Floating Theatre Kozhikode

Floating Theatre Kozhikode Cultural education through the arts

*മരണക്കട**സംവിധായക കുറിപ്പ്*സത്യാനന്തര കാലത്തെവ്യവസ്ഥാപിതമായ സമൂഹത്തിന്റെ ചട്ടക്കൂടുകളെ തകർത്തെറിഞ്ഞ്,അസമത്വങ്ങൾക്ക് നേര...
10/07/2025

*മരണക്കട*

*സംവിധായക കുറിപ്പ്*

സത്യാനന്തര കാലത്തെ
വ്യവസ്ഥാപിതമായ സമൂഹത്തിന്റെ ചട്ടക്കൂടുകളെ തകർത്തെറിഞ്ഞ്,
അസമത്വങ്ങൾക്ക് നേരെ നിർഭയമായി ശബ്ദമുയർത്താൻ
ജീവിതം സമർപ്പിച്ച ചിലരെങ്കിലും കാല പ്രവാഹത്തിൽ ജന്മമെടുത്തിട്ടുണ്ട്.

ഭൂരിപക്ഷ
മുറ വിളികൾക്കും ,
ഭർത്സനങൾക്കും , വേട്ടയാടലുകൾക്കും
അടിയറവ് പറയിക്കാൻ കഴിയാത്ത ഉജ്വല പോരാളികൾ .

പരാജിതർ, വിവരദോഷികൾ, അരാജകവാദികൾ,
ദേശ ദ്രോഹികൾ . അങ്ങനെ .... അങ്ങനെ
പല പേരിട്ട് വിളിച്ച്
ഭരണകൂടങ്ങളും അവരെ നിയന്ത്രിക്കുന്ന
മത, പൗരോഹിത്യ വചനങ്ങളും , ഇവർക്കെല്ലാം അപ്പവും വീഞ്ഞും വിതരണം ചെയ്യുന്ന കോർപ്പറേറ്റുകളും , പലപ്പോഴായി വേട്ടയാടിയിട്ടും
ഈ രാജ്യവും അധികാരവും ജനങ്ങളുടേത് മാത്രമാണ്
എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയുന്ന നാവുകൾ .

അവരുടെ വാക്ക് ....
അവരുടെ ലക്ഷ്യം .....
അവരുടെ പാതകൾ .....

ആസാദീ .....

ഉറക്കേ .....ഉറപ്പിച്ച് തന്നെ പറയുന്നു ....

നാടകം കണ്ട് കയ്യടിച്ച് ആർപ്പുവിളിക്കാൻ മാത്രം ള്ളതല്ല ....

തല ഉയർത്തി നെഞ്ച് വിരിച്ച് നെറികേടിനെതിരെ
ചോദ്യം ചോദിക്കാനുള്ളതാണ്.

എന്റെ തലച്ചോറിന് നേരെ ഉന്നം പിടിക്കുന്ന വർഗ്ഗ ശത്രുക്കളുടെ തോക്കുകളുടെ ഗർജനത്തെക്കാൾ ഉച്ചത്തിൽ എന്റെ ചോദ്യങ്ങൾ മുഴങ്ങും

മരണക്കട ....
എന്നെ കാത്തിരിക്കുന്നു ....

ചിരിക്കണ്ട ....
നിങ്ങളേയും .
TheatreArtz: Theatre Festival News THEATRE MITRA - थियेटर मित्र
The Metropolitan Opera
The Delhi Theatre Circuit



#

ചിലങ്ക ഫ്ലോട്ടിംഗ് തീയ്യറ്റർ നാടകപ്പുര- കോഴിക്കോട്

പ്രിയപ്പെട്ടവരെ ഞങ്ങളുടെ ജീവ ശ്വാസമായ ചിലങ്ക ഫ്ലോട്ടിംഗ് തിയ്യറ്റർ Cultural Education through the art എന്ന ആശയത്തിൽ ഊന്ന...
04/03/2025

പ്രിയപ്പെട്ടവരെ ഞങ്ങളുടെ ജീവ ശ്വാസമായ ചിലങ്ക ഫ്ലോട്ടിംഗ് തിയ്യറ്റർ Cultural Education through the art എന്ന ആശയത്തിൽ ഊന്നി 2025 ഫെബ്രുവരി 11 ന് 24 വർഷം പൂർത്തിയായിരിക്കുന്നു. ഒരു പാട് പേരറിയുന്നവർ പേരറിയാത്തവർ .......
അവരുടെ ചോരയുടെയും അദ്വാനത്തിൻ്റെയും അടയാളമാണ് ചിലങ്ക ഫ്ലോട്ടിംഗ് തിയ്യറ്റർ.

24 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ ഒരു സന്തോഷം പങ്കു വെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു . ലോക പ്രശസ്ത മ്യൂസിക് സംവിധായകൻ തോമസ് ബർഗഴ്സൻ്റെ സംഗീതത്തിലാണ് ചിലങ്കയുടെ 48ാം മത്തെ നാടകം "ചുഴി" അരങ്ങിലെത്തുന്നത്.

ചുഴിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്യുകയാണ് . പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹം കൂടി ചേരുമ്പോഴാണ് ചിലങ്ക പൂർണ്ണമാവുന്നത്

സസ്നേഹം
ചിന്നൂസ് ചിലങ്ക
സെക്രട്ടറി
ചിലങ്ക ഫ്ലോട്ടിംഗ് തിയ്യറ്റർ




ഇരുട്ടിൻ്റെ ആത്മാവിനെ ചങ്ങല കെട്ടുകളിൽ നിന്നും മനുഷ്യ മനസുകളിലേക്ക് തുറന്നു വിട്ട കൂടലൂരിൻ്റെ മഷിത്തണ്ട് വറ്റിപ്പോയി. എം...
25/12/2024

ഇരുട്ടിൻ്റെ ആത്മാവിനെ ചങ്ങല കെട്ടുകളിൽ നിന്നും മനുഷ്യ മനസുകളിലേക്ക് തുറന്നു വിട്ട കൂടലൂരിൻ്റെ മഷിത്തണ്ട് വറ്റിപ്പോയി. എം ടിക്ക് ആദരാംഞ്ജലികൾ

ഭാരതത്തിലെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യ സമര സേനാനി വേലു നാച്ചിയാരുടെ 228-ാം ചരമവാർഷികംകാലത്തിനും ചരിത്രത്തിനും മുന്നേ വഴി...
25/12/2024

ഭാരതത്തിലെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യ സമര സേനാനി വേലു നാച്ചിയാരുടെ 228-ാം ചരമവാർഷികം

കാലത്തിനും ചരിത്രത്തിനും മുന്നേ വഴിവിളക്കായി നടന്നവൾ...
ഝാൻസി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തിനോടു പൊരുതി അവരെക്കൊണ്ട് മാപ്പ് പറയിച്ച പോരാളി' തമിഴ്നാട് ശിവഗംഗയിലെ റാണി - ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച... ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന
ശിവഗംഗ കോട്ട കാത്ത
റാണി വേലു നച്ചിയാർ.

1730 ജനുവരി 3 ന്
രാമനാഥപുരം രാജാവ് ചെല്ലമുത്തു സേതുപതിയുടെയും റാണി സാഗന്ധിയുടെയും മകളായി ജനിച്ചു. രാജകുടുംബത്തിലെ ഏകമകളായിരുന്നു വേലു നച്ചിയാർ. ഈ കുടുംബത്തിൽ ആൺ പിന്തുടർച്ചാവകാശി ഇല്ലാതിരുന്നതിനാൽ, രാജകുമാരനേപ്പോലെയാണ് റാണി വേലു നച്ചിയാരെ മാതാപിതാക്കൾ വളർത്തിയത്.
ചെറുപ്പത്തില്‍ തന്നെ രാജഭരണതന്ത്രങ്ങൾ - വിവിധ ആയുധ പരിശീലനങ്ങൾ - യുദ്ധതന്ത്രങ്ങൾ - സിലമ്പാട്ടം - കുതിരസവാരി - അമ്പെയ്ത്ത് ഉൾപ്പെടെ എല്ലാ ആയോധന കലകളും സായത്തമാക്കിയ വേലു ഇംഗ്ലിഷ്, ഫ്രഞ്ച്, ഉറുദു എന്നീ ഭാഷകളിലും പ്രാവീണ്യം നേടിയിരുന്നു.

1746-ല്‍ തന്റെ 16-ാം വയസ്സില്‍ ശിവഗംഗയിലെ രാജാവായിരുന്ന മുത്തു വടുകനാഥ ഉദയതേവരെ വേലു നാച്ചിയാര്‍ വിവാഹം ചെയ്തു. ഇരുവര്‍ക്കും വെള്ളച്ചി നാച്ചിയാർ എന്ന മകളും പിറന്നു.1772-ല്‍ കേണല്‍ ജോസഫ് സ്മിത്തിന്റെയും ക്യാപ്റ്റന്‍ ബോണ്‍ചോവിന്റെയും നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ശിവഗംഗ ആക്രമിച്ചു. ഇവര്‍ക്ക് സഹായം നല്‍കിയത് അന്നത്തെ ആര്‍ക്കോട്ട് നവാബായിരുന്ന സാദത്തുള്ള ഖാനായിരുന്നു. ഉദയതേവരും സഹോദരങ്ങളായ മരുതു പാണ്ഡ്യര്‍ എന്നറിയപ്പെടുന്ന പെരിയ മരുതും ചിന്ന മരുതും രാജ്യം പിടിച്ചെടുക്കാനുള്ള ശ്രമത്തെ ആവുന്നത്ര പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാളയാര്‍ കോവില്‍ യുദ്ധത്തിൽ മുത്തു വടുകനാഥന് ജീവന്‍ നഷ്ടമായി. പിന്നാലെ മകള്‍ വെള്ളച്ചിക്കും മന്ത്രി താണ്ഡവരായപിള്ളയ്ക്കും മരുതു പാണ്ഡ്യര്‍ക്കുമൊപ്പം വേലു നാച്ചിയാര്‍ ഡിണ്ഡിഗലിലെ വിരുപ്പിച്ചിയിലേക്ക് രക്ഷപ്പെട്ടു. ഭർത്താവിന്റെ മരണത്തോടെ, രാജ്യത്തു നിന്നും തൽക്കാലത്തേക്ക് പലായനം ചെയ്യാൻ റാണി നിർബന്ധിതയായി. മകൾ വെള്ളച്ചിയോടൊപ്പം ശിവഗംഗയിൽ നിന്നും രക്ഷപ്പെട്ട വേലു നച്ചിയാർ, ഏതാണ്ട് 8 വർഷക്കാലം മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദർ അലിയുടെ സംരക്ഷണയിൽ ഡിണ്ടിഗലിനടുത്ത് വിരുപാച്ചി എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു. ഈ കാലഘട്ടത്തിൽ റാണി, ഗോപാല നായ്ക്കരോടും, ഹൈദർ അലിയോടും സഖ്യമുണ്ടാക്കി. ഒരു ചെറു സൈന്യത്തെ കെട്ടിപ്പടുത്ത് അവർ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്യാൻ തയ്യാറായി. 1780 ൽ നടന്ന യുദ്ധത്തിൽ റാണി ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.രാജ്യം ഭരിച്ചു. ശിവഗംഗയുടെ അധികാരം തിരിച്ചു പിടിച്ച ശേഷം അധികാരം മരുതു സഹോദരങ്ങൾക്കു പതിച്ചു നൽകി. പിന്നീട് മരുതു സഹോദരങ്ങളായിരുന്നു ശിവഗംഗ റാണിക്കുവേണ്ടി ഭരിച്ചിരുന്നത്. 1796 ഡിസംബർ 25 ന് അന്തരിച്ചു.

ചിത്രം
ശിവഗംഗയിലെ
റാണി വേലു നാച്ചിയാറിൻ്റെ സ്മൃതി മണ്ഡപത്തിലെ പ്രതിമയിൽ ആദരമായി മാല ചാർത്തുന്ന ഫ്ലോട്ടിംഗ് തീയ്യറ്ററിൻ്റെ സെകട്ടറി ചിന്നൂസ് ചിലങ്ക .

റാണി വേലുനാച്ചിരാരുടെ ജീവിതം ആസ്പദമാക്കി ഫ്ലോട്ടിംഗ് തീയ്യറ്റർ നിർമ്മിച്ച " വീരത്തായ് " ( ധീരയായ അമ്മ ) ഡോക്യു ഡ്രാമയിൽ വേലുനാച്ചിയാരുടെ വേഷം ചെയ്തത് ചിന്നൂസ് ചിലങ്കയാണ്









25/12/2024

Santa Claus is coming
Merry Christmas

Greetings
Floating Theatre Event




MARANAKADA Drama Inauguration Ceremony - Chief Guest's Address at Kozhikode Town Hall
09/12/2024

MARANAKADA Drama Inauguration Ceremony - Chief Guest's Address at Kozhikode Town Hall

Drama Production: MARANAKADA 🌟🎭👏💥
09/12/2024

Drama Production: MARANAKADA 🌟🎭👏💥

Address

Calicut

Telephone

+918136898139

Website

Alerts

Be the first to know and let us send you an email when Floating Theatre Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Floating Theatre Kozhikode:

Share