17/08/2026
കത്തിയെരിയുന്ന ആ ഇരുമ്പ് കപ്പലിനുള്ളിൽ മരണം കാത്തുനിൽപ്പുണ്ടായിരുന്നു.
എങ്കിലും അവൻ പിന്നോട്ട് മാറിയില്ല...
കാരണം അവന്റെ നെഞ്ചിൽ ഭാരതത്തിന്റെ അശോകസ്തംഭത്തിന്റെ തിളക്കമുണ്ടായിരുന്നു.
2025 ഒക്ടോബർ 18 ന് ഏദൻ ഉൾക്കടലിലൂടെ ശാന്തമായി ഒഴുകുകയായിരുന്ന 'എംടി ഫാൽക്കൺ' എന്ന എൽപിജി ടാങ്കർ കപ്പലിൽ പെട്ടെന്നാണ് വൻ സ്ഫോടനമുണ്ടായത്.
കപ്പലിന്റെ മുകൾത്തട്ടിലേക്ക് കൂറ്റൻ തീജ്വാലകൾ ഉയർന്ന പൊങ്ങി.
എൽപിജി വാതകം നിറഞ്ഞ ആ കപ്പൽ ഏതുനിമിഷവും കടലിന്റെ അടിത്തട്ടിലേക്ക് ചിതറിത്തെറിക്കാവുന്ന ഒരു കൂറ്റൻ ബോംബായി മാറിയിരുന്നു
കപ്പലിൽ ആകെ 26 ജീവനക്കാരുണ്ടായിരുന്നു.
അപകടം നടന്ന നിമിഷം തന്നെ എമർജൻസി അലാറം മുഴങ്ങി.
സമചിത്തത കൈവിടാതിരുന്ന ക്യാപ്റ്റനും സംഘവും നിമിഷങ്ങൾക്കുള്ളിൽ 'SOS' സന്ദേശം അയക്കുകയും അടിയന്തര ലൈഫ് ബോട്ടുകളിലേക്ക് മാറുകയും ചെയ്തു.
അങ്ങനെ ഭീതിജനകമായ ആ അന്തരീക്ഷത്തിലും 24 ജീവനക്കാർ അത്ഭുതകരമായി കടലിലേക്ക് ഇറങ്ങി രക്ഷപ്പെട്ടു.
എന്നാൽ ദൗർഭാഗ്യവശാൽ സ്ഫോടനത്തിന്റെ പ്രഘാതത്തിൽ പെട്ട 2 ഇന്ത്യൻ ജീവനക്കാർക്ക് പുറത്തെത്താനായില്ല
മരണത്തിന്റെ കറുത്ത പുക ആകാശത്തെ വിഴുങ്ങിയപ്പോൾ, SOS സന്ദേശം ലഭിച്ച ഉടൻ കടലിന്റെ അലർച്ചയെ ഭേദിച്ചുകൊണ്ട് ആ നീലപ്പടക്കപ്പൽ അങ്ങോട്ടേക്ക് കുതിച്ചെത്തി — “ഐഎൻഎസ് ത്രികണ്ഡ് (INS Trikand)
കടലിൽ ഒഴുകിനടന്ന 24 പേരെയും സുരക്ഷിതമായി രക്ഷിച്ച ശേഷം, കപ്പലിനുള്ളിൽ കുടുങ്ങിയവരെ വീണ്ടെടുക്കാനായി മുന്നിട്ടിറങ്ങിയത് നാവികസേനയിലെ ധീരനായ എൻബിസിഡി ഓഫീസർ “ലെഫ്റ്റനന്റ് കമാൻഡർ ശിവം കുമാർ”
അപ്പോഴേക്കും കപ്പലിനുള്ളിലേക്ക് കടക്കുക എന്നത് ആത്മഹത്യാപരമായിരുന്നു.
ചൂടിൽ ഉരുകുന്ന ഇരുമ്പ്, കണ്ണുതുറക്കാൻ സമ്മതിക്കാത്ത കറുത്ത പുക, ശ്വാസം മുട്ടിക്കുന്ന വിഷവാതകം, എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അടുത്ത സ്ഫോടനം!
എന്നാൽ ശിവം കുമാർ എന്ന നായകന്റെ ഉള്ളിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ — “എന്റെ സഹോദരങ്ങൾ അകത്തുണ്ട്, അവരെ ഞാൻ ഉപേക്ഷിക്കില്ല!"...
തീയേക്കാൾ ആളിപ്പടരുന്ന നിശ്ചയദാർഢ്യത്തോടെ അദ്ദേഹം ആ തീച്ചൂളയിലേക്ക് ഇറങ്ങിച്ചെന്നു.
ഒന്നിനു പുറകെ ഒന്നായി തിരിച്ചടികൾ നേരിട്ടിട്ടും ഒരിഞ്ച് പോലും പിന്മാറാതെ, ഓരോ വഴിയിലൂടെയും അദ്ദേഹം തിരച്ചിൽ തുടർന്നു.
ഒടുവിൽ, തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആ 2 ജീവനക്കാരുടെ ഭൗതികശരീരങ്ങൾ അദ്ദേഹം പൂർണ്ണ ആദരവോടെ പുറത്തെത്തിച്ചു
സ്വന്തം ജീവൻ തൃണവൽഗണിച്ച്, ദുരന്തമുഖത്ത് അസാമാന്യ ധീരതയും കടമയും നിറവേറ്റിയ ആ ധീരനായകന് 2026 ആഗസ്റ്റ് 15-ന് രാജ്യം “ശൗര്യചക്ര”നൽകി ആദരിച്ചു