.
നിലാവെളിച്ചം ഉണ്ടായിരുന്നു.
ടോർച്ചുകളും കൈയിൽ ഉണ്ടായിരുന്നു.

അരുവിക്കരയിൽ എത്തിയപ്പോൾ, അരുവിക്കപ്പുറം കാട് മുഴുവനായും കറുപ്പിൽ മുങ്ങിയിരുന്നു.
അവിടെ ഒന്നും കാണാനായില്ല.
പക്ഷേ… ആരോ അവിടെ ഉണ്ടെന്ന പോലെ.

അവർ വീണ്ടും ഇരുന്നു.
മദ്യകുപ്പികൾ തുറന്നു.

അപ്പോൾ…

ഒരു തണുത്ത കാറ്റ്.

അസാധാരണമായ തണുപ്പ്.

അതോടൊപ്പം…
ഒരു ഗന്ധം.

ചീഞ്ഞ ഗന്ധം.
മരണത്തിന്റെ ഗന്ധം.

അവർ മുഖങ്ങൾ തിരിച്ചു.
ചുറ്റും നോക്കി.

ആ ഗന്ധം കൂടി, കൂടി കൂടി വന്നു.

അപ്പോൾ ഒരാൾ അരുവിയിലേക്കു കൈ ചൂണ്ടി പറഞ്ഞു:

“നോക്ക്… എന്തോ ഒഴുകി വരുന്നു.”

നിലാവെളിച്ചത്തിൽ, അരുവിയുടെ നടുക്കിലൂടെ എന്തോ പതുക്കെ ഒഴുകി വരുന്നത് അവർ കണ്ടു.
ആദ്യമത് എന്താണെന്ന് മനസിലായില്ല.

അവർ അടുത്തേക്ക് നീങ്ങി.
ടോർച്ച് അടിച്ചു.

അടുത്ത നിമിഷം…
ശ്വാസം മുട്ടി.

അത് ഒരു മൃതദേഹം ആയിരുന്നു.
കറുത്ത തുണി ചുറ്റികെട്ടിയ നിലയിൽ.
വെള്ളത്തിൽ കുതിർന്ന, വീര്‍ത്ത ശരീരം.

ചീഞ്ഞ ഗന്ധം അസഹ്യമായി.

അത് അവരുടെ മുന്നിലൂടെ ഒഴുകി കടന്നു പോയി.

പെട്ടെന്ന്…

ആ മൃതദേഹം തിളങ്ങാൻ തുടങ്ങി.

അസാധാരണമായ പ്രകാശം.
വെള്ളത്തിനടിയിൽ നിന്ന് തന്നെ വെളിച്ചം പൊട്ടിപ്പുറപ്പെടുന്നതുപോലെ.

അടുത്ത നിമിഷം,
അത് വെള്ളത്തിനടിയിലേക്ക് താഴ്ന്നു… അപ്രത്യക്ഷമായി.

അരുവി വീണ്ടും ശാന്തം.

ആർക്കും സംസാരിക്കാൻ കഴിഞ്ഞില്ല.

അവർ ഓടി.
റിസോർട്ടിലോട്ട്.
റൂമിൽ കയറി വാതിൽ അടച്ചു.
ലോക്ക് ചെയ്തു.

അകത്ത് ഇരുന്നു അവർ കണ്ടത് ഓർത്തു.

അപ്പോൾ…

റൂമിന്റെ ജനാലയ്ക്ക് പുറത്തുനിന്ന്,
വെള്ളം ചാടുന്ന ശബ്ദം.

അരുവിയുടെ ശബ്ദം അല്ല.

ജനാലയിലേക്ക് അടുത്തപ്പോൾ,
കറുത്ത കാടിന്റെ അതിരിൽ…

ഒരാൾ നിൽക്കുന്നതുപോലെ.

കറുത്ത തുണി ചുറ്റിയ ഒരു നിഴൽ.

നിലാവെളിച്ചത്തിൽ…
അവൻ ചിരിച്ചു.

അപ്പോൾ അവർക്കു മനസ്സിലായി…

അരുവിയിൽ കണ്ടത് ഒഴുകി പോയതല്ല.
അത് അവരെ പിന്തുടർന്നതാണ്.

തുടരും....

06/08/2025

Address

Calicut

Website

Alerts

Be the first to know and let us send you an email when malayalamsarcasm.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category